സ്കൂൾ കെട്ടിടത്തിന്‍റെ ജനൽ ചില്ലുകൾ കല്ലെറിഞ്ഞു തകർത്തു
Saturday, September 24, 2022 12:38 AM IST
ചാലക്കുടി: ഗവ.വൊക്കേഷണൽ ഹയർസെക്കൻഡറി സ്കൂൾ കെട്ടിടത്തിന്‍റെ ജനൽ ചില്ലുകൾ കല്ലെറിഞ്ഞു തകർത്തു.
സ്കൂളിന്‍റെ പുതിയ കെട്ടിടത്തിലെ പ്രധാനാധ്യാപികയുടെ മുറിയുടേയും ലാബിന്‍റെയും ജനൽചില്ലുകളാണ് തകർന്ന നിലയിൽ കാണപ്പെട്ടത്. എറിഞ്ഞ കരിങ്കല്ല് മുറിയിൽ കാണപ്പെട്ടു. രാവിലെ പ്രധാനാധ്യാപികജാൻസി ഡേവീസ് എത്തിയപ്പോഴാണ് ജനലിന്‍റെ ചില്ലുകൾ തകർന്നതായി കണ്ടത്. പോലീസിൽ വിവരം അറിയിച്ചതിനെ തുടർന്ന് എസ്ഐ സിദ്ദിഖ് അബ്ദുൾ ഖാദറിന്‍റെ നേതൃത്വത്തിൽ പോലീസ് സ്ഥലത്തെത്തി അന്വേഷണം നടത്തി. സ്കൂളിൽ മോഷണവും സാമൂഹികവിരുദ്ധരുടെ ആക്രമണങ്ങളും പതിവായിരിക്കയാണ്. ആധുനിക രീതിയിൽ പുതിയെ കെട്ടിടം നിർമിച്ചിട്ടുണ്ടെങ്കിലും പഴയ കെട്ടിടങ്ങൾ പൊളിച്ചു മാറ്റിയിട്ടില്ല.
ചുറ്റുമതിലുകളും പൊളിഞ്ഞുകിടക്കുകയാണ്. ഇതിനാൽ പകൽ സമയത്തുപോലും ഇവിടെ സാമൂഹികവിരുദ്ധരും മോഷ്ടാക്കളും വിഹരിക്കുകയാണ്. നഗരസഭ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ എം.എം. അനിൽകുമാർ, പിടി എ പ്രസിഡന്‍റ് ജസ്റ്റിൻ എന്നിവരും അക്രമണവിവരം അറിഞ്ഞ് സ്ഥലത്തെത്തിയിരുന്നു