കടങ്ങോട് ഖാദർപ്പടിയിൽ വീടുകൾക്കു നേരെ കല്ലേറ്
Monday, February 6, 2023 1:18 AM IST
എരുമപ്പെട്ടി: കടങ്ങോട് ഖാദർപ്പടിയിൽ വീടുകൾക്കു നേരെ വീണ്ടും കല്ലേറ്. പോലീസ് അന്വേഷണം നടക്കുന്നതിനിടയിലാണ് വീട്ടുകാരേയും പ്രദേശവാസികളേയും പരിഭ്രാന്തിയിലാക്കികൊണ്ട് വീണ്ടും കല്ലേറ് നടന്നത്. കുന്നത്തുള്ളി പീടികയിൽ ഹനീഫ, കള്ളിവളപ്പിൽ അൻവർ എന്നിവരുടെ വീടുകളിലേക്കാണ് കഴിഞ്ഞ ദിവസം രാത്രിയിലും കല്ലേറുണ്ടായത്.
ഹനീഫയുടെ വീടിന്‍റെ ഓടും അൻവറിന്‍റെ വീടിന്‍റെ ജനൽ ചില്ലുകളും തകർന്നു. ജനുവരി 27ന് രാത്രി 9.30 നായിരുന്നു കല്ലേറ് പരന്പരയ്ക്ക് തുടക്കമായത്. ആദ്യത്തെ രണ്ടുദിവസം ഹനീഫയുടെ ഓടിട്ട വീട്ടിലേക്കും പിന്നീടുള്ള ദിവസങ്ങളിൽ അൻവറിന്‍റെ വീട്ടിലേക്കുമാണ് കല്ലേറ് നടത്തിയിട്ടുള്ളത്. പരിസരത്തുള്ള മറ്റു വീടുകൾക്ക് നേരെ ആക്രമണം നടക്കുന്നില്ല. രാത്രി ഏഴിനും പത്തിനും ഇടയ്ക്കുള്ള സമയങ്ങളിലാണ് കല്ലേറ് നടക്കുന്നത്. ഒരാഴ്ച പിന്നിട്ട ആക്രമണത്തിൽ വീട്ടിലെ സ്ത്രീകളും കുട്ടികളും ഉൾപ്പടെയുള്ളവർ ഭയന്നാണ് കഴിയുന്നത്. സംഭവത്തെ തുടർന്ന് അൻവറിന്‍റെ വീട്ടിൽ നിരീക്ഷണ കാമറ സ്ഥാപിക്കുകയും പരിസരത്ത് നാട്ടുകാർ കാവലിരിക്കുകയും ചെയ്യുന്നുണ്ടെങ്കിലും കാമറയും ആളുകളുമില്ലാത്ത സ്ഥലം കൃത്യമായി മനസിലാക്കിയാണ് കല്ലെറിയുന്നത്. കഴിഞ്ഞ ദിവസം രാത്രിയിൽ അൻവറിന്‍റെ വീടിന്‍റെ പിറകുവശത്ത് കാമറയിൽ പെടാത്ത സ്ഥലത്തു നിന്നാണ് ആക്രമണം നടത്തിയിട്ടുള്ളത്. വീടിന്‍റെ പിറകിലെ ജനൽ ചില്ലുകൾ തകർന്നു. എരുമപ്പെട്ടി എസ്ഐ ടി.സി. അനുരാജിന്‍റെ നേതൃത്വത്തിൽ പൊലിസും സ്പെഷൽ ബ്രാഞ്ചും സ്ഥലത്തെത്തി പരിശോധന നടത്തി അന്വേഷണം ആരംഭിച്ചു.