വെസ്റ്റ് കൊരട്ടിയിൽ വെടിമരുന്ന് ശേഖരം പിടികൂടി
Wednesday, February 1, 2023 12:37 AM IST
കൊരട്ടി: വെസ്റ്റ് കൊരട്ടിയിൽ സ്വകാര്യ വ്യക്തിയുടെ വീട്ടിൽ അനധികൃതമായി സൂക്ഷിച്ചിരുന്ന നൂറു കിലോയോളം വരുന്ന വെടിമരുന്നു ശേഖരം കൊരട്ടി സിഐ ബി.കെ.അരുണിന്‍റെ നേതൃത്വത്തിലുള്ള പോലീസ് സംഘം കണ്ടെടുത്തു. വെസ്റ്റ് കൊരട്ടി കണ്ണന്പുഴ വർഗീസിന്‍റെ വീടിനോടു ചേർന്നുള്ള മൂന്നു ഷെഡുകളിലായി പ്രവർത്തിച്ചിരുന്ന പടക്ക നിർമാണശാലയിൽ നിന്നാണു വൻതോതിൽ പടക്കങ്ങളും കരിമരുന്നും പിടിച്ചെടുത്തത്.
രണ്ടായിരത്തോളം ഗുണ്ടുകൾ, അന്പതിനായിരത്തിൽപരം ഓലപ്പടക്കം, നിരവധി മാലപ്പടക്കം എന്നിവയും ഷെഡുകളിലുണ്ടായിരുന്നു. പടക്കം നിർമിക്കുന്നതിന് ഉപയോഗിക്കുന്ന സൾഫർ, കാർബണ്‍, അലൂമിനിയം പൗഡർ, അനുബന്ധ രാസവസ്തുക്കൾ എന്നിവ കണ്ടെടുത്തു. സമീപ പ്രദേശങ്ങളിലെ ആരാധനാലയങ്ങളിൽ നടക്കുന്ന തിരുനാളിനും ഉത്സവങ്ങൾക്കുമായി വില്പന നടത്താൻ നിർമിച്ചിരുന്ന വെടിക്കോപ്പുകളാണു പിടികൂടിയത്. വർഷങ്ങൾക്കു മുൻപ് അങ്കമാലിയിലെ പടക്ക വിപണനശാലയിൽ ജോലി ചെയ്തതിന്‍റെ പരിചയത്തിലാണു വർഗീസ് തന്‍റെ വീട്ടിലെ ഷെഡിൽ അനധികൃത പടക്ക നിർമാണത്തിനു തുടക്കമിട്ടതെന്നാണു സൂചന. ആലുവയിൽ നിന്നാണ് വെടിമരുന്നു കൊണ്ടുവരുന്നതത്രേ.
തൃശൂരിൽ നിന്നെത്തിയ ഫോറൻസിക് സംഘം സാന്പിളുകൾ ശേഖരിച്ചിട്ടുണ്ട്. യാതൊരു സുരക്ഷാ മാനദണ്ഡങ്ങളും പാലിക്കാതെയാണ് ഈ കേന്ദ്രം പ്രവർത്തിക്കുന്നത്. കുണ്ടന്നരിൽ വെടിമരുന്ന് പുരയ്ക്കു തീപിടിച്ചുണ്ടായ അപകട സാഹചര്യത്തിൽ ലഭിച്ച രഹസ്യ വിവരത്തെ തുടർന്നുള്ള പരിശോധനയിലാണ് അനധികൃത വെടിമരുന്ന് ശേഖരം പിടികൂടിയത്.
എസ്ഐമാരായ ഷാജു എടത്താടൻ, എം.വി. സെബി, സീനിയർ സിപിഒമാരായ വി.ആർ. രഞ് ജിത്ത്, ജിബിൻ വർഗീസ്, അനീഷ്, പി.എ. ഷാജു, ഹോംഗാർഡ് ജോയ് എന്നിവരും അനേഷണ സംഘത്തിലുണ്ടായിരുന്നു.