വനിത എസ്ഐയെ കൈയേറ്റം ചെയ്യാൻ ശ്രമിച്ച യുവാവ് അറസ്റ്റിൽ
Tuesday, March 21, 2023 1:07 AM IST
അന്തിക്കാട്: പരാതി അന്വേഷിക്കാനെത്തിയ വനിത എസ്ഐയുടെ ഡ്യൂട്ടി തടസപ്പെടുത്തുകയും കൈയേറ്റം ചെയ്യാൻ ശ്രമിക്കുകയും ചെയ്ത കേസിൽ യുവാവിനെ അന്തിക്കാട് പോലീസ് അറസ്റ്റ് ചെയ്തു. മനക്കൊടി സ്വദേശി മരോട്ടിക്കൽ ശ്രീരജ്(40) നെയാണ് എസ്എച്ച്ഒ പി.കെ. ദാസ് അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാന്‍റ് ചെയ്തു. ശ്രീരജിന്‍റെ അനുജൻ ശ്രീജിത്തിന് കഴിഞ്ഞ ദിവസം മർദ്ദനമേറ്റിരുന്നു. ഈ സംഭവത്തിൽ പ്രതിയെ പോലീസ് പിടികൂടുകയും പ്രതിക്ക് ജാമ്യം ലഭിക്കുകയും ചെയ്തിരുന്നു.
മർദ്ദിച്ച പ്രതിയുടെ കടയിൽ കയറി ശ്രീരജ് ഭീഷണിപ്പെടുത്തിയെന്ന പരാതിയിൽ അന്വേഷണത്തിനായി എത്തിയ അന്തിക്കാട് വനിത എസ്ഐ കയ്യേറ്റം ചെയ്തുവെന്നാണ് പോലീസ് പറയുന്നത്. എന്നാൽ പോലീസ് കള്ളക്കഥ ചമയ്ക്കുകയാണെന്ന ആക്ഷേപവുമായി ശ്രീരജിന്‍റെ മാതാപിതാക്കൾ രംഗത്ത് വന്നു. ഞായറാഴ്ച വീട്ടിലെത്തിയ വനിത എസ്ഐയുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം ഹൃദയശാസ്ത്രക്രിയ കഴിഞ്ഞ് വീട്ടിൽ വിശ്രമിക്കുന്ന വയോധികനായ പിതാവ് സുരേന്ദ്രനോട് കയർക്കുകയും ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയും ശ്രീരജിനെ വീട്ടിൽ നിന്ന് ബലമായി വലിച്ചിഴച്ച് ജീപ്പിൽ കയറ്റി കൊണ്ടു പോവുകയുമാണ് ചെയ്തതെന്ന് മാതാപിതാക്കൾ പറയുന്നു.
ഒരുതെറ്റും ചെയ്യാത്ത ഞാനെന്തിന് ജീപ്പിൽ കയറണമെന്ന് ശ്രീരജ് ചോദിച്ചതോടെ പോലീസ് പ്രകോപിതരാവുകയും ഒരു സംഘം പോലീസുകാർ വയോധികരായ രക്ഷിതാക്കളുടെ മുന്നിൽവച്ച് ബലമായി ശ്രീരജിനെ ജീപ്പിൽ കയറ്റി സ്റ്റേഷനിൽ കൊണ്ടുവന്ന് സെല്ലിൽ അടയ്ക്കുകയും കള്ളകേസെടുക്കുകയുമാണ് ചെയ്തതെന് ശ്രീരജിന്‍റെ അച്ഛൻസുരേന്ദ്രനും, അമ്മഗിരിജയും പറയുന്നത്.സംഭവത്തിൽ നീതിയാവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് പരാതി നൽകുമെന്നും അവർ പറഞ്ഞു. കാര്യമന്വേഷിച്ച് സ്റ്റേഷനിലെത്തിയ വാർഡ് അംഗം കെ. രാഗേഷിനോട് സിഐ അപമര്യാദയായി പെരുമാറിയതായി അദ്ദേഹം പറഞ്ഞു. തന്‍റെ വാർഡിലെ ഒരു കുടുംബം എന്ന നിലയിൽ കാര്യങ്ങൾ അന്വേഷിച്ചെത്തിയ തന്നെ കേൾക്കാൻ സമ്മതിക്കാതെ ധിക്കാരപരമായും, മര്യാദയില്ലാതെയും പെരുമാറിയ എസ് എച്ച് ഒക്കെ തിരെ മുഖ്യമന്ത്രിക്കും ഡിജിപിക്കും പരാതി നൽകുമെന്നും കെ. രാഗേഷ് പറഞ്ഞു.