ചിറ്റണ്ട റോഡ് പരിസരത്ത് അനുമതിയില്ലാതെ കൃഷിസ്ഥലം മണ്ണിട്ടു നികത്തി
Thursday, February 9, 2023 12:56 AM IST
കുണ്ടന്നൂർ: കുണ്ടന്നൂർ ചുങ്കം സെന്‍ററിൽ ചിറ്റണ്ട റോഡ് പരിസരത്ത് നിയമപ്രകാരം അനുമതിയില്ലാതെ കൃഷിസ്ഥലം മണ്ണിട്ടു നികത്തി വീണ്ടും മണ്ണ് മാഫിയയുടെ വിളയാട്ടം. അർധരാത്രി കഴിഞ്ഞ് ജനങ്ങളുടെ കണ്ണുവെട്ടിച്ചാണു മണ്ണ് നിറച്ച ട്ടിപ്പറുകൾ ചുങ്കത്ത് എത്തിച്ചേരുന്നത്.
ഒരു മാസത്തോളമായി ഇവിടെ ഒഴിവു ദിവസങ്ങളിൽ നികത്തൽ നടന്നുകൊണ്ടിരിക്കുകയാണ്.
കഴിഞ്ഞ ദിവസം നാട്ടുകാർ വിളിച്ചു പരാതി പറഞ്ഞ് സഹായം അഭ്യർഥിച്ചതനുസരിച്ച് യൂത്ത് കോൺഗ്രസ് പ്രവർത്തകർ കുണ്ടന്നൂർ ചുങ്കത്ത് എത്തിച്ചേരുകയും പ്രവർത്തനം നിരീക്ഷിച്ച് സ്ഥലത്തെത്തി വടക്കാഞ്ചേരി പോലീസ് സ്പെഷൽ ബ്രാഞ്ച് ഉദ്യോഗസ്ഥനെ വിവരം വിളിച്ച് അറിയിക്കുകയായിരുന്നു.
സ്പെഷൽ ബ്രാഞ്ച് പോലീസ് മിനിറ്റുകൾക്കുള്ളിൽ സ്ഥലത്തെത്തുകയും ഇതിനകം നിരവധി ലോഡ് മണ്ണ് സ്ഥലത്ത് നിക്ഷേപിച്ചിട്ടുണ്ടെന്ന് ബോധ്യപ്പെട്ടത്തിന്‍റെ അടിസ്ഥാനത്തിൽ ഭൂമിയുടെ വിവരങ്ങൾ ശേഖരിക്കുകയും വാഹനം കസ്റ്റഡിയിൽ എടുക്കുകയും ചെയ്തു.