റൗഡി ഐഡന്‍റിഫിക്കേഷൻ നടത്തി
Saturday, February 4, 2023 1:14 AM IST
അയ്യന്തോൾ: സ്ഥിരം കുറ്റവാളികളെയും ഗുണ്ടാലിസ്റ്റിൽപെട്ടവരെയും സ്റ്റേഷനിലേക്കു വിളിച്ചുവരുത്തി റൗഡി ഐഡന്‍റിഫിക്കേഷൻ നടത്തി തൃശൂർ വെസ്റ്റ് പോലീസ്.
ജനങ്ങളുടെ സുരക്ഷ മുൻനിർത്തിയും സ്റ്റേഷനിലെ പുതിയ പോലീസുകാർക്ക് സ്ഥിരം കുറ്റവാളികളെ തിരിച്ചറിയാനും വേണ്ടിയാണ് ഐഡന്‍റിഫിക്കേഷൻ നടത്തിയത്. ലാൽ, മധു വധക്കേസുകളിൽപെട്ടവരും കൊല്ലപ്പെട്ട ഗുണ്ടകളായ ദുർഗപ്രസാദ്, സന്തോഷ് വധക്കേസുകളിൽപെട്ടവരും മുൻ ഗുണ്ടാതലവൻമാരും റൗഡി ഐഡന്‍റിഫിക്കേഷന് സ്റ്റേഷനിൽ എത്തിയിരുന്നു. ഇവരുടെ ഇപ്പോഴത്തെ ജോലികളും ജീവിത രീതികളും മറ്റും പോലീസ് ചോദിച്ചറിഞ്ഞു. മുൻകരുതൽ നടപടിയുടെ ഭാഗമായി സിറ്റി അസി. പോലീസ് കമ്മിഷണർ കെ.കെ. സജീവന്‍റെ നേതൃത്വത്തിലാണ് റൗഡി ഐഡന്‍റിഫിക്കേഷൻ നടത്തിയത്.
പ്രളയത്തിന്‍റെയും കോവിഡിന്‍റെയും പശ്ചാത്തലത്തിൽ വർഷങ്ങളായി റൗഡി ഐഡന്‍റിഫിക്കേഷൻ നിലച്ചിരിക്കുകയായിരുന്നു. ഇടക്കാലത്ത് ജില്ലയിൽ ഗുണ്ടകൾ വീണ്ടും സജീവമാകുന്നതിന്‍റെ പശ്ചാത്തലത്തിലാണ് ഐഡന്‍റിഫിക്കേഷൻ നടത്തിയത്. സ്റ്റേഷനിൽ എത്തിയ പലരും ഇപ്പോൾ സമാധാനപരമായ രീതിയിലുള്ള ജീവിതം നയിച്ചുവരികയാണെന്നാണ് ചോദ്യം ചെയ്യലിൽനിന്നു വ്യക്തമായതെന്നു പോലീസ് പറഞ്ഞു. എന്നാൽ ഇവരെ രഹസ്യമായി നിരീക്ഷിക്കുന്നത് തുടരുമെന്നു പോലീസ് അറിയിച്ചു.