തൃശൂർ: നവരസങ്ങളെ വ്യത്യസ്ത കലാരൂപങ്ങളായി വേദിയിലെത്തിച്ച് ദേവമാത സിഎംഐ പബ്ലിക് സ്കൂളിലെ 1300 കുട്ടികളുടെ പ്രകടനം. കൂടിയാട്ടം, ഭരതനാട്യം, കഥകളി, മോഹിനിയാട്ടം, നാടകം എന്നിവയിലൂടെ മുഖഭാവങ്ങളും കൈമുദ്രകളും ഉപയോഗപ്പെടുത്തിയാണ് നവരസങ്ങളെ വേദിയിൽ കൊണ്ടുവന്നത്. രണ്ടര മണിക്കൂർ മൂന്നു വേദികളിൽ കുട്ടികൾ നിറഞ്ഞാടി.
ഇരിങ്ങാലക്കുട ബിഷപ് മാർ. പോളി കണ്ണൂക്കാടൻ ഉദ്ഘാടനം ചെയ്തു. ദേവമാത വികാർ പ്രൊവിൻഷ്യാൾ ഫാ. ഫ്രാൻസിസ് കുരിശേരി അധ്യക്ഷനായി.
പ്രിൻസിപ്പൽ ഫാ. സണ്ണി പുന്നേലിപറന്പിൽ, ഇന്റർ നാഷണൽ സ്കൂൾ പ്രിൻസിപ്പൽ ഫാ. ഷാജു എടമന, സ്കൂൾ വൈസ് പ്രിൻസിപ്പൽ ഫാ. സിന്റോ നങ്ങിണി, എസ്പിസി പ്രൊജക്ട് ഡിസ്ട്രിക്ട് നോഡൽ ഓഫീസറും എസിപിയുമായ കെ.എ. തോമസ്, കോർപറേഷൻ കൗണ്‍സിലർ എൻ.വി. രാധിക, പിടിഡബ്ലിയുഎ പ്രസിഡന്റ് സുമിത്ത് എസ്. മോഹൻ, സ്റ്റാഫ് സെക്രട്ടറി വി.ജി. സിസിലി എന്നിവർ പ്രസംഗിച്ചു. നവരസങ്ങളുടെ അവതരണത്തിന് അധ്യാപികമാരായ നവ്യ എം. വർഗീസ്, മാനവി ജയസൂര്യ, സ്മിത മാനുവൽ, നവ്യ ഗോപിനാഥ്, ഓസ്റ്റീന തോംസണ്‍, കെ. ചിത്ര എന്നിവർ നേതൃത്വം നല്കി.