ജനങ്ങൾക്ക് ദുരിതമായി തിരുവില്വാമല പഞ്ചായത്ത്
Saturday, February 4, 2023 1:14 AM IST
ശശികുമാർ പകവത്ത്
തിരുവില്വാമല: തിരുവില്വാമല പഞ്ചായത്തിൽ കെട്ടിട പെർമിറ്റിനും മറ്റ് ആവശ്യങ്ങൾക്ക് വേണ്ടിയുള്ള അപേക്ഷകളിൽ തീർപ്പാക്കാൻ വൈകുന്നത് ജനങ്ങൾക്ക് ദുരിതമാകുന്നു.
കെട്ടിട പെർമിറ്റിനായി പഞ്ചായത്ത് ഓഫീസിൽ വരുന്നവരോട് പ്ലാൻ ശരിയല്ല, സ്കെച്ച് ശരിയല്ല, വഴിയില്ല തുടങ്ങി ഓരോ സാങ്കേതിക തടസങ്ങളും തൊടു ന്യായങ്ങളും പറഞ്ഞു ദിവസങ്ങളോളം നടത്തിച്ച് ജനങ്ങളെ വട്ടം കറക്കുകയാണ് ഈ വിഭാഗത്തിലെ ഉദ്യോഗസ്ഥ. ചോദിക്കാനും പറയാനും ആരുമില്ല എന്ന തോന്നലാണ് ഇവിടുത്തെ ചില ഉദ്യോഗസ്ഥർക്ക്.
ലൈഫ് പദ്ധതിക്കും വീട് റിപ്പയറിംഗിനും മറ്റു അനുബന്ധ സർട്ടിഫിക്കറ്റുകൾക്കായി ജനങ്ങൾ നിരന്തരം കയറിയിറങ്ങുന്ന കാഴ്ചയാണ് ഇവിടെ കാണാനുള്ളത്. താലൂക്ക് ഓഫീസിൽ നിന്നുപോലും സർട്ടിഫിക്കറ്റുകൾ ലഭിക്കാൻ ഇത്രയും കാലതാമസം വരുന്നില്ലെന്ന് നാട്ടുകാർ പറഞ്ഞു. കഴിഞ്ഞ 18ന് ലൈഫ് പദ്ധതിയിലേക്ക് പെർമിറ്റിനായി ഫ്രണ്ട് ഓഫീസിൽ അപേക്ഷ കൊടുത്തയാളുടെ ഫയൽ തൊട്ടു മുകളിലുള്ള അസിസ്റ്റന്‍റ് എൻജിനീയറുടെ ഓഫീസിലെത്താൽ ഓരാഴ്ച സമയമെടുത്തുവത്രെ. കൂലിപ്പണിക്കാരും മറ്റ് ജോലിക്കാരുമായ നിരവധിയാളുകളാണ് നിത്യേന വിവിധ സർട്ടിഫിക്കറ്റുകൾ ലഭിക്കാനായി പണികളഞ്ഞ് പഞ്ചായത്ത് ഓഫീസ് കയറിയിറങ്ങുന്നത്.
ഓരോ ഫയലും ഓരോ ജീവിതമാണെന്ന് മുഖ്യമന്ത്രി തുടക്കത്തിൽ ഉദ്യോഗസ്ഥർക്ക് മുന്നറിയിപ്പ് നൽകിയിരുന്നെങ്കിലും തങ്ങൾക്ക് ഇതൊന്നും ബാധകമല്ല എന്ന തോന്നലാണ് ചില ഉദ്യോഗസ്ഥർക്ക്. ആവശ്യത്തിന് ജീവനക്കാരില്ലാത്തതും വർക്കുലോഡുമാണ് ഫയലുകളുടെ മെല്ലെപ്പോക്കിന് കാരണമാകുന്നതെന്നാണ് ഉദ്യോഗസ്ഥർ പറയുന്നത്. പഞ്ചായത്ത് പ്രസിഡന്‍റിനോടും വൈസ് പ്രസിഡന്‍റിനോടും ജനങ്ങൾ നിരന്തരം പരാതി പറയുന്നുണ്ട്. നേരത്തെ ഉദ്യോഗസ്ഥ ക്ഷാമം മൂലം പഞ്ചായത്തിലെ പദ്ധതി നിർവഹണത്തിന് തടസം നേരിട്ടിരുന്നു. ഇതേ തുടർന്ന് പഞ്ചായത്തധികൃതർ മന്ത്രിമാർ, വകുപ്പുകളിലെ ഉന്നത ഉദ്യോഗസ്ഥർ എന്നിവർക്ക് പലവട്ടം പരാതി നൽകിയാണ് ഏതാനും ഉദ്യോഗസ്ഥരെ നിയമിച്ചത്. ഇപ്പോഴും രണ്ട് വിഇഒമാർ വേണ്ടിടത്ത് ഒരാളെ ഇവിടെയുള്ളു. രണ്ട് ഓവർസിയർമാരുടെ കസേരകളും ഒഴിഞ്ഞു കിടക്കുകയാണ്. കൃഷി ഓഫീസിലും വേണ്ടത്ര ഉദ്യോഗസ്ഥരില്ല. കൃഷി ഓഫീസർ എംപ്ലോയ്മെന്‍റ് എക്ചേഞ്ചിൽ നിന്നും നിയമിച്ച താത്കാലിക ജീവനക്കാരിയാണ്.
സാന്പത്തിക വർഷം തീരാൻ ഇനി ദിവസങ്ങളെ ബാക്കിയുള്ളു അതിനുള്ളിൽ പദ്ധതികൾ പൂർത്തിയാനുള്ള ശ്രമത്തിലാണ് ഭരണസമിതി.