തെരുവുനായ് ശല്യം
Saturday, September 24, 2022 12:31 AM IST
ചേലക്കര: തെരുവുനായ ശല്യം മൂലമുള്ള പ്രശ്നങ്ങൾ പരിഹരിക്കുന്നതിന് മുന്നോടിയായി ചേലക്കര നിയോജക മണ്ഡലത്തിലെ തെരുവ് നായകളുടെയും വളർത്തു നായകളുടെയും കണക്കെടുപ്പ് പൂർത്തിയായി.
ചേലക്കര നിയോജകമണ്ഡലത്തിൽ തെരുവുനായ ശല്യം മൂലമുള്ള പ്രശ്നങ്ങൾ പരിഹരിക്കുന്നതിന് വേണ്ടി മന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ അടിയന്തരമായി വളർത്തു നായകളുടെയും തെരുവുനായകളുടേയും എണ്ണം എടുക്കുന്നതിനു വേണ്ടിയുള്ള നിർദേശങ്ങൾ നൽകിയിരുന്നു. ആയതിന്‍റെ അടിസ്ഥാനത്തിൽ കഴിഞ്ഞദിവസം ഉച്ചയ്ക്ക് 12 മുതൽ രണ്ടു വരെയുള്ള സമയം എടുത്ത് ചേലക്കര നിയോജക മണ്ഡലത്തിലെ 9 ഗ്രാമപഞ്ചായത്തുകളിലെ എല്ലാ വാർഡുകളിലും നായകളുടെ കണക്കെടുപ്പ് നടത്തി.
ഗ്രാമപഞ്ചായത്തുകളിലെ എല്ലാ വാർഡുകളിലും അതത് വാർഡ് മെന്പർമാരുടെ നേതൃത്വത്തിൽ നടന്ന കണക്കെടുപ്പിൽ ആരോഗ്യം, മൃഗസംരക്ഷണം, തദ്ദേശസ്വയംഭരണം എന്നീ വകുപ്പുകളിലെ ഉദ്യോഗസ്ഥർ, കുടുംബശ്രീ പ്രവർത്തകർ, ആശാവർക്കർമാർ, സന്നദ്ധ സംഘടന അംഗങ്ങൾ, ക്ലബ്ബുകൾ, മൃഗസംരക്ഷണ സംഘടനകൾ എന്നിവർ പങ്കാളികളായി.
സർവേയുടെ അടിസ്ഥാനത്തിൽ ഗ്രാമപഞ്ചായത്തുകളിൽ യുദ്ധകാലാടിസ്ഥാനത്തിൽ വാക്സിനേഷൻ തീവ്രയജ്ഞം സംഘടിപ്പിക്കാനും തെരുവ് നായ്ക്കളെ വന്ധ്യങ്കരിക്കാനും അവർക്ക് സുരക്ഷിതമായ ഷെൽട്ടറുകൾ ഒരുക്കുന്നതിനും വേണ്ട പ്രവർത്തനങ്ങൾ മണ്ഡലത്തിനകത്ത് ആരംഭിക്കാൻ വിവിധ വകുപ്പുകൾക്ക് നിർദേശം നൽകിയതായി മന്ത്രി കെ. രാധാകൃഷ്ണൻ അറിയിച്ചു.
ബൈക്ക് യാത്രികനായ പൊതുപ്രവർത്തകന്
പരിക്ക്
പാവറട്ടി: തെരുവുനായ്ക്കൾ ആക്രമിച്ചതിനെ തുടർന്ന് ബൈക്ക് യാത്രികനായ പൊതുപ്രവർത്തകന് പരിക്കേറ്റു. മുൻ പാവറട്ടി പഞ്ചായത്ത് വൈസ് പ്രസിഡൻറ് എൻ.ജെ. ലിയോ 53 ആണ് അപകടം ഉച്ചതിരിഞ്ഞ് വീട്ടിലേക്ക് ബൈക്കിൽ വരുന്നതിനിടെയാണ് അപകടം ഉണ്ടായത്. വെൻമേനാട് കുളത്തിങ്കൽപടിക്ക് സമീപം വെച്ചാണ് അപകടമുണ്ടായത്.
റോഡരുകിൽ ഉണ്ടായിരുന്ന തെരുവുനായ്ക്കൾ കൂട്ടത്തോടെ ബൈക്കിനു മുന്നിലേക്ക് ചാടുകയായിരുന്നു. തെരുവുനായ്ക്കളുടെ ആക്രമണത്തിൽ തലയ്ക്കും കൈയ്ക്കും പരിക്കേറ്റിട്ടുണ്ട്.
പാവറട്ടി ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ച ലിയോയുടെ തലയിൽ മൂന്ന് തുന്നൽ ഉണ്ട്.
കിടങ്ങൂരിൽ
എഴു പേർക്ക് പരിക്ക്
കുന്നംകുളം: മരത്തംകോട് കിടങ്ങൂരിൽ വളർത്തുന്നയുടെ ആക്രമണത്തിൽ ഏഴുപേർക്ക് പരിക്കേറ്റു
കിടങ്ങൂർ സ്വദേശി ചുങ്കത്ത് വീട്ടിൽ ബിജുവിന്‍റെ മകൻ 15 വയസ്‌സുള്ള അലൻ, മേഖലയിലെ കേബിൾ ടിവി ടെക്നീഷ്യനായ മണ്ടുംപാൽ ഫ്രാൻസിസ് മകൻ ഫെബിൻ (28) , ഈച്ചരത്ത് വീട്ടിൽ നിവേദ് കൃഷ്ണ(10), കൊട്ടാരപ്പാട് വിട്ടിൽ ശശിയുടെ മകൻ അഭിരാഗ് (12) എന്നിവർക്കാണ് പരിക്കേറ്റത്. ഇവർക്കു പുറമെ മൂന്നു പേരെ കൂടി വളർത്തുനായ ആക്രമിച്ചു. പരിക്കേറ്റ നാലു പേരെ കുന്നംകുളം താലൂക്ക് ആശുപത്രിയിലും തുടർ ചികിത്സയ്ക്കായി മെഡിക്കൽ കോളേജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു. പരിക്കേറ്റവരിൽ മൂന്നു പേർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സ തേടി. വെള്ളിയാഴ്ച വൈകിട്ട് ആറു മണിയോടെയായിരുന്നു സംഭവം. അപ്രതീക്ഷിതമായ ഓടിയെത്തിയ നായ അക്രമിക്കുകയായിരുന്നുവെന്ന് പരിക്കേറ്റവർ പറഞ്ഞു.
മുറ്റത്ത് കളിച്ചുകൊണ്ടിരിക്കുകയായിരുന്ന കുട്ടിക്കാണ് ആദ്യം കടിയേറ്റത്.. പകൽ സമയങ്ങളിലും മറ്റും ഏറെ നായ്ക്കൾ വിഹരിക്കുന്ന മേഖലയാണിത്. ഈ ഒരു സംഭവത്തോടെ നാട്ടുകാരും ഏറെ ഭീതിയിലായിരിക്കുകയാണ്.