ആറാട്ടുപുഴ ദേവസംഗമത്തിന് കൊടിയേറി
Wednesday, March 29, 2023 12:44 AM IST
ആറാട്ടുപുഴ: ദേവസംഗമത്തിനു കൊടിയേറി. തന്ത്രി കെ.പി.സി. വിഷ്ണു ഭട്ടതിരിപ്പാട്, ക്ഷേത്ര ഉൗരാളൻ കുടുംബാംഗങ്ങളായ മാടന്പ് ഹരിദാസൻ നന്പൂതിരി, ചിറ്റിശേരി കപ്ലിങ്ങാട്ട് കൃഷ്ണൻ നന്പൂതിരി, ചോരഞ്ചേടത്ത് പുരുഷോത്തമൻ നന്പൂതിരി, ശ്രീകുമാർ നന്പൂതിരി, ഓട്ടൂർമേക്കാട്ട് വിനോദ് നന്പൂതിരി, ജയൻ നന്പൂതിരി എന്നിവരുടെ സാന്നിദ്ധ്യത്തിലായിരുന്നു കൊടിയേറ്റം.ഇന്നലെ വൈകിട്ട് ശാസ്താവിന് ദ്രവ്യം സമർപ്പിച്ച് ദേശത്തെ ആചാരിയുടെ നേതൃത്വത്തിൽ ദേശക്കാർ മുൻകൂട്ടി നിശ്ചയിച്ച സ്ഥലത്തുനിന്നും ആർപ്പുവിളികളോടെ കൊണ്ടുവന്ന കവുങ്ങ് ചെത്തിമിനുക്കിയാണ് കൊടിമരം നാട്ടിയത്.
അലങ്കരിച്ച കൊടിമരം ദേശക്കാരാണ് ഉയർത്തിയത്. വാദ്യഘോഷങ്ങളും ചമയങ്ങളുമില്ലാതെ ആനപ്പുറത്ത് ഉൗരാളൻ കുടുംബാംഗത്തെ കയറ്റി കുത്തു വിളക്കുകളുടെ അകന്പടിയോടെ ഏഴുകണ്ടം അതിർത്തിവരെ ആനയിച്ചു.
തുടർന്ന് അടിയന്തിരം മാരാർ ശംഖധ്വനി മുഴക്കി. തുടർന്ന് തൃപുട താളത്തിൽ വാദ്യഘോഷങ്ങളോടെ ആർപ്പും കുരവയുമായി ജനസഞ്ചയം ക്ഷേത്രത്തിലേക്ക് മടങ്ങി. തുടർന്ന് ഒരുവർഷത്തെ കാത്തിരിപ്പിനു ശേഷം പൂരാവേശത്തിനു തുടക്കമായി. ക്ഷേത്രത്തിൽ ശ്രീഭൂതബലി, കേളി, കൊന്പുപറ്റ്, കുഴൽപറ്റ്, സന്ധ്യാവേല എന്നിവയുണ്ടായിരുന്നു. ക്ഷേത്ര ഗോപുരത്തിന് മുൻവശത്തെ ആൽത്തറയ്ക്ക് സമീപം കളരിക്കൽ ബാലകൃഷ്ണകുറുപ്പിന്‍റെ നേതൃത്വത്തിൽ കുടുംബാംഗങ്ങൾ നിറപറയോടൊപ്പം മരത്തിൽ തീർത്ത വാളും പരിചയുമടങ്ങിയ തിരുവായുധ സമർപ്പണവും നടത്തി.