അപവാദ പ്രചാരണമെന്നു ജൂബിലി മിഷൻ ആശുപത്രി
Thursday, May 6, 2021 12:36 AM IST
തൃശൂർ: ജില്ലയിലേയും സമീപ പ്രദേശങ്ങളിലേയും കോവിഡ് രോഗികൾക്കു മാനുഷികവും മാതൃകാപരവുമായ സേവനം നൽകുന്ന ജൂബിലി മിഷൻ മെഡിക്കൽ കോളജ് ആശുപത്രിയെ അപകീർത്തിപ്പെടുത്തുന്ന വ്യാജപ്രചാരണങ്ങൾക്കെതിരേ ജാഗ്രത പുലർത്തണമെന്ന് ആശുപത്രി അധികൃതർ.
കോവിഡ് ബാധിച്ചു മരിച്ച രോഗിയുടെ മൃതദേഹം കോവിഡ് പ്രോട്ടോകോൾ അനുസരിച്ച് പായ്ക്കു ചെയ്യാൻ മോർച്ചറിയിലേക്കു കൊണ്ടുപോകാൻ പുറത്തിറക്കിയ ഉടനേ ബന്ധുക്കൾ നിർബന്ധിച്ച് അവരുടെ ആംബുലൻസിൽ കയറ്റി കൊണ്ടുപോകാൻ ശ്രമിക്കുകയായിരുന്നു. അപ്പോൾ പിടിച്ച വീഡിയോയാണ് ആശുപത്രിക്കെതിരേ പ്രചരിപ്പിക്കുന്നത്. ആശുപത്രി ജീവനക്കാർ സമയോചിതമായി ഇടപെട്ട് മൃതദേഹം കോവിഡ് പ്രോട്ടോകോൾ അനുസരിച്ച് പായ്ക്കിംഗ് പൂർത്തിയാക്കിയാണ് ബന്ധുക്കൾക്കു വിട്ടുകൊടുത്തത്.
മറിച്ചുള്ള അപവാദ പ്രചാരണം തെറ്റിദ്ധാരണാജനകമാണ്. കോവിഡ് മഹാമാരിക്കിടയിൽ കൈയും മെയ്യും മറന്നു പ്രവർത്തിക്കുന്ന ആരോഗ്യപ്രവർത്തകരുടെ മനോവീര്യം തകർക്കുന്ന ഇത്തരത്തിലുള്ള അപവാദ പ്രചാരണത്തിനെതിരേ ജാഗ്രത വേണമെന്ന് ആശുപത്രി അധികൃതർ അറിയിച്ചു.