ആളൊഴിഞ്ഞ ഹർത്താൽ ദിനത്തിലും റൗണ്ടിലെ പാർക്കിംഗിനു പിഴയീടാക്കി പോലീസ്
Saturday, September 24, 2022 12:38 AM IST
തൃശൂർ: ഹർത്താൽ ദിനത്തിൽ തിരക്കൊഴിഞ്ഞ സ്വരാജ് റൗണ്ടിൽ വാഹനങ്ങൾ പാർക്ക് ചെയ്തവർക്ക് പോലീസിന്‍റെ വക പിഴയടപ്പിക്കൽ. നടുവിലാൽ, നായ്ക്കനാൽ, ബിനി ടൂറിസ്റ്റ് ഹോം, ജനറൽ ആശുപത്രി, മണികണ്ഠനാൽ പരിസരങ്ങളിൽ കെട്ടിടങ്ങൾക്കു മുന്നിൽ പാർക്ക് ചെയ്ത വാഹനങ്ങളിലാണ് റോഡ് സേഫ്റ്റി എൻഫോഴ്സ്മെന്‍റ് മൊബൈൽ അനധികൃത പാർക്കിംഗ് സ്റ്റിക്കർ ഒട്ടിച്ചത്.

അഴിക്കോടൻ ദിനാചരണ പരിപാടിയിൽ പങ്കെടുക്കാൻ വൈ കുന്നേരം മുഖ്യമന്ത്രി എത്തുന്നതിനാൽ സുരക്ഷയൊരുക്കാൻ റൗണ്ടിൽ പാർക്കിംഗിന് നിരോധനം ഏർപ്പെടുത്തിയിട്ടുണ്ടെന്നു പറഞ്ഞാണ് സ്റ്റിക്കർ പതിച്ചത്. വാഹനങ്ങൾ പാർക്ക് ചെയ്യാതിരിക്കാൻ കയർ കെട്ടിയതു മറികടന്നു നിർത്തിയിട്ട വാഹനങ്ങളിലാണു സ്റ്റിക്കർ പതിച്ചത്.

കയർ തലേന്ന് രാത്രിയിൽ‌തന്നെ കെട്ടിയതായി പോലീസ് പറഞ്ഞു. ഇന്നലെ രാവിലെയാണ് സ്റ്റിക്കർ പതിച്ചത്. സ്റ്റിക്കർ പതിച്ച വാഹന ഉടമകൾ സ്റ്റേഷനിൽചെന്ന് കാര്യം ബോധിപ്പിക്കേണ്ടതുണ്ട്.

എന്നാൽ കയറിൽ നോ പാർക്കിംഗ് എന്നതിനു പകരം വർക്ക് ഇൻ പ്രോഗ്രസ്, സ്റ്റോപ്പ് എന്നിങ്ങനെയാണു ഹിന്ദിയിലും ഇംഗ്ലീഷിലും എഴുതിയിരുന്നത്. ഇതുകണ്ട് പലരും പാർക്കിംഗിനു പ്രശ്നമില്ലെന്നാണു കരുതിയത്. സ്റ്റിക്കർ ഒട്ടിക്കുന്ന സമയത്ത് വാഹനങ്ങൾ കൊണ്ടുപോകാൻ എത്തിയ ചിലരെ കേസിൽനിന്ന് ഒഴിവാക്കുകയും ചെയ്തു. പലരും അല്പനേരത്തേക്കായി ഹർത്താൽ ദിനത്തിലും തുറന്ന ചില സ്ഥാപനങ്ങളിൽ ഇടപാടുകൾക്ക് എത്തിയവരായിരുന്നു.

മുഖ്യമന്ത്രിയുടെയും രാഹുൽ ഗാന്ധിയുടെയും പരിപാടികൾക്കു സുരക്ഷയൊരുക്കുന്നതിന്‍റെ ഭാഗമായി വ്യാഴാഴ്ച അർധരാത്രി മുതൽ ശനിയാഴ്ച രാത്രിവരെ സ്വരാജ് റൗണ്ടിൽ വാഹനങ്ങൾ പാർക്ക് ചെയ്യുന്നത് നിരോധിച്ചിട്ടുണ്ട്. ഗതാഗത നിയന്ത്രണവും ഏർപ്പെടുത്തിയിട്ടുണ്ട്.