തൃശൂർ മൃഗശാലയിൽ ആശങ്കപ്പെടേണ്ട സാഹചര്യങ്ങൾ ഒന്നുമില്ലെന്ന്
Thursday, May 6, 2021 12:36 AM IST
സ്വന്തം ലേഖകൻ
തൃശൂർ: ഹൈദരാബാദ് മൃഗശാലയിൽ സിംഹങ്ങൾക്കു കോവിഡ് ബാധിച്ച വാർത്തകൾ പുറത്തു വരുന്പോൾ രാജ്യത്തെ വിവിധ സംസ്ഥാനങ്ങളിലുള്ള മൃഗശാലകൾ കരുതൽ ജാഗ്രതാ നടപടികൾ ശക്തമാക്കി. തൃശൂർ മൃഗശാലയിൽ ആശങ്കപ്പെടേണ്ട സാഹചര്യങ്ങൾ ഒന്നുമില്ലെന്നും രാജ്യത്ത് കോവിഡ് ബാധ സ്ഥിരീകരിച്ച അന്നുമുതൽ തൃശൂർ മൃഗശാലയിൽ എല്ലാ കരുതൽ നടപടികളും തുടരുന്നുണ്ടെന്നും തൃശൂർ മൃഗശാല സൂപ്രണ്ട് രാജേഷ് അറിയിച്ചു.
മൃഗശാല കോന്പൗണ്ടിലും ജനങ്ങൾ കടന്നുവരുന്ന ഭാഗങ്ങളിലും കൂടുകളുടെ സമീപത്തുമെല്ലാം അണുനശീകരണം പതിവായി നടത്താറുണ്ട്. മൃഗങ്ങളുടെ കൂടുകൾ ദിവസേന കഴുകി വൃത്തിയാക്കുകയും ഇടയ്ക്കിടയ്ക്ക് അണുനശീകരണം നടത്തുകയും ചെയ്യുന്നുണ്ട്.
മൃഗങ്ങൾക്കു നൽകുന്ന ഭക്ഷ്യവസ്തുക്കൾ എല്ലാംതന്നെ പൊട്ടാസ്യം പെർമാംഗനേറ്റ് ലായനിയിൽ കഴുകി വൃത്തിയാക്കിയ ശേഷമാണു നൽകുന്നത്.
രോഗബാധയേൽക്കാതിരിക്കാനുള്ള എല്ലാ മുൻകരുതൽ നടപടികളും നിർദേശങ്ങളും സെൻട്രൽ സൂ അഥോറിറ്റി രാജ്യത്തെ വിവിധ മൃഗശാലകൾക്കു തുടർച്ചയായി നൽകുന്നുണ്ട്. തൃശൂർ മൃഗശാലയിൽ ഇപ്പോൾ പൊതുജനങ്ങൾക്കു പ്രവേശനം അനുവദിക്കുന്നില്ല.