165 ബസുകൾക്കു പിഴയിട്ട് മോട്ടോർ വാഹന വകുപ്പ്
Sunday, September 25, 2022 12:29 AM IST
തൃശൂർ: ജില്ലയിൽ മോട്ടോർ വാഹന വകുപ്പിന്‍റെ ബസുകൾ കേന്ദ്രീകരിച്ചു നടന്ന പരിശോധനയിൽ 165 ബസുകൾക്കെതിരെ നടപടി. തൃശൂർ ശക്തൻ സ്റ്റാൻഡ്, ഇരിങ്ങാലക്കുട, ചാലക്കുടി ബസ് സ്റ്റാൻഡുകൾ കേന്ദ്രീകരിച്ചാണു പരിശോധന നടത്തി കേസെടുത്തത്. സ്വകാര്യ ബസുകളിലും കെഎസ്ആർടിസി ബസിലും പരിശോധന നടത്തി.

ഉയർന്ന ശബ്ദത്തിൽ എയർ ഹോണ്‍, മ്യൂസിക് സിസറ്റം ഉപയോഗം,യാത്രക്കാർക്കു ടിക്കറ്റ് കൊടുക്കാതിരിക്കുക, ലൈസൻസ് ഇല്ലാത്ത കണ്ടക്ടമാർ എന്നീ കുറ്റകൃത്യങ്ങൾ കണ്ടെത്തി. ആകെ 165 ബസുകളിൽ നിന്നായി 1.65 ലക്ഷം രൂപ പിഴയീടാക്കി. 19 മുതൽ 23 വരെയാണു പരിശോധന നടത്തിയത്.

മ്യൂസിക് സിസ്റ്റം ഉപയോഗം -55, എയർ ഹോണ്‍ -75, യാത്രക്കാർക്ക് ടിക്കറ്റ് കൊടുക്കാതിരിക്കുക -70, ലൈസൻസ് ഇല്ലാത്ത കണ്ടക്ടമാർ -7, ടാക്സ് -5 എന്നിങ്ങനെയാണു കേസെടുത്തത്.
തൃശൂർ റീജണൽ ട്രാൻസ്പോർട് ഓഫീസർ ബിജു ജെയിംസിന്‍റെ നേതൃത്വത്തിലാണു പരിശോധന നടത്തിയത്. മോട്ടോർ വെഹിക്കിൾ എൻഫോഴ്സ്മെന്‍റ് ആർടിഒ കെ.കെ. സുരേഷ്‌കുമാർ, മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർമാരായ വി.എസ്. സിന്‍റോ, കൃഷ്ണകുമാർ എന്നീ ഉദ്യോഗസ്ഥരാണു പരിശോധനയിൽ പങ്കെടുത്തത്. പരിശോധന അടുത്ത ആഴ്ചയും തുടരുമെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു.