എന്‍റെ അമ്മ പറഞ്ഞത്...
Thursday, February 9, 2023 12:59 AM IST
ചിപ്പി ടി പ്രകാശ്
"ഹസൻ 2012-ൽ സിറിയയിലേക്ക് പോയി... പിന്നീട് അവൻ തിരിച്ചു വന്നില്ല...ഹസൻ മരിച്ചെന്നറിഞ്ഞതു മുതൽ ഫാത്തിമ അവനെ തിരഞ്ഞുകൊണ്ടിരുന്നു. ഹസൻ നീയെന്‍റെ ഹൃദയമാണ്’....ഒരമ്മയുടെ വേദന വേദിയിൽ തളം കെട്ടി നിന്നു. ലെബനീസ് നർത്തകനും നൃത്തസംവിധായകനുമായ അലി ചാഹാറിന്‍റെ പ്രണയത്തെക്കുറിച്ചുള്ള നാടകത്രയത്തിലെ രണ്ടാം ഭാഗമാണ് ടോൾഡ് ബൈ മൈ മദർ.
പല പല കഥകളിലൂടെ സാധാരണ സ്ത്രീകളായ അമ്മമാരുടെ സ്നേഹത്തിന്‍റെ തീവ്രതയും തരളതയും നാടകത്തിൽ ആവിഷ്ക്കരിക്കപ്പെട്ടു. രക്തബന്ധങ്ങളുടെ അനന്തമായ സൗന്ദര്യത്തിന്‍റെ തീവ്രതയോടെ അരങ്ങിൽ അവർ ഹൃദയദേദകങ്ങളായ കുടുംബചിത്രങ്ങൾ അവതരിപ്പിച്ചു. അറബ് സംസ്കാരത്തിൽ നിന്നും രൂപം കൊണ്ടതും നാഗരിക ശബ്ദങ്ങൾ ഇഴചേരുന്നതുമായ സംഗീത അകന്പടിയോടെ ടോൾഡ് ബൈ മൈ മദർ കാണികളെ വികാരനിർഭരരാക്കി.
ചലനങ്ങൾ, ഗാനങ്ങൾ, വാക്കുകൾ, സംഗീതം ഇവയെല്ലാം തലമുറകൾക്ക് ഒന്നിക്കാനും വേർപിരിയാനുമുള്ള വേദിയായി മാറി..


വേദികളിൽ ഇന്ന്
ആർട്ടിസ്റ്റ് സുജാതൻ ഗാലറി
രാവിലെ 11ന് -കലാകാരന്മാരുടെ മുഖാമുഖം
ഉച്ചയ്ക്ക് രണ്ടിന് -കോളോക്യം
കെ.ടി. മുഹമ്മദ് തീയറ്റർ
വൈകീട്ട് 5.30, രാത്രി ഒന്പതിന്
തേർഡ് റെയ്ച്ച്, ഇറ്റലി (55 മിനിറ്റ്)
അക്ടർ മുരളി തീയറ്റർ
രാത്രി ഏഴിന്
ടോൾഡ് ബൈ മൈ മദർ, ലെബനൻ (1.10 മണിക്കൂർ)
ബ്ലാക്ക് ബോക്സ്
ഫോർ ദി റേക്കോർഡ്,
ഡൽഹി (1 മണിക്കൂർ )
പവലിയൻ
രാത്രി 8.45 ന് സംഗീത പരിപാടി, ഇന്ത്യ-സൗത്ത് ആഫ്രിക്ക
അരി സീതാസ് ആൻഡ് സുമംഗല ദാമോദരൻ ടീം

ചെയർമാനുപോലും
ഇടമില്ലാതെ കാണികൾ...

തൃശൂർ: നാലാം ദിവസമായ ഇന്നലെ ഇറ്റ്ഫോക്കിൽ നാടകം കാണനെത്തിയ കേരളസംഗീത അക്കാദമി ചെയർമാൻ മട്ടന്നൂർ ശങ്കരൻകുട്ടി മാരാർക്കുപോലും നാടകം കാണാൻ ഇരിപ്പിടം ലഭിച്ചില്ല. ആരെയും ബുദ്ധിമുട്ടിച്ച് നാടകം കാണേണ്ടന്നു സവിനയം പറഞ്ഞ് ഒഴിഞ്ഞു മാറുകയായിരുന്നു അദ്ദേഹം. ബ്ലാക്ക് ബോക്സിൽ ജ്യോതി ദോഗ്രയുടെ ബ്ലാക്ക് ഹോൾ കാണാനെത്തിയതായിരുന്നു.

ഇറ്റ്ഫോക്കിന്‍റെ
ജനകീയത
അതിശയിപ്പിക്കുന്നു

തൃശൂർ: ഇറ്റ്ഫോക്കിന്‍റെ ജനകീയത അതിശയിപ്പിക്കുന്നു എന്ന് നർത്തകിയും കലാമണ്ഡലം ചാൻസലറുമായ മല്ലികാ സാരാഭായ്. പതിമൂന്നാമത് അന്താരാഷ്ട്ര നാടകോത്സവം സന്ദർശിക്കുകയായിരുന്നു അവർ. വലിയൊരു ജനപ്രിയ സ്വഭാവം ഇറ്റ്ഫോക്കിനുണ്ടെന്നും അവർ പറഞ്ഞു.
ഇറ്റ്ഫോക്കിലേയ്ക്കുള്ള സ്ത്രീകളുടെ കടന്നുവരവ് സംബന്ധിച്ചും മല്ലികാ സാരാഭായി വാചാലയായി. ഒരു വിഭാഗത്തിൽ മാത്രം കലയെ ഒതുക്കാതെ എപ്രകാരം അതിന് ജനകീയ മുഖം നൽകാമെന്നതിന്‍റെ തുടക്കമാണിത്.
തീയറ്റർ കമ്യൂണിറ്റിയിൽ മാത്രം ഒതുങ്ങിനിൽക്കാതെ എല്ലാ വിഭാഗങ്ങളെയും പ്രത്യേകിച്ച് സ്ത്രീകളെ അതിന്‍റെ ഭാഗമാക്കി എന്നതാണ് ഇറ്റ്ഫോക്ക് സംഘാടനത്തിന്‍റെ മികവെന്നും ഇതിന് നേതൃത്വം നൽകിയ സംഗീത നാടക അക്കാദമി പ്രത്യേകം പ്രശംസ അർഹിക്കുന്നുണ്ടെന്നും അവർ പറഞ്ഞു.
വേദികൾ മുഴുവൻ സന്ദർശിച്ച അവർ ഇറ്റ്ഫോക്കിന്‍റെ സംഘാടനത്തിലും സംതൃപ്തി അറിയിച്ചു.