ജില്ലാതല മണ്ണു ദിനാചരണം നടത്തി
Tuesday, December 6, 2022 12:40 AM IST
തൃശൂർ: പരിസ്ഥിതിയെ സംരക്ഷിക്കുന്നതു നാളത്തെ ഭാവിയെ സംരക്ഷിക്കുന്നതിനു തുല്യമാണെന്നു ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് പി.കെ. ഡേവിസ് മാസ്റ്റർ.
മുല്ലക്കര കൈലാസനാഥ വിദ്യാനികേതൻ സ്കൂൾ ഓഡിറ്റോറിയത്തിൽ തൃശൂർ ജില്ലാതല ലോക മണ്ണ് ദിനാചരണം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ലോകത്തിന്‍റെ കണ്ണാണ് മണ്ണ്.
പരിസ്ഥിതി ദുരുപയോഗം തടയാൻ ബോധവത്്കരണം പ്രധാനമാണെന്നും അദ്ദേഹം പറഞ്ഞു. ഡെപ്യൂട്ടി മേയർ രാജശ്രീ ഗോപൻ അധ്യക്ഷത വഹിച്ചു.
കൗണ്‍സിലർ ടി.എ. അനീഷ് അഹമ്മദ്, മണ്ണ് പരിവേഷണ ഉത്തരമേഖലാ ഡെപ്യൂട്ടി ഡയറക്ടർ പി.ഡി. രേണു, പ്രിൻസിപ്പൽ കൃഷി ഓഫീസർ കെ.കെ. സീനിയ, മണ്ണ് പര്യവേഷണ അസിസ്റ്റൻഡ് ഡയറക്ടർ ഡോ. തോമസ് അനീഷ് ജോണ്‍സണ്‍, ഡോ. പി. എസ്. ജോണ്‍, സോയിൽ സർവേ ഓഫീസർ എം.എ. സുധീർബാബു, കൈലാസനാഥ വിദ്യാനികേതൻ സ്കൂൾ ഡെപ്യൂട്ടി മാനേജർ സിജോ പുരുഷോത്തമൻ, പ്രിൻസിപ്പൽ റസീന കടേങ്കൽ എന്നിവർ ചടങ്ങിൽ പങ്കെടുത്തു. മണ്ണു ദിനാചരണത്തിന്‍റെ ഭാഗമായി കർഷകസംവാദവും മണ്ണഴക് പ്രദർശനവും നടത്തി.

രണ്ടു കിലോ
കഞ്ചാവുമായി
യുവാവു
പിടിയിൽ

തിരുവില്വാമല: തിരുവില്വാമല പാന്പാടിയിൽ രണ്ടു കിലോ കഞ്ചാവുമായി യുവാവിനെ പഴയന്നൂർ എക്സൈസ് പിടികൂടി.
ഷൊർണ്ണൂർ ശൗര്യംപറന്പിൽ പരിയാനംപറ്റപടി ഷെഫീഖ് (35) നെയാണ് അറസ്റ്റ് ചെയ്തത്. പ്രതിയുടെ സ്കൂട്ടറിൽ നിന്നാണു കഞ്ചാവു പിടിച്ചെടുത്തത്.
പഴയന്നൂർ എക്സൈസ് ഇൻസ്പെക്ടർ ഒ. സജിതയുടെ നേതൃത്വത്തിലുള്ള സംഘമാണു പ്രതിയെ അറസ്റ്റ് ചെയ്തത്.
പ്രിവന്‍റീവ് ഓഫീസർ പി. രതീഷ്, സിവിൽ എക്സൈസ് ഓഫീസർമാരായ എം.എസ്. ജിതേഷ്, എം. സുധീർകുമാർ എ.ഡി. പ്രവീണ്‍, വി. തൗഫീഖ്, എൻ. ഷെമീർ എന്നിവരും സംഘത്തിലുണ്ടായിരുന്നു.