നടനേക്കാൾ നാട്ടുകാരനെന്ന ബന്ധം: മന്ത്രി ബിന്ദു
Tuesday, March 28, 2023 12:48 AM IST
ഇരിങ്ങാലക്കുട: നടനേക്കാൾ സ്വന്തം നാട്ടുകാരൻ എന്ന നിലയിലും അച്ഛന്‍റെയും അച്ഛന്‍റെ സഹോദരിയുടെയും ശിഷ്യനെന്ന നിലയിലും ചെറുപ്പം തൊട്ടേയുള്ള അടുപ്പം ഏറ്റവും സ്നേഹത്തോടെ ഓർക്കുന്നു. അച്ഛനോടും അച്ഛന്‍റെ സഹോദരിയോടുമുള്ള ബഹുമാനം എപ്പോഴും ഞങ്ങളുടെ സംഭാഷണങ്ങളിലും കണ്ടുമുട്ടലുകളിലും നിറഞ്ഞിരുന്നു. സിനിമയിലെന്നപോലെ നേർജീവിതത്തിലും സൂക്ഷിച്ച നർമമായിരുന്നു ഇന്നസെന്‍റിന്‍റെ വ്യതിരിക്തത.
ഹാസ്യനടനും സ്വഭാവനടനുമായി മുഖ്യശ്രദ്ധയിലേക്ക് ഉയർന്നപ്പോഴും സവിശേഷമായ ശരീരഭാഷയും നർമോക്തി കലർന്ന അംഗവിക്ഷേപങ്ങളും ഗ്രാമ്യഭാഷയിലുള്ള സംഭാഷണങ്ങളും സ്വതസിദ്ധതയോടെ ഇന്നസെന്‍റ് നിലനിർത്തി.
മികച്ച രാഷ്ട്രീയപ്രവർത്തകൻ കൂടിയാണെന്ന് ഇന്നസെന്‍റ് തെളിയിച്ചു. ഇരിങ്ങാലക്കുടയുടെ സാംസ്കാരികരംഗത്തും സജീവമായി നിറഞ്ഞുനിൽക്കാൻ എപ്പോഴും ഇന്നസെന്‍റ് സമയം കണ്ടെത്തിയത് ഏറ്റവും സ്നേഹ ബഹുമാനങ്ങളോടെ എന്നുമോർക്കും.

ഹാസ്യം
കോമാളിത്തമല്ലെന്ന്
തെളിയിച്ച മഹാനടൻ
ഇന്നസെന്‍റ് എനിക്കു സിനിമാനടൻ മാത്രമല്ല, കുടുംബാംഗം പോലെയാണ്. ഒരു മുന്നറിയിപ്പുമില്ലാതെ കയറിവരും. ഞാനും ടീച്ചറും കുട്ടികളുമൊക്കെയായിട്ട് ചെലവഴിക്കുന്ന മണിക്കൂറുകൾ പൊട്ടിച്ചിരികളുടേതായിരുന്നു. ഇവിടുത്തെ സാമൂഹിക സാംസ്കാരിക വേദികളിൽ ഇന്നസെന്‍റും ഞാനും നിരവധി തവണ പരസ്പരം പൊന്നാടയണിയിച്ചു. അദ്ദേഹത്തിന്‍റെ അഭിനയസിദ്ധികൾ ഹാസ്യത്തിനു പുതിയ ഭാഷ നൽകി. മലയാള സിനിമയ്ക്കു വലിയ നഷ്ടമാണ് ഇന്നസെന്‍റിന്‍റെ വിയോഗത്തിലൂടെ സംഭവിച്ചത്.

- കെ.വി. രാമനാഥൻ
(ഇന്നസെന്‍റിന്‍റെ ഗുരു)

ചിരികൊണ്ട്
ജീവിതത്തെ
നേരിട്ട നടൻ
1973 ൽ ഇരിങ്ങാലക്കുടയിൽ സ്ഥിര താമസമാക്കിയതു മുതലുള്ള അടുപ്പമാണ് ഇന്നസെന്‍റുമായിട്ടുള്ളത്. കുടുംബവുമായും അടുത്ത ബന്ധം പുലർത്തി. ഇന്നസെന്‍റിന്‍റെ മകൻ സോണറ്റും എന്‍റെ മകൾ അപർണയും ഡോണ്‍ബോസ്കോയിൽ ഒരുമിച്ചാണു പഠിച്ചത്. ചാലക്കുടിയിലും ഇരിങ്ങാലക്കുടയിലുമായി ഒട്ടേറെപ്പരിപാടികളിൽ ഇന്നസെന്‍റിനൊപ്പം പങ്കെടുത്തു. മന്ത്രി ഡോ. ആർ. ബിന്ദുവിന്‍റെ നേതൃത്വത്തിൽ നടത്തിയ ’വർണക്കുട’ പരിപാടിയുടെ ആലോചനാ യോഗത്തിലാണ് ഒരുമിച്ച് അവസാനമായി പങ്കെടുത്തത്.

-പ്രഫ. സാവിത്രി ലക്ഷ്മണൻ (മുൻ എംപി)

പാഠ്യേതര മേഖലയിലെ
മിടുക്കൻ
ഇരിങ്ങാലക്കുട സംഗമേശവിലാസം സ്കൂളിൽ പഠ്യേതര വിഷയങ്ങളിൽ മിടുക്കനായിരുന്നു ഇന്നസെന്‍റ്. ഇംഗ്ലീഷും മലയാളവും പഠിപ്പിച്ചു. പലപ്പോഴും വീട്ടിൽ വന്നിട്ടുണ്ട്. ഒരിക്കൽ വീട്ടിലെത്തിയപ്പോൾ പ്രായാധിക്യത്താൽ ഉൗന്നുവടിയിലായ എന്നോടു ചോദിച്ചു, എന്തിനാ ടീച്ചറേ വടി. നർമം കലർന്ന രീതിയിൽ ഞാനും മറുപടി നൽകി- അന്ന് നിങ്ങളെയൊക്കെ നേരേ നിർത്താനും നേർവഴിക്ക് നടത്താനുമായിരുന്നു എന്‍റെ കൈയിലെ വടി. ഇന്നത് എനിക്കു നേരെ നിൽക്കാനും വീഴാതെ നടക്കാനുമാണ്.

- അംബുജം
(ഇന്നസെന്‍റിന്‍റെ ക്ലാസ് അധ്യാപിക)

മികവുറ്റ വ്യക്തിത്വം
നാഷണൽ സ്കൂളിൽ ഒരു ക്ലാസിൽ പഠിക്കുന്പോഴും നഗരസഭാ കൗണ്‍സിലറായി ഒന്നിച്ചു പ്രവർത്തിക്കുന്പോഴും ഇന്നസെന്‍റിൽ കണ്ടതു മികവുറ്റ വ്യക്തിത്വത്തെ. ഇന്നസെന്‍റിന്‍റെ തമാശകൾ ഞങ്ങളെ ഏറെയാകർഷിച്ചു. അവനൊപ്പം സ്കൂളിലേക്കു നടന്നുപോയതും വന്നതും സ്കൂളിലെ പഠനവുമെല്ലാം മധുരിക്കുന്ന ഓർമകളാണ്. ഉന്നതങ്ങളിലെത്തിയെങ്കിലും പഴയകാല സുഹൃദ് ബന്ധങ്ങൾ എക്കാലത്തും തുടർന്നു.

-കെ. ബാലകൃഷ്ണൻ
(മൂന്നാം ക്ലാസിലെ സഹപാഠിയും നഗരസഭാംഗമായപ്പോൾ കൂടെ പ്രവർത്തിച്ച കൗണ്‍സിലറും)