പഞ്ചാരിയുടെ ഈറ്റില്ലം ഒരുങ്ങി; പെരുവനം പൂരം നാളെ
Thursday, March 30, 2023 1:00 AM IST
ചേർപ്പ്: ഐതിഹ്യപ്പെരുമ നിറഞ്ഞ ചടങ്ങുകളും ആസ്വാദകഹരമായ മേളങ്ങളും എണ്ണമറ്റ ഗജവീരൻമാരുംകൊണ്ട് സന്പന്നമായ പെരുവനം പൂരം നാളെ ആഘോഷിക്കും. പൂരത്തിനായി പഞ്ചാരി പിറവികൊണ്ട പെരുവനം നടവഴി ഒരുങ്ങി. ഏഴ് ഗജവീരൻമാർക്ക് അണിനിരക്കാവുന്ന രീതിയിലുള്ള ഇടമാണ് പെരുവനം നടവഴി. നാളെ വൈകീട്ട് മുതൽ ശനിയാഴ്ച നേരം പുലരുവോളം നീളുന്ന പൂര ചടങ്ങുകളും മേള എഴുന്നള്ളിപ്പുകളും ദൃശ്യശ്രാവ്യ ഭംഗിയായി മാറും.

പൂരദിവസം വൈകീട്ട് നാലിന് ക്ഷേത്രത്തിൽ കടലാശേരി പിഷാരിക്കൽ ഭഗവതിയുടെ ആദ്യ പൂര എഴുന്നള്ളിപ്പ് പടിഞ്ഞാറെ നടവഴിയിൽ നടക്കും അഞ്ച് ഗജവീരൻമാർ എഴുന്നള്ളിപ്പിന് അണിനിരക്കും. പെരുവനം ശങ്കരൻമാരാരുടെ നേതൃത്വത്തിൽ പഞ്ചാരിമേളം നാദവിസ്മയമുണർത്തും. 6.30ന് ആറാട്ടുപുഴ ശാസ്താവിന്‍റെ കിഴക്കോട്ടിറക്കം നടക്കും.

ഏഴു ഗജവീരൻമാർ അകന്പടിയായും. പെരുവനം കുട്ടൻമാരാരുടെ നേതൃത്വത്തിൽ പാണ്ടിമേളവും നടക്കും. ഏഴിന് ചാത്തക്കുടം ശാസ്താവിന്‍റെയും തൊട്ടിപ്പാൾ ഭഗവതിയുടെയും പടിഞ്ഞാറോട്ട് കയറ്റത്തോടെ ഏഴ് ഗജവീരൻമാരുടെ അകന്പടിയോടെ എഴുന്നള്ളിപ്പ് നടക്കും. പെരുവനം സതീശൻമാരാർ പഞ്ചാരിമേളത്തിന് നേതൃത്വം നൽകും. കുഴൽപ്പറ്റ്, കൊന്പ് പറ്റ് എന്നിവയ്ക്ക് ശേഷമാണ് ചാത്തക്കുടത്തിന്‍റെ പഞ്ചാരിമേളത്തിന് കാലമിടുക. ഇക്കുറി ഇരുപത്തിയഞ്ചാം വർഷമാണ് സതീശൻമാരാർ മേളത്തിന് പ്രമാണം വഹിക്കുന്നത്. രാത്രി 10.30ന് ആറാട്ടുപുഴ, കല്ലോലി, മേടംകുളം ശാസ്താ ക്കൻമാരുടെ പടിഞ്ഞാറോട്ട് കയറ്റം. പെരുവനം തൊടുകുളം പരിസരത്ത് നിന്ന് 11ന് ഉൗരകത്തമ്മ തിരുവടി-ചാത്തക്കുടം ശാസ്താവിന്‍റെ കയറ്റം ആരംഭിക്കും.

ക്ഷേത്രനടവഴിയിൽ എത്തിയാൽ ചെറുശേരി പണ്ടാരത്തിൽ കുട്ടൻമാരാരുടെ നേതൃത്വത്തിൽ പഞ്ചാരിമേളവും നടക്കും. ഈ സമയം ചേർപ്പ് ഭഗവതിയുടെ എഴുന്നള്ളിപ്പ് പടിഞ്ഞാറെ നടവഴിയിൽ മൂന്ന് ഗജവീരൻമാരുടെ അകന്പടിയോടെ ആരംഭിക്കും. ചോറ്റാനിക്കര സുഭാഷ് മാരാർ പഞ്ചവാദ്യത്തിന് നേതൃത്വം നൽകും എഴുന്നള്ളിപ്പ് മേക്കാവ് ഭഗവതി ക്ഷേത്ര പരിസരത്ത് എത്തുകയും കരിമരുന്ന് പ്രയോഗത്തിന് ശേഷം ഏഴ് ഗജവീരൻമാരുടെ അകന്പടിയോടെ എഴുന്നള്ളിപ്പ് തുടരും.

പഞ്ചാരിമേളത്തിന് പെരുവനം കുട്ടൻമാരാർ പ്രമാണിത്വം വഹിക്കും. രാത്രി 12ന് പെരുവനം ക്ഷേത്രമതിൽക്കകത്ത് വിവിധ ദേവീദേവൻമാരുടെ കൂട്ടിഎഴുന്നള്ളിപ്പ് നടക്കും. കിഴക്കൂട്ട് അനിയൻമാരാർ മേളത്തിന് നേതൃത്വം നൽകും. ഒന്നിന് പുലർച്ചെ ചേർപ്പ് അയക്കുന്ന് ഭഗവതിമാരുടെ എഴുന്നള്ളിപ്പ് നടക്കും. മേളത്തിനും പട്ടിണി ശംഖിനും ശേഷം ഇരു ഭഗവതിമാരും തൊടുകുളത്തിൽ ആറാട്ട് നടത്തും. ആറാട്ടുപുഴ ശാസ്താവ്, അയക്കുന്ന് ഭഗവതി, ചേർപ്പ് ഭഗവതിയുമായി ഉപചാരം ചൊല്ലി പിരിയുന്നതോടെ പെരുവനം പൂരത്തിന് സമാപ്തിയാകും. പണ്ട് പെരുവനത്ത് നടന്നിരുന്ന വലിയ വിളക്കിന്‍റെ ഉത്സവമായിട്ടാണ് പെരുവനം പൂരം ആഘോഷിക്കുന്നത്.