ഇരുപ്പൂ കൃഷി കൊയ്തെടുക്കാനാകാതെ കർഷകർ വലയുന്നു
Saturday, June 5, 2021 12:36 AM IST
അരിന്പൂർ: കാലാവസ്ഥ വ്യതിയാനം മൂലമുണ്ടായ അധിക മഴയിൽ മനക്കൊടി വെളുത്തൂർ അകന്പാടത്തെ ഇരുപ്പൂ കൃഷി കൊയ്തെടുക്കാനാകാതെ കർഷകർ വലയുന്നു.

106 ഏക്കർ കൃഷിയാണ് വെള്ളംകയറി നശിച്ചത്.മെയ് 24ന് വിളവെടുക്കാൻ തീരുമാനിച്ചതിന് പിറകെയുണ്ടായ ന്യൂനമർദ്ദത്തിൽ പെയ്ത കനത്ത മഴ കർഷകർക്കു കണ്ണിർമഴയായി മാറുകയായിരുന്നു. ആഴ്ചകളോളം വെള്ളത്തിനടിയിൽ കിടന്ന് നെൽച്ചെടികളിലെ നെൽമണികൾ വെള്ളമിറങ്ങിയതോടെ വ്യാപകമായി കൊഴിയുകയും നെൽച്ചെടികൾ ചീയുകയും കറുത്ത നെൽ കതിരായി മാറുകയും ചെയ്തു.

വിതയ്ക്കാൻ കിട്ടിയ വിത്തുകളിൽ പലവിധത്തിലുള്ള വിത്തുകൾ ഉൾപ്പെട്ട തിനാൽ നെല്ലവിളഞ്ഞതിലും അപാകത പ്രകടമായി. ഇത്തരം സാഹചര്യം കണക്കിലെടുത്ത് കർഷകർക്ക് അടിയന്തിര സഹായം അനുവദിക്കണമെന്ന് കേരള കർഷകസംഘം അരിന്പൂർ പഞ്ചായത്ത് കമ്മിറ്റി ആവശ്യപ്പെട്ടു.

അരിന്പൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് സ്മിത അജയകുമാർ, കേരള കർഷകസംഘം മണലൂർ ഏരിയ സെക്രട്ടറി വി. എൻ. സുർജിത്ത്, സിപിഎം അരിന്പൂർ ലോക്കൽ സെക്രട്ടറി കെ. ആർ. ബാബുരാജ്, കർഷകസംഘം അരിന്പൂർ പഞ്ചായത്ത് സെക്രട്ടറി കെ. രാഗേഷ്, ജോയിന്‍റ് സെക്രട്ടറി ടി. പി. ഷിജു, കൃഷി ഓഫീസർ ലക്ഷ്മിമോഹൻ. പാടശേഖര സമിതി സെക്രട്ടറി പ്രഭാകരൻ പനമുക്ക്, എന്നിവർ പാടശേഖരത്തിലെത്തി കർഷകരുടെ പരാതികൾ കേട്ടു .