ഒന്നും രണ്ടുമല്ല, ദാസ് മാഷെഴുതിയത് കാക്കകളെക്കുറിച്ച് 101 കവിതകൾ
Tuesday, December 6, 2022 12:40 AM IST
സ്വന്തം ലേഖകൻ
തൃശൂർ: കാക്കകളെക്കുറിച്ച് മാത്രം ഒരു കവിതാസമാഹാരം. അതും ഒന്നും രണ്ടും കവിതകളല്ല, 101 കാക്കക്കവിതകൾ.
കുട്ടികൾക്കുവേണ്ടി കാക്കക്കവിതകളുടെ വലിയൊരു കൂടു തന്നെയൊരുക്കുന്നത് കുട്ടികൾക്കേറെ പ്രിയപ്പെട്ട എഴുത്തുകാരനും അധ്യാപകനുമായ സി.ആർ. ദാസാണ്. നാലഞ്ചു വരിയുള്ള കവിതകൾ മുതൽ നീണ്ട കവിതകൾ വരെ ദാസ് മാഷെഴുതിയിട്ടുണ്ട്. പലപ്പോഴായി കുട്ടികൾക്കായി ചൊല്ലിക്കൊടുത്ത കാക്കക്കവിതകൾക്കു പുറമെ സമാഹാരത്തിനായി എഴുതിയ കാക്കക്കവിതകളുമുണ്ട്. കുട്ടികളായ എന്‍റെ കൂട്ടുകാർക്കുവേണ്ടിയാണ് ഈ കാക്കക്കവിതകളെന്ന് സി.ആർ. ദാസ് പറഞ്ഞു.
മണ്ണുത്തി വൈലോപ്പിള്ളി പുലരി ഗ്രന്ഥശാലയിൽ ശനിയാഴ്ച വൈകുന്നേരം മൂന്നിന് കേരള സംഗീത നാടക അക്കാദമി സെക്രട്ടറി കരിവെള്ളൂർ മുരളി കാക്കക്കവിതകൾ പുലരി കൂട്ടുകാർക്കു നൽകി പ്രകാശനം ചെയ്യും. കുട്ടികൾ വരച്ച ചിത്രങ്ങളടക്കം കാക്കക്കവിതകളുടെ പുസ്തകത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. രണ്ടു പ്രത്യേക കവർ ചിത്രങ്ങളോടെയാണു പുസ്തകം കുട്ടികളിലേക്കെത്തുന്നത്.
നേരത്തെ സി.ആർ. ദാസ് രചിച്ച കാക്കകഥകൾ മലയാളത്തിനു പുറമെ ഇംഗ്ലീഷിലും മൊഴിമാറ്റം നടത്തി പ്രസിദ്ധീകരിച്ചിരുന്നു.