കൊടുങ്ങല്ലൂർ: കെട്ടിട നിർമാണ രംഗത്ത് കോന്പോസിറ്റ് ടെൻഡർ നടപ്പാക്കിത്തുടങ്ങിയതായി പൊതുമരാമത്ത് - ടൂറിസം മന്ത്രി പി.എ. മുഹമ്മദ് റിയാസ്. കൊടുങ്ങല്ലൂർ നഗരസഭയിലെ ശൃംഗപുരം എൽപി സ്കൂളിൽ 1.5 കോടി രൂപ ചെലവിൽ നിർമിക്കുന്ന ബഹുനില കെട്ടിടത്തിന്റെ നിർമാണോദ്ഘാടനം നിർവഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം ഇതു നടപ്പാക്കുന്പോൾ കെട്ടിടം നിർമിച്ച ശേഷം വൈദ്യുതീകരണം നടത്തുന്നതിനായി കെട്ടിടം കുത്തിപ്പൊളിക്കേണ്ടി വരില്ല. പൊതുമരാമത്ത് വകുപ്പിന്റെ നിർമാണ മേഖലയിലെ പുതിയൊരു കാൽവയ്പ്പാണിത്. സിവിൽ ടെൻഡറും ഇലക്ട്രിക്കൽ ടെൻഡറും വെവ്വേറെ നടത്തുന്നതിനു പകരം രണ്ട് ടെൻഡറുകളും ഏകീകരിച്ചുകൊണ്ടുള്ള നിർമാണ പ്രക്രിയയുടെ പുതിയ നടപടിയാണിതെന്നും മന്ത്രി പറഞ്ഞു.
വി.ആർ. സുനിൽകുമാർ എംഎൽഎ അധ്യക്ഷത വഹിച്ചു.നഗരസഭ ചെയർപേഴ്സണ്‍ എം.യു. ഷിനിജ, വൈസ് ചെയർമാൻ കെ.ആർ. ജൈത്രൻ, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സണ്‍മാരായ കെ.എസ്. കൈസാബ്, ലത ഉണ്ണികൃഷ്ണൻ, എൽ സി പോൾ, ഒ.എൻ. ജയദേവൻ, ഷീല പണിക്കശേരി, വാർഡ് കൗണ്‍സിലർമാരായ ഡി.ടി. വെങ്കിടേശ്വരൻ, ടി. എസ്. സജീവൻ, വി.എം. ജോണി, പൊതുമരാമത്ത് സൂപ്രണ്ടിംഗ് എൻജിനീയർ വി. കെ. ശ്രീമാല, എഇഒ ബീന ജോസ്, പിടിഎ പ്രസിഡന്റ് എ.പി. രോഹിണി, ഹെഡ്മിസ്ട്രസ് പി. മീര, സ്കൂൾ ലീഡർ എം. ആദിജ് എന്നിവർ സംസാരിച്ചു.