അഗ്രോ ഫുഡ് പ്രോ സമാപിച്ചു
Thursday, February 9, 2023 12:59 AM IST
സ്വന്തം ലേഖകൻ
തൃശൂർ: വൻകിടക്കാർക്കൊപ്പം പിടിച്ചു നിൽക്കാൻ പ്രാദേശിക സംരംഭങ്ങൾക്കും കഴിയുമെന്നു തെളിയിച്ചു തൃശൂരിൽ നടന്ന അഗ്രോ ഫുഡ് പ്രോയ്ക്കു കൊടിയിറക്കം. 2.23 കോടി രൂപയാണു മേളയിലൂടെ സംരംഭകർക്കു ലഭിച്ചത്. കേരളത്തിലെ മിക്ക ജില്ലകളിൽനിന്ന് ഉത്പന്നങ്ങളുമായി സംരംഭകരെത്തി. മൂല്യവർധിത ഉത്പന്നങ്ങളിൽ ചക്കയായിരുന്നു താരം. കേരളത്തിൽ വിലയില്ലാതെ കിടന്ന ചക്കയ്ക്കു വൻ വിപണി സാധ്യതയാണു ചെറുകിട സംരംഭകർ കണ്ടെത്തിയത്.
സംരംഭകരുടെ ആവശ്യത്തിനനുസരിച്ചു സംസ്കരണ- നിർമാണ യന്ത്രങ്ങൾ രൂപകല്പനചെയ്തു കൊടുക്കാൻ മെഷീനറി നിർമാതാക്കളുമുണ്ടായിരുന്നു. പായ്ക്കിംഗ്, മാർക്കറ്റിംഗ് മേഖലകളിൽ സംരംഭകർ ഏറെ മുന്നോട്ടുപോയെന്നു അഗ്രോ ഫുഡ് പ്രോയുടെ ജനറൽ കണ്‍വീനറും തൃശൂർ ജില്ലാ വ്യവസായ കേന്ദ്രം ജനറൽ മാനേജരുമായ ഡോ. കെ.എസ്. കൃപകുമാർ പറഞ്ഞു.