ഫ്ലാറ്റിന്‍റെ പോർച്ചിൽ കാർ കയറ്റാനായില്ല; മുഹമ്മദ് നിഷാമിനെതിരെ വിധി
Thursday, September 29, 2022 12:30 AM IST
തൃശൂർ: ഫ്ലാറ്റിന്‍റെ പോർച്ചിൽ കാർ കയറ്റാൻ സാധി ക്കാത്തതിനെ തുടർന്ന് നൽകിയ പരാതിയിൽ കെട്ടിട നിർമാണ ചുമതലയുണ്ടായിരുന്ന വിവാദ വ്യ വസായി മുഹമ്മദ് നിഷാമിനെതിരെ ഉപഭോക്തൃകോടതി വിധി. നിർമാണത്തിലെ പ്രശ്നം പരിഹരിക്കാനും 35,000 രൂപ പിഴയും നൽകണമെന്ന് കോടതി നിർദ്ദേശിച്ചു. സെക്യൂരിറ്റിക്കാരനായിരുന്ന ചന്ദ്രബോസ് വധക്കേസിൽ ജയിലിലാണ് മുഹമ്മദ് നിഷാം.

നിഷാം ഉടമയായ കിംഗ് സ്പേസസ് ആൻഡ് ബിൽഡേഴ്സ് പ്രൈവറ്റ് ലിമിറ്റഡ് സ്ഥാപനത്തിൽ തൊടുപുഴ മുട്ടത്തുള്ള നെല്ലിക്കുഴിയിൽ എൻ.പി.ചാക്കോയാണ് ഫ്ളാറ്റും കാർ പോർച്ചും ബുക്ക് ചെയ്തത്. ഒരു ലക്ഷം രൂപ കാർപോർച്ചിന് മാത്രമായി ഈടാക്കി. നിർമാണം പൂർത്തിയായപ്പോൾ പോർച്ചിൽ കാർ കയറ്റാൻ കഴിഞ്ഞില്ല. റോഡിൽ നിന്ന് കാർ പോർച്ചിലേക്ക് കയറ്റാൻ സാധിക്കാത്ത രീതിയിലാണ് കോണ്‍ക്രീറ്റ് ചെയ്തിരുന്നത്.

സസ്പെൻഷൻ താഴ്ന്നിരിക്കുന്ന വാഹനമായതുകൊണ്ടാണ് കാർ കയറ്റാൻ സാധിക്കാത്തതെന്നായിരുന്നു കാർ പോർച്ച് നിർമിച്ചവരുടെ മറുപടി. തെളിവുകൾ പരിശോധിച്ച പ്രസിഡന്‍റ് സി.ടി. സാബു, അംഗങ്ങളായ എസ്. ശ്രീജ, ആർ. രാംമോഹൻ എന്നിവരടങ്ങിയ തൃശൂർ ഉപഭോക്തൃകോടതിയാണ് വിധി പുറപ്പെടുവിച്ചത്. ഹർജിക്കാരനുവേണ്ടി അഡ്വ. എ.ഡി. ബെന്നി ഹാജരായി.