കോടാലിപാടത്ത് ബണ്ടിടിഞ്ഞു: കെട്ടി സംരക്ഷിക്കാൻ നടപടിയായില്ല
Thursday, January 26, 2023 12:58 AM IST
മറ്റത്തൂർ: കോടാലി പാടശേഖരത്തിന്‍റെ അതിരിലുള്ള ബണ്ട് തോട്ടിലേക്കിടിഞ്ഞത് കെട്ടി സംരക്ഷിക്കാൻ നടപടിയായില്ല. വെള്ളിക്കുളം വലിയതോട്ടിലെ മൂപ്പത്താഴം കടവിനു സമീപത്താണ് പാടശേഖരത്തോടു ചേർന്ന് നാലുവർഷം മുന്പ് ബണ്ട് ഇടിഞ്ഞു നശിച്ചത്.
മഴക്കാലമായാൽ തോട് കവിഞ്ഞൊഴുകി വെള്ളത്തിൽ മുങ്ങുന്ന കോടാലി പാടശഖരം ബണ്ട് ഇടിഞ്ഞതോടെ ചെറിയ മഴ പെയ്താൽ പോലും വെള്ളത്തിലാവുകയാണ്. മണ്ണുനിറച്ച ചാക്കുകൾ തോടരുകിൽ ഇട്ടാണ് ഇപ്പോൾ കർഷകർ തോട്ടിൽ നിന്നുള്ള വെള്ളം പാടത്തേക്ക് കവിയാതെ സംരക്ഷിക്കുന്നത്. എന്നാൽ മഴ പെയ്ത് തോട്ടിൽ നീരൊഴുക്കു വർധിച്ചാൽ ഇത്തരത്തിൽ വെള്ളം തടഞ്ഞുനിർത്താനാകില്ല.
വനമേഖലയിൽ നിന്നടക്കമുള്ള മഴവെള്ളം വെള്ളിക്കുളങ്ങര തോട്ടിലൂടെ എത്തുന്നതിനാൽ ബണ്ടിടിഞ്ഞ ഭാഗത്തു കൂടി തോട്ടിലെ വെള്ളം പാടശേഖരത്തിലേക്ക് കുത്തിയൊഴുകുന്നത് പതിവാണ്. ഇടിഞ്ഞ ഭാഗത്തും ബണ്ട് ദുർബലമായി നിൽക്കുന്ന മറ്റുഭാഗങ്ങളിലും കരിങ്കൽ കെട്ടി സംരക്ഷിച്ചാൽ മഴക്കാലത്ത്് കോടാലി പാടത്തുണ്ടാകുന്ന കൃഷി നാശം ഒരളവോളം കുറക്കാനാവും.
ബണ്ട് സംരക്ഷണം വലിയ സാന്പത്തിക ബാധ്യത വരുന്ന പ്രവൃത്തിയായതിനാൽ ജലസേചന വകുപ്പാണ് ഇതിനുള്ള നടപടിയെടുക്കേണ്ടതെന്ന് കർഷകർ പറയുന്നു.