വർണങ്ങളുടെ നിറക്കൂട്ട് തങ്ങൾക്കും വഴങ്ങുമെന്ന് തെളിയിച്ച് ജിഎംആർഎസ് വിദ്യാർഥികൾ
Tuesday, December 6, 2022 12:40 AM IST
വടക്കാഞ്ചേരി: തങ്ങളുടെ തനതു സംസ്കാരത്തിന്‍റെ കൈയൊപ്പ് ചാർത്തിയ ജീവനുള്ള ചിത്രങ്ങളുടെ പ്രദർശനത്തിന് ഒരുങ്ങുകയാണ് പട്ടികജാതി വികസന വകുപ്പിന്‍റെ കീഴിലുള്ള വടക്കാഞ്ചേരിയിലെ വിദ്യാർഥികൾ. പരന്പരാഗത തൊഴിലും ആചാരാനുഷ്ഠാനങ്ങളും കോർത്തിണക്കിയ അവ നിറക്കൂട്ടുകളാലും രൂപ വൈവിധ്യത്താലും വ്യത്യസ്തമാണ്.
ആകുലതകളും നൊന്പരങ്ങളും പേടിസ്വപ്നങ്ങളും നഷ്ട സ്വപ്നങ്ങളും മുഖ്യ പ്രമേയം ആകുന്പോൾ അത്തരം ചിത്രങ്ങളിലെ മുഖ്യ കഥാപാത്രങ്ങളായി വരുന്നത് ആനകളും പക്ഷികളും മരങ്ങളും അച്ഛനും അമ്മയും ഉൾപ്പെടെ തന്‍റെ ഗ്രാമത്തിലെ വീടുകൾ വരെയുണ്ട്.
ജ്യാമിതീയ രൂപങ്ങളും ഇരുണ്ട വർണങ്ങളുടെ വശ്യതയുമാണ് ഇവരുടെ ചിത്രങ്ങൾ മറ്റുള്ള ചിത്രങ്ങളിൽ നിന്ന് വ്യത്യസ്തമാക്കുന്നത്. അഞ്ചു മുതൽ പ്ലസ് ടു വരെയുള്ള കുട്ടികളാണ് സ്കൂൾ ഹോസ്റ്റലിൽ താമസിച്ച് ഇവിടെ പഠനം നടത്തുന്നത്.
നഷ്ടസ്വപ്നങ്ങൾക്കു നിറം നൽകി ഭാവനയുടെ മായാലോകത്തേക്കു പറക്കാൻ തയാറായിരിക്കുകയാണ് കുരുന്നുകൾ. അതിരപ്പിള്ളിയിലെ കൊന്പൻ, കാത്തിരിപ്പ്, ജീവിത ചിത്രങ്ങൾ, വാഴച്ചാൽ, പ്രകൃതി വർണങ്ങൾ എന്നിങ്ങനെ വർണനകളുടെ മഹാവിസ്മയം തന്നെയാണ് അവ.
സീനിയർ സൂപ്രണ്ട് എസ്.വി. സലിത, പ്രധാനാധ്യാപകൻ സി. ഗോപി, ചിത്രകലാ അധ്യാപിക കെ.ജി. പ്രിയ എന്നിവരാണു കുട്ടികളുടെ കലാ പ്രവർത്തനങ്ങൾക്കു നേതൃത്വം നൽകുന്നത്.
തങ്ങളുടെ ചിത്രങ്ങൾ പ്രദർശിപ്പിക്കുന്നതിനുള്ള ഒരു പൊതുവേദി ലഭിക്കുമെന്ന പ്രതീക്ഷയിലാണു വിദ്യാർഥികൾ.