അന്തിമഹാകാളൻകാവ് വേല ആഘോഷിച്ചു
Sunday, March 26, 2023 6:42 AM IST
പഴയന്നൂർ: കാളവേലക്കും വെടിക്കെട്ടിനും പ്രസിദ്ധമായ അന്തിമഹാകാളൻകാവ് വേല വിപുലമായി ആഘോഷിച്ചു.

രാവിലെ കാവിൽ വിശേഷാൽ പൂജകൾ, പഞ്ചവാദ്യത്തോടു കൂടിയുള്ള കാളവേല എഴുന്നള്ളിപ്പുകളും നടന്നു. വൈകുന്നേരം കാവിലെ അങ്കണത്തിൽ എത്തൂന്ന കാളവേലകൾ പുലർച്ചയോടെയാണ് കാവിനകത്തുകടക്കുക. രാത്രി തേർതട്ടിലേറിയുള്ള കാളി - ദാരിക പ്രദക്ഷിണം നടന്നു.

തുടർന്ന് കേളി-ദാരിക സംവാദവും പ്രതീകാത്മക ദാരികവധവും നടന്നു. പങ്ങാരപ്പിള്ളി, ചേലക്കര, വേങ്ങാനല്ലൂർ, കുറുമല, പോന്നൂർക്കര എന്നീ ദേശക്കാരാണ് വേലയുടെ പങ്കാളികൾ. ആനയില്ലാ വേലയ്്ക്ക്് ആകർഷണം കെട്ടുകാളകളാണ്.