ജനറൽ ആശുപത്രിയിൽ പിരിവ്; മറ്റു സ്ഥലങ്ങളിൽ പാടില്ല..!
Wednesday, December 7, 2022 12:53 AM IST
തൃശൂർ: പാർക്കിംഗ് ഫീസിനെ ചൊല്ലി തർക്കങ്ങൾ ഉണ്ടായതിനെ തുടർന്ന് ജനറൽ ആശുപത്രിയിലെ പാർക്കിംഗ് ഫീസ് പിരിവ് മേയറെത്തി നിർത്തിവച്ചത് ആരോരുമറിയാതെ ഇപ്പോൾ വീണ്ടും തുടരുകയാണ്.
ഇവിടെ മേയർക്ക് പാർക്കിംഗ് ഫീസ് നിർത്തിവയ്ക്കാൻ എന്തധികാരമെന്നാണ് കൗണ്‍സിലറുടെ ചോദ്യം. എന്നാൽ മറ്റു ആശുപത്രികളിലും ബഹുനില കെട്ടിടങ്ങളിലും പാർക്കിംഗ് ഫീസ് പിരിക്കാൻ പാടില്ലെന്നാണു കോ ർപറേഷന്‍റെ ഉത്തരവ്. അതിനു കാരണവും പറയന്നുണ്ട്. കെട്ടിടം പണിയുന്പോൾ വാഹനങ്ങൾ പാർക്ക് ചെയ്യുന്നതിനുള്ള സ്ഥലം ഉണ്ടാകണം.
അതുകൊണ്ട് ബിൽഡിംഗിന്‍റെ കോന്പൗണ്ടിൽ വയ്ക്കുന്ന വാഹനങ്ങളിൽ നിന്ന് പാർക്കിംഗ് ഫീസ് വാങ്ങിക്കാൻ പാടില്ല. എന്നാൽ ഈ ബിൽഡിംഗിനുവേണ്ടി തൊട്ടടുത്ത് സ്ഥലമെടുത്ത് പാർക്കിംഗ് നൽകിയാൽ അവിടെ ഫീസ് വാങ്ങിക്കാമെന്നാണു കോർപറേഷന്‍റെ നിലപാടെന്ന് വികസന സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ വർഗീസ് കണ്ടംകുളത്തി പറഞ്ഞു. അപ്പോൾ ജനറൽ ആശുപത്രിയിലെ കോന്പൗണ്ടിൽ പാർക്ക് ചെയ്യുന്ന വാഹനങ്ങൾക്കാണല്ലോ ഫീസ് വാങ്ങിക്കുന്നതെന്ന് ചോദിക്കുന്പോൾ മറുപടി ഉടൻ വരും. അത് പഴയ ബിൽഡിംഗാണ്. അതുകൊണ്ട് ഫീസ് വാങ്ങിക്കുന്നതിൽ തെറ്റില്ലത്രേ.
ജനറൽ ആശുപത്രിയിൽ ആകെ കുറച്ചു സ്ഥലം മാത്രമേ വാഹനങ്ങൾക്ക് പാർക്ക് ചെയ്യാനുള്ളൂ. കോർപറേഷൻ നിയമമനുസരിച്ച് പാർക്കിംഗ് ഫീസ് വാങ്ങിക്കാൻ പാടില്ല. എന്നാൽ പഴയ കെട്ടിടമാണെന്നു പറഞ്ഞാണ് ആളുകളിൽ നിന്ന് ഫീസ് ഈടാക്കുന്നത്.
ഫീസ് വാങ്ങിക്കാൻ കരാർ കൊടുത്ത് ആളുകളെയും കോർപറേഷൻ ഇവിടെ നിർത്തിയിട്ടുണ്ട്. സാധാരണക്കാരാണു ജനറൽ ആശുപത്രിയിൽ വരുന്നവരിൽ ഭൂരിഭാഗം പേരും. ഒപി ടിക്കറ്റിനുവരെ തുഛമായ തുക മാത്രം വാങ്ങിക്കുന്ന ജനറൽ ആശുപത്രിയിൽ പാർക്കിംഗ് ഫീസായി കൂടുതൽ തുക നൽകേണ്ടിവരുന്നുവെന്നതാണു വിരോധാഭാസം.
കഴിഞ്ഞ ഫെബ്രുവരിയിലാണ് ജനറൽ ആശുപത്രിയിൽ കൂടുതൽ തുക പാർക്കിംഗ് ഫീസ് വാങ്ങിക്കുന്നുവെന്ന പരാതിയെ തുടർന്ന് മേയർ മിന്നൽ പരിശോധന നടത്തി പാർക്കിംഗ് ഫീസ് നിർത്തിവച്ചത്.