ഓറഞ്ച് ദ വേള്‍ഡ് കാമ്പയിന്‍: രാത്രി നടത്തം ഇന്ന്
Saturday, December 10, 2022 12:58 AM IST
തൃശൂർ: വനിതാ ശിശുവികസന വകുപ്പിന്‍റെ ഓറഞ്ച് ദ വേള്‍ഡ് കാന്പയിന്‍റെ ഭാഗമായി ഒന്പത് ഇടങ്ങളില്‍ ഇന്നു രാത്രിനടത്തം സംഘടിപ്പിക്കും. കുടുംബശ്രീ അംഗങ്ങള്‍, ആശവര്‍ക്കര്‍മാര്‍, അങ്കണവാടി പ്രവര്‍ത്തകര്‍, ജനപ്രതിനിധികള്‍, സന്നദ്ധ സംഘടനാ പ്രതിനിധികള്‍, റസിഡന്‍സ് അസോസിയേഷന്‍ അംഗങ്ങള്‍, വിവിധ വകുപ്പ് ഉദ്യോ ഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുക്കും.

നാട്ടാന പരിപാലന
ചട്ടഭേദഗതി:
അഭിനന്ദനവുമായി പൂരപ്രേമി സംഘം

തൃശൂർ: വന്യ ജീവി സംരക്ഷണ നിയമത്തിൽ ഭേദഗതി വരുത്തിക്കൊണ്ടുള്ള ബിൽ രാജ്യസഭയിൽ കൂടി പാസായതിനെ അഭിനന്ദിച്ച് പൂരപ്രേമി സംഘം.
ബിൽ പാസയതോടെ നാട്ടാനകളെ അന്യസംസ്ഥാനത്തുനിന്ന് കൊണ്ടുവരാനുള്ള തടസം നീങ്ങുകയാണ്.
കേന്ദ്ര-സംസ്ഥാന സർക്കാരുകൾക്കു മു ന്നിൽ പൂരപ്രേമി സംഘം അടക്കമുള്ള സംഘടനകളുടെ ആവശ്യം മൂലമാണ് നിയമ ഭേദഗതിക്ക് സർക്കാർ തയാറായതെന്നു പൂരപ്രേമിസംഘം ഭാരവാഹികൾ പറഞ്ഞു.