മാടായിക്കോണം പ്രാഥമികാരോഗ്യകേന്ദ്രം എന്ന് നന്നാകും...?
Monday, March 20, 2023 12:55 AM IST
ഇരിങ്ങാലക്കുട: മാടായിക്കോണം പ്രാഥമികാരോഗ്യ കേന്ദ്രത്തിന്‍റെ പ്രവർത്തനം കാര്യക്ഷമമാക്കണമെന്ന വർഷങ്ങളായുള്ള ആവശ്യത്തിനുനേരെ കണ്ണടച്ച് അധികൃതർ.
പ്രാഥമികാരോഗ്യ കേന്ദ്രത്തിൽ ചികിത്സ ലഭിക്കാതായതോടെ മാടായിക്കോണം നിവാസികൾക്ക് ഇരിങ്ങാലക്കുട താലൂക്ക് ആശുപത്രിയെയോ പൊറത്തിശ്ശേരിയിലെ ആരോഗ്യകേന്ദ്രത്തെയോ ആശ്രയിക്കേണ്ട അവസ്ഥയാണ്.
മാടായിക്കോണം നടുവിലാൽ ബസ്‌സ്റ്റോപ്പിന് സമീപം പൊറത്തിശേരി മുൻ പഞ്ചായത്ത് പ്രസിഡന്‍റായിരുന്ന കൊടകര കൊച്ചുകൃഷ്ണമേനോൻ നൽകിയ പതിനെട്ടര സെന്‍റ് സ്ഥലത്താണ് ഹെൽത്ത് സെന്‍റർ പ്രവർത്തിക്കുന്നത്. ആദ്യകാലത്ത് മാതൃകാപരമായി പ്രവർത്തിച്ചിരുന്നെങ്കിലും പിന്നീട് ഇരിങ്ങാലക്കുട മുനിസിപ്പാലിറ്റിയുടെ കീഴിലായതോടെ പ്രവർത്തനം താളംതെറ്റുകയായിരുന്നു.
കാലങ്ങളായി ശോച്യാവസ്ഥയിലായിരുന്ന ഓടിട്ട കെട്ടിടം നിരവധി നിവേദനങ്ങളുടെ ഫലമായി മുൻ എംഎൽഎ കെ.യു. അരുണന്‍റെ കാലത്താണ് പുതുക്കിപ്പണിതത്. നിലവിൽ കുടുംബശ്രീയുടെ ഏകോപനവും മറ്റ് പ്രവർത്തനങ്ങളും മാത്രമാണ് ഇവിടെ നടക്കുന്നത്. ഇവിടെ ഡോക്ടറുടെ സേവനം ലഭ്യമാക്കണമെന്നത് ജനങ്ങളുടെ നിരന്തര ആവശ്യമായിരുന്നു.
ഡോക്ടറെ അനുവദിച്ചതായി അറിയിച്ചിരുന്നെങ്കിലും ഒന്നും നടന്നില്ലെന്നാണ് മാടായിക്കോണം ഗ്രാമവാസികളുടെ പരാതി. ഡിഎംഒ ഡോക്ടർക്ക് അനുമതി നിഷേധിക്കുകയായിരുന്നു. ഇതിനെതിരേ ജനകീയ സമരങ്ങൾ സംഘടിപ്പിക്കുവാനാണ് നാട്ടുക്കാരുടെ നീക്കം.