കുട്ടനെല്ലൂർ സഹകരണ ബാങ്ക് തട്ടിപ്പ്! സാധാരണക്കാരായ നിക്ഷേപകർക്കു മാത്രം നിയന്ത്രണമെന്ന് ആക്ഷേപം
Sunday, December 4, 2022 1:03 AM IST
പുത്തൂർ: കുട്ടനെല്ലൂർ ബാങ്കിൽ വൻ തുക നിക്ഷേപിച്ചവർക്ക് പരിധിയില്ലാതെ പണം പിൻവലിക്കാൻ അവസരം നൽകുന്പോൾ സാധാരണക്കാരായ നിക്ഷേപകർക്ക് നിയന്ത്രണങ്ങളുടെ പേരിൽ നിശ്ചിത തുക മാത്രം നൽകുന്നുവെന്ന് ആക്ഷേപം.

ആശങ്ക മാറാതെ നിക്ഷേപകർ ബാങ്കിനു മുന്നിൽ തടിച്ചുകൂടി. വായ്പ ക്രമക്കേടിനെ തുടർന്ന് ഭരണസമിതി പിരിച്ചുവിട്ടതു മുതൽ നൂറു കണക്കിന് നിക്ഷേപകരാണ് ബാങ്കിൽ എത്തിയത് . നിക്ഷേപ കാലാവധി പൂർത്തിയായവർക്കു മാത്രമാണ് പണം നൽകുന്നത്.

അതും ഒറ്റത്തവണയായി ഇരുപതിനായിരം രൂപ മാത്രം. ബാങ്കിലെത്തുന്ന നിക്ഷേപകരെ ജീവനക്കാർ ഡെപ്പോസിറ്റ് രസീറ്റ് പരിശോധിച്ച ശേഷമാണ് മുകളിലേക്ക് കടത്തിവിടുന്നത്. മറ്റുള്ളവരെ പോലീസ് സഹായത്തോടെ മടക്കിവിടുകയാണ്.

പണം പിൻവലിക്കാൻ നിക്ഷേപകർ കൂട്ടമായി എത്തിയതോടെ കേരള ബാങ്കിൽനിന്ന് പണം പിൻവലിച്ചാണ് നൽകുന്നത്. ഹെഡ് ഓഫിസിൽ നിന്നും മൂന്നു ബ്രാഞ്ചുകളിൽ നിന്നുമായി ഇതിനകം 25 കോടി രൂപ നിക്ഷേപകർക്ക് തിരിച്ചു നൽകിയതായാണ് വിവരം.