ഇരിങ്ങാലക്കുടയിൽ സാംസ്കാരിക പ്രവർത്തകരുടെ കണ്‍വൻഷൻ
Saturday, September 24, 2022 12:39 AM IST
ഇരിങ്ങാലക്കുട: സാംസ്കാരിക മേഖലയിൽ ഇടതുപക്ഷത്തിന്‍റെ സാംസ്കാരിക ഫാസിസമാണ് നടക്കുന്നതെന്ന് ഇരിങ്ങാലക്കുടയിൽ നടന്ന സാംസ്കാരിക പ്രവർത്തകരുടെ കണ്‍വൻഷൻ. സാംസ്കാരിക രംഗത്തുണ്ടാകുന്ന വിവാദങ്ങൾ പോലും തേഞ്ഞുമാഞ്ഞു പോകുന്ന വിധം ഇടതുപക്ഷത്തിൻറെ മാടന്പിത്തരമാണ് സംസ്ഥാനത്തുടനീളം. ദേശീയതലത്തിൽ അസഹിഷ്ണുതയും വെറുപ്പും കരുവാക്കി ബിജെപി രാജ്യത്തെ ഇല്ലായ്മ ചെയ്യുന്നു.
ഈ സാഹചര്യത്തിൽ നിഷ്പക്ഷരായ സാംസ്കാരിക പ്രവർത്തകർ ആശയർപ്പിക്കുന്നത് കോണ്‍ഗ്രസിലാണ്. അതിനാൽ രാജ്യത്തെ ഒന്നിപ്പിക്കുന്ന ഭാരത് ജോഡോ യാത്ര വിജയിപ്പിക്കേണ്ടത് ഓരോ സാംസ്കാരിക പ്രവർത്തകൻറെയും കടമയായി മാറുകയാണെന്ന് സാംസ്കാരിക പ്രവർത്തകരുടെ കണ്‍വെൻഷൻ ഉദ്ഘാടനം ചെയ്ത മുൻ എംപിയും മുതിർന്ന സാഹിത്യകാരിയുമായ പ്രഫ. സാവിത്രി ലക്ഷ്മണൻ പറഞ്ഞു.
സംസ്കാര സാഹിതി നിയോജക മണ്ഡലം ചെയർമാൻ എ.സി. സുരേഷ് അധ്യക്ഷതവഹിച്ചു. കെപിസിസി എക്സിക്യുട്ടീവ് അംഗം എം.പി. ജാക്സണ്‍ മുഖ്യപ്രഭാഷണം നടത്തി. നഗരസഭാധ്യക്ഷ സോണിയ ഗിരി, വൈസ് ചെയർമാൻ ടി.വി. ചാർളി, നഗരസഭ വികസന സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സണ്‍ സുജ സഞ്ജീവ് കുമാർ, പി.കെ. ജിനൻ, ടി.എസ്. പവിത്രൻ, എം. സനൽകുമാർ എന്നിവർ സംസാരിച്ചു. സംസ്കാര സാഹിതി ജില്ലാ സെക്രട്ടറി ഹരി ഇരിങ്ങാലക്കുട സ്വാഗതവും യുവ കവി അരുണ്‍ ഗാന്ധിഗ്രാം നന്ദിയും പറഞ്ഞു.