വടക്കാഞ്ചേരി നഗരസഭയുടെ ആരോഗ്യനഗരം പദ്ധതി തുടങ്ങി
Sunday, October 2, 2022 1:20 AM IST
മുണ്ടത്തിക്കോട്: വടക്കാഞ്ചേരി നഗരസഭയുടെ ആരോഗ്യനഗരം എന്ന പദ്ധതിയുടെയും ലോകവയോജന ദിനത്തിന്‍റെയും ഉദ്ഘാടനം ആര്യന്പാടം പകൽവീട്ടിൽ മന്ത്രി കെ. രാധാകൃഷ്ണൻ നിർവഹിച്ചു. വയോധികരുടെ എണ്ണം വർധിക്കുന്ന സാഹചര്യത്തിൽ സംഭവിക്കാൻ സാധ്യതയുള്ള സാമൂഹിക പ്രത്യാഘാതങ്ങൾ നേരിടാൻ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളും കിലയും സർക്കാരും ചേർന്ന് പ്രത്യേക പദ്ധതി തയാറാക്കണമെന്ന് മന്ത്രി രാധാകൃഷ്ണൻ പറഞ്ഞു.

മാറുന്ന കാലത്തിനനുസരിച്ച് ആരോഗ്യകരമായ ജീവിതത്തിലേക്ക് നഗരസഭയിലെ എല്ലാ ജനവിഭാഗങ്ങളെയും എത്തിക്കുക എന്ന ലക്ഷ്യത്തോടെയാണ് വടക്കാഞ്ചേരി നഗരസഭ ആരോഗ്യനഗരം പദ്ധതി നടപ്പാക്കുന്നത്. രാജ്യത്ത് ആദ്യമായാണ് ഒരു നഗരസഭ ഇത്തരമൊരു ലക്ഷ്യവുമായി മുന്നോട്ടുവരുന്നതെന്ന് ചടങ്ങിൽ അധ്യക്ഷത വഹിച്ച നഗരസഭ ചെയർമാൻ പി.എൻ. സുരേന്ദ്രൻ പറഞ്ഞു. പദ്ധതിയുടെ പ്രാരംഭഘട്ട പരിപാടികൾക്കായി അഞ്ചു ലക്ഷം രൂപ നഗരസഭ വകയിരുത്തി.

വയോജനങ്ങളെ പരിചരിക്കാൻ താല്പര്യമുള്ള ഹോംനഴ്സുമാർക്ക് ജെറിയാട്രിക് കെയർ പരിശീലനവും അംഗീകൃത സർട്ടിഫിക്കറ്റും നൽകും. വീടുകളിലും പൊതുസ്ഥാപനങ്ങളിലും വയോജനങ്ങൾക്ക് ആയാസരഹിതമായി ഇടപെടുന്നതിനു വേണ്ട സൗകര്യങ്ങൾ ഒരുക്കുന്നതിനു പരിശീലനവും പ്രചാരണവും നടത്തും.

കില, കേരള ആരോഗ്യ സർവകലാശാല എന്നിവരുടെ സഹകരണത്തോടെയാണ് പദ്ധതി നടപ്പിലാക്കുക. പദ്ധതിയുമായി ബന്ധപ്പെട്ട ആശയപരമായ പരിപാടികൾ കില ആസൂത്രണം ചെയ്യും. മെഡിക്കൽ പരിശീലനങ്ങൾ കേരള ആരോഗ്യ സർവകലാശാല നടത്തും. പരിപാടിക്ക് ആവശ്യമായ പശ്ചാത്തല സൗകര്യവും സംഘാടനവും നഗരസഭ ഒരുക്കും.

ആരോഗ്യ സർവകലാശാല വൈസ് ചാൻസലർ പ്രഫ.മോഹനൻ കുന്നമ്മൽ മുഖ്യാതിഥിയായിരുന്നു. എം.ആർ.അനൂപ് കിഷോർ പദ്ധതി വിശദീകരണം നടത്തി. പീറ്റർ രാജ്, അജിത് കാളിയത്ത്, ഷീല മോഹൻ, പി.ആർ അരവിന്ദാക്ഷൻ, എന്നിവർ പ്രസംഗിച്ചു.