ചാലക്കുടി ടൗണിൽ കൊതുകുശല്യം രൂക്ഷം
Thursday, January 26, 2023 12:57 AM IST
ചാലക്കുടി: കാനകളിൽ മലിന ജലം കെട്ടിക്കിടന്ന് ചാലക്കുടി ടൗൺ കൊതുകുവളർത്തൽ കേന്ദ്രമായി മാറിയെന്ന് ആക്ഷേപം. നഗരസഭ കൊതുക് നശീകരണ പ്രവർത്തനങ്ങൾ കാര്യമായി നടത്തുന്നില്ല എന്നതും കൊതുകുശല്യം വർധിക്കുന്നതിനു പ്രധാന കാരണമായിട്ടുണ്ട്.
കൊതുകിനെ നശിപ്പിക്കുന്നതിനുള്ള കീടനാശിനി തെളിക്കാൻ ഒരാൾ മാത്രമാണ് വാർഡുകൾതോറും പോകുന്നത്. എന്നാൽ ഇപ്പോൾ ഫോഗിംഗ് നടത്തിയിരുന്നത് താത്കാലികമായി നിർത്തി വച്ചിരിക്കയാണ്.
ടൗണിലെ കാനകളിൽ കെട്ടി ക്കിടക്കുന്ന മലിനജലം വേനൽക്കാലത്ത് മോട്ടോർ പന്പ് ഉപയോഗിച്ച് വെള്ളം ശക്തിയായി അടിച്ച് ഒഴുക്കിക്കളയുന്ന പതിവുണ്ടായിരുന്നു. ഇപ്പോൾ അതും നടക്കുന്നില്ല. മോട്ടോർ ഘടിപ്പിച്ച വാഹനം കിട്ടാനില്ലെന്നാണ് നഗരസഭ അധികൃതരുടെ വിശദീകരണം.
ടൗണിലെ കാനകളിൽ പല സ്ഥലത്തും മാലിന്യങ്ങൾ നിറഞ്ഞ് മലിന ജലം ഒഴുകിപ്പോകാതെ കെട്ടിക്കിടന്ന് ദുർഗന്ധം വമിക്കുകയാണ്. ഫയർ സ്റ്റേഷൻ പരിസരത്തും കൊതുകു ശല്യം രൂക്ഷമാണ്. വ്യാപാരികളും നാട്ടുകാരും ഇത ുമൂലം ബുദ്ധിമുട്ടുകയാണ്.
കൊതുകു മൂലം രോഗങ്ങൾ പടരുന്നുവെന്ന് ബോധവത്ക്കരണം നടത്തുന്ന നഗരസഭ കൊതുകുനശീകരണ പ്രവർത്തനങ്ങൾ ഫലപ്രദമായി നടത്തുന്നില്ലെന്നാണ് ജനങ്ങളുടെ പരാതി.