കേരളത്തിലെ സത്യഗ്രഹ സമരങ്ങളുടെ മഹത്വം തട്ടിയെടുക്ക ുന്നു: തരൂർ
Wednesday, March 29, 2023 12:48 AM IST
ഗുരുവായൂർ: കേരളത്തിൽ നടന്ന വൈക്കം സത്യഗ്രഹം, ഗുരുവായൂർ സത്യഗ്രഹം എന്നിവയുടെ മഹത്വം തട്ടിയെടുക്കാൻ ശ്രമം നടക്കുന്നതായി കോണ്‍ഗ്രസ് നേതാവ് ശശി തരൂർ ഗുരുവായൂരിൽ പറഞ്ഞു. ടി.സിദ്ധിഖ് എംഎൽഎ നയിക്കുന്ന വൈക്കം സത്യാഗ്രഹ ശതാബ്ദി മലബാർ നവോഥാന ജാഥയ്ക്ക് ഗുരുവായൂരിൽ നൽകിയ സ്വീകരണം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

കേരളത്തിൽ നടന്ന പ്രധാന സത്യഗ്രഹ സമര സമയത്ത് ഈ പാർട്ടിയുണ്ടായിട്ടു പോലുമില്ലെന്ന് സിപിഎമ്മിനെ പേരെടുത്തു പറയാതെ ശശി തരൂർ പറഞ്ഞു. ജനാധിപത്യത്തെ അപകടപ്പെടുത്തുന്ന അന്യായത്തിലൂടെയാണ് രാജ്യം കടന്നുപോകുന്നത്. ഒരു ഇലക്ഷൻ പ്രചാരണത്തിന്‍റെ ഭാഗമായുള്ള പ്രസംഗത്തിന്‍റെ പേരിൽ മുന്പൊരിക്കലും കേട്ടിട്ടില്ലാത്ത ശിക്ഷാവിധിയാണ് ദ്രുതഗതിയിൽ നടപ്പിലാക്കിയത്. രാഷ്ട്രീയത്തിൽനിന്ന് ഒഴിവാക്കുന്നതിന് വേണ്ടിയാണോ രാഹുലിനെ ശിക്ഷിച്ചതെന്ന് ചോദിക്കാനുള്ള അവകാശം നമുക്കുണ്ട്. രാഹുലിനോട് ചെയ്ത അനീതിക്കുള്ള ഗുണം രാഹുലിനും പ്രതിപക്ഷത്തിനും ജനാധിപത്യത്തിനും ലഭിക്കും.

തൃശൂർ ഡിസിസിയുടെ നേതൃത്വത്തിൽ പടിഞ്ഞാറെ നടയിലെ കൃഷ്ണപിള്ള സ്മാരക സ്റ്റേജിൽ നടന്ന സ്വീകരണ സമ്മേളനത്തിൽ ഡിസിസി പ്രസിഡന്‍റ് ജോസ് വള്ളൂർ അധ്യക്ഷത വഹിച്ചു.

ജാഥാ അംഗങ്ങളായ കെ.എ. തുളസി, ജമീല നരിപ്പറ്റ, നേതാക്കളായ അഡ്വ. സോണി സെബാസ്റ്റ്യൻ, സനീഷ് കുമാർ ജോസഫ് എംഎൽഎ, പി.എം. നിയാസ്, സി.എ. ഗോപ പ്രതാപൻ, ഷാജി കോടങ്കണ്ടത്ത്, ജോസഫ് ചാലിശ്ശേരി, എം.പി. വിൻസെന്‍റ് എന്നിവർ പ്രസംഗിച്ചു.