നന്പറില്ലാതെ സർക്കാർ വാഹനമെന്ന് എഴുതി തെലങ്കാന സ്വദേശികൾ സഞ്ചരിച്ച കാർ പിടികൂടി
Saturday, December 10, 2022 12:58 AM IST
പുതുക്കാട്: വാഹന പരിശോധന ഒഴിവാക്കാൻ നന്പറില്ലാതെ സർക്കാർ വാഹനമെന്ന് എഴുതി തെലങ്കാന സ്വദേശികൾ സഞ്ചരിച്ച കാർ പിടികൂടി. ചോദ്യംചെയ്ത ഉദ്യോ ഗസ്ഥരെ ഐപിഎസ് ഉദ്യോഗസ്ഥരെന്ന് പറഞ്ഞ് വിരട്ടിയ സംഘം പോലീസിനേയും മോട്ടോർ വാഹന വകുപ്പിനേയും മണിക്കൂറുകളോളം വട്ടംകറക്കി.
ദേശീയപാതയിലൂടെ അമിതവേഗത്തിൽ വന്ന കാർ സംശയം തോന്നിയ യുവാവാണു തടഞ്ഞത്. വ്യാഴാഴ്ച വൈകീട്ട് ഏഴിനായിരുന്നു സംഭവം. തെലങ്കാന വാട്ടർ അഥോറിറ്റിയിലെ മൂന്നു ജീവനക്കാർ ഉൾപ്പെടെ നാലുപേരാണു സംഘത്തിലുണ്ടായിരുന്നത്.
മുന്പിലും പിന്നിലും നന്പർ പ്ലേറ്റ് ഇല്ലാതെവന്ന കാർ മറ്റൊരു കാറിൽവന്ന കടുപ്പശേരി സ്വദേശി കൊക്കാട്ട് നോയൽ ഡേവിസ് പിന്തുടരുകയായിരുന്നു. മണ്ണുത്തി മേൽപ്പാലം മുതൽ നോയൽ കാർ ശ്രദ്ധിച്ചിരുന്നു. ഉടൻ തന്നെ പുതുക്കാട് പോലീസിൽ വിവരമറിയിച്ച നോയൽ പാലിയേക്കര ടോൾപ്ലാസയിൽവച്ച് കാർ തടഞ്ഞു. സമീപത്ത് പരിശോധന നടത്തിയിരുന്ന മോട്ടോർ വാഹന വകുപ്പ് എൻഫോഴ്സ്മെന്‍റ് ഉദ്യോഗസ്ഥരോടു തെലങ്കാനയിൽ നിന്നുള്ള ഐപി എസ് ഉദ്യോഗസ്ഥരാണെന്നു പറഞ്ഞ്, കാറെടുത്തു കടക്കുകയായിരുന്നു.
സംശയം തീരാതെ നോയൽ വീണ്ടും പോലീസിനെ വിളിച്ചു. തുടർന്ന് പോലീസ് പുതുക്കാട് സിഗ്നൽ ജംഗ്ഷനിൽ കാർ പിടികൂടുകയായിരുന്നു.
സ്റ്റേഷനിലെത്തിയപ്പോഴും കാർ യാത്രക്കാർ ഐപിഎസുകാരാണെന്നാണു പരിചയപ്പെടുത്തിയത്. അതോടെ സ്റ്റേഷനിലും വേണ്ടുവോളം ബഹുമാനവും പരിഗണനയും കിട്ടി. പിന്നീട് രേഖകൾ പരിശോധിച്ചപ്പോൾ ഇവർ പറഞ്ഞതു വ്യാജമാണെന്നു മനസിലായി.
ശബരിമലയ്ക്കു പോയിരുന്ന സംഘം വാഹന പരിശോധനയിൽനിന്ന് രക്ഷപ്പെടാനാണു സർക്കാർ വാഹനമെന്ന സ്റ്റിക്കർ പതിച്ചതെന്ന് പോലീസിനോടു സമ്മതിച്ചു. തുടർന്ന് മോട്ടോർ വാഹന വകുപ്പിനെ വിവരമറിയിക്കുകയായിരുന്നു.
എംവിഡി ഉദ്യോഗസ്ഥരുടെ പരിശോധനയിൽ കാറിന്‍റെ രേഖകളെല്ലാം കൃത്യമായിരുന്നു. നന്പർ പതിക്കാത്തതിനും സ്വകാര്യ വാഹനത്തിൽ സർക്കാർ വാഹനമെന്നെഴുതി യാത്ര ചെയ്തതിനും മറ്റുമായി 8500 രൂപ പിഴ ചുമത്തി. നന്പർ പ്ലേറ്റ് ഘടിപ്പിച്ച ശേഷം കാർ വിട്ടുനൽകുമെന്ന് എംവിഡി ഉദ്യോഗസ്ഥർ അറിയിച്ചു. കാർ ഇപ്പോൾ പുതുക്കാട് പോലീസിന്‍റെ കസ്റ്റഡിയിലാണ്.
ഇതിനിടെ നന്പർ ഇല്ലാതെ വാഹനമോടിച്ചവരുടെ പേരിൽ നടപടിയാവശ്യപ്പെട്ട് നോയൽ പുതുക്കാട് പോലീസിൽ പരാതി നൽകി. എന്നാൽ തെറ്റ് ചൂണ്ടികാണിച്ച തനിക്ക് വ്യാജ ഐപിഎസുകാർക്ക് നൽകിയ പരിഗണന പോലും പോലീസിന്‍റെ ഭാഗത്തു നിന്നുണ്ടായില്ലെന്ന് നോയൽ പറഞ്ഞു.