ക്രിമറ്റോറിയത്തിലെ ആധുനിക ചേംബർ പ്രവർത്തിപ്പിക്കാൻ നടപടികൾ ആരംഭിച്ചു
Wednesday, February 8, 2023 12:54 AM IST
മേലൂർ: ക്രിമറ്റോറിയത്തിലെ ആധുനിക ചേംബർ പ്രവർത്തിപ്പിക്കാൻ നടപടികൾ ആരംഭിച്ചു. ഗ്രാമപഞ്ചായത്തിനു കീഴിൽ കുന്നപ്പിള്ളിയിൽ പ്രവർത്തിക്കുന്ന ക്രിമറ്റോറിയത്തിൽ മൂന്നുവർഷം മുന്പാണ് ആധുനിക ചേംബർ സ്ഥാപിച്ചത്.
18 ലക്ഷം രൂപ വിനിയോഗിച്ച് നിർമിച്ച സംവിധാനത്തിൽ ഉദ്ഘാടനത്തിനുശേഷം ആകെ 20 മൃതദേഹങ്ങൾ മാത്രമാണ് സംസ്കരിക്കാൻ സാധിച്ചത്. ജ്വാല എക്യുപ്മെന്‍റ്സിനായിരുന്നു നിർമാണ ചുമതല. ദിവസവും പത്ത് മൃതശരീരങ്ങൾ ദഹിപ്പിക്കാൻ സാധിക്കുമെന്നായിരുന്നു അവകാശ വാദം. ജൈവ രീതിയിൽ ഇൻസുലേഷൻ, സോണി ഫയർകട്ടകൾ ഉപയോഗിച്ചാണ് ചേംബർ നിർമിച്ചിരിക്കുന്നത്. അതുകൊണ്ട് താപനില കൂടുതലായിരിക്കും.
മണിക്കൂറുകളോളം ചൂട് നിലനിർത്താൻ സാധിക്കുകയും ചെയ്യും. പുകയെ വാട്ടർ സ്കബർ ബ്ലോയർ ഉപയോഗിച്ച് ഫിൽട്ടർ ചെയ്ത് കുഴലിലൂടെ പുറത്തേക്ക് വിടുന്നതിനാൽ പരിസര മലിനീകരണം ഉണ്ടാവുകയില്ലെന്നും പറഞ്ഞിരുന്നു.
പ്രവർത്തനം പറഞ്ഞതുപോലെ നടക്കാത്തതിനാൽ ദഹിപ്പിക്കൽ ഇടക്കാലത്തുവച്ച് നിർത്തിവച്ചു. പുതിയ സംവിധാനത്തിന് വേണ്ട നടത്തിപ്പുകാരുടെ എണ്ണവും കൂടുതലാണെന്നും അത് പ്രായോഗികമല്ലെന്നും അധികാരികൾ പറയുന്നു.
ഗ്രാമപ്രദേശമായതു കൊണ്ടുതന്നെ ഒരാൾക്ക് ചെയ്തു തീർക്കാൻ സാധിക്കും വിധത്തിലുള്ള സംവിധമാണ് പഞ്ചായത്തിന് ആവശ്യം. ബന്ധപ്പെട്ട അധികാരികളുടെ ഇടപെടലിൽ കഴിഞ്ഞദിവസം മുതൽ അവശേഷിക്കുന്ന തകരാറുകൾ പരിഹരിക്കാൻ പ്രവർത്തനങ്ങൾ ആരംഭിച്ചതായും പറയുണ്ട്. പണികൾ നടക്കുന്നതിനാൽ വരുന്ന ഏതാനും ആഴ്ചകൾ നിലവിലുള്ള ചേംബർ പ്രവർത്തനം ഉണ്ടാവില്ലെന്ന് പഞ്ചായത്ത് അധികാരികൾ അറിയിച്ചു.
രണ്ടു ചേംബറുകളും പ്രവർത്തന സജ്ജമായശേഷം സമീപ പഞ്ചായത്തുകൾക്കും ഇവ ഉപയോഗിക്കാൻ അനുമതി നൽകും.