ചാലക്കുടി: ഇൻഡോർ സ്റ്റേഡിയം, പോട്ട - കമ്യൂണിറ്റി ഹാൾ, നോർത്ത് ബസ് സ്റ്റാൻഡ് എന്നിവിടങ്ങളിൽ പുതിയ ഷോപ്പിംഗ് കോംപ്ലക്സുകൾ നിർമിക്കുന്നതിനുള്ള പദ്ധതിയുമായി നഗരസഭ 2023 - 2024 വർഷത്തെ ബജ റ്റ് വൈസ് ചെയർപേഴ്സൻ ആലീസ് ഷിബു അവതരിപ്പിച്ചു.
151,42,20,356 രൂപ വരവും 148, 62,16,540 രൂപ ചെലവും 2,80,03, 816 രൂപ നീക്കിയിരിപ്പും പ്രതീക്ഷി ക്കുന്ന ബജറ്റാണ് അവതരിപ്പിച്ചത്. ഇൻഡോർ സ്റ്റേഡിയത്തിന് മുൻപിൽ നിർമിക്കുന്ന രണ്ട് കോം പ്ലക്സുകളുടെ നിർമാണത്തിന് 1.5 കോടി രൂപ നീക്കിവച്ചു. ആധുനിക വാണിജ്യ സമുച്ചയങ്ങൾ ക്ക് മുൻ നഗരസഭ ചെയർമാന്മാ രായ യു.വി. തോമസിന്റെയും കെ. മാധവൻ നായരുടെയും നാമകരണം ചെയ്യും.
മറ്റു ഷോപ്പിംഗ് കോംപ്ലക്സുകൾ നവികരികാൻ 50 ലക്ഷം
രൂപ വകയിരുത്തി. ഇൻഡോർ സ്റ്റേഡിയത്തിന്റെ നിർമാണത്തിന് 40 ലക്ഷം രൂപ നീക്കിവെച്ചു.
പോട്ട - കമ്യൂണിറ്റി ഹാൾ കം ഷോപ്പിംഗ് കോംപ്ലക്സിന് ആദ്യ ഘട്ടം 50 ലക്ഷം രൂപയും നോർത്ത് ബസ് സ്റ്റാൻഡ് കം ഷോപ്പിംഗ് കോംപ്ലക്സിന് 50 ലക്ഷം രൂപയും വകയിരുത്തി. ഇതിന് മുൻ എംഎൽഎ അഡ്വ. പി.കെ. ഇട്ടൂപ്പിന്റെ പേരു നല്‍കും.
ബസ് സ്റ്റാൻഡിൽ നിന്നും അതിരപ്പിള്ളി റോഡിലേക്ക് പ്രവേശന മാർഗം നിർമിക്കുന്നതിന് 25 ലക്ഷം രൂപയും വകയിരുത്തി. നിർമാണം ആരംഭിക്കുന്ന സുവർണ ജൂബിലി ഓഫീസ് അനക് സിന്റെ രണ്ടാം ഘട്ടം നിർമാണത്തിന് ഒരു കോടി രൂപ വകയിരുത്തി. ഓഫിസ് അനക്സിനും കോണ്‍ഫ്രൻസ് ഹാളിനും പ്രഥമ ചെയർമാൻ സി.ഐ. ജോർജിന്റെ നാമകരണം നടത്തും.
കലാഭവൻ മണി പാർക്ക് നവീകരണത്തിന് 50 ലക്ഷം രൂപ സുവർണ ഗൃഹം പദ്ധതിക്കായ് ഒരു കോടി രൂപ, അമൃത് - സന്പൂർണ കുടിവെള്ള പദ്ധതി ഒരു കോടി നഗരസഭ വിഹിതത്തിലേക്ക് 40 ലക്ഷം രൂപ, ചേരി പുനരധിവാസത്തിന് ഒരു കോടി രൂപ, ട്രാംവെ റോഡും റെയിൽവെ സ്റ്റേഷൻ റോഡും തമ്മിൽ ബന്ധിപ്പിക്കുന്ന 12 മീറ്റർ വീതിയിൽ ബൈപാസ് റോഡ് നിർമിക്കാൻ ആദ്യ ഘട്ടം 50 ലക്ഷം രൂപയും വകയിരുത്തി.
ഹോമിയൊ ഡിസ്പെൻസറിക്ക് 10 ലക്ഷം ഹരിത സേനക്കും ലിഫ്റ്റ് ഇറിഗേഷന്‍ ഒരു കോടി രൂപ വീതവും വിദ്യാഭ്യാസ മേഖലയുടെ പ്രവർത്തനങ്ങൾക്ക് 1.26 കോടി രൂപ വകയിരുത്തി. മാർക്കറ്റ് വികസനത്തിന് 50 ലക്ഷം രൂപയും തെരുവ് കച്ചവടക്കാരുടെ പുനരധിവാസത്തിന് 10 ലക്ഷം രൂപയും വകയിരുത്തി. കംഫർട്ട് സ്റ്റേഷനുകളുടെ നവീകരണത്തിന് 75 ലക്ഷം രൂപയും പട്ടികജാതി ക്ഷേമ പ്രവർത്തനങ്ങൾക്ക് 1.61 കോടി രൂപയും വകയിരുത്തി. ക്രിമിറ്റോറിയം നവീകരണത്തിന് 25 ലക്ഷം രൂപയും നീക്കിവച്ചു. ചെയർമാൻ എബി ജോർജ് അധ്യ ക്ഷത വഹിച്ചു.