ബൈക്കിലും കാറിലും വിലസുന്നവർക്കെതിരേ നടപടി
Thursday, May 6, 2021 12:36 AM IST
സ്വന്തം ലേഖകൻ

തൃശൂർ: കോവിഡ് വ്യാപനം നിയന്ത്രിക്കാൻ ഏർപ്പെടുത്തിയ മിനി ലോക്ക്ഡൗണിന് അനാവശ്യമായി പുറത്തിറങ്ങി വിലസുന്നവരെ പിടികൂടാൻ പോലീസ് പരിശോധന ആരംഭിച്ചു. പ്രധാന റോഡുകളിൽ പോലീസ് റോഡ് ബാരിക്കേഡ് സ്ഥാപിച്ച് നിയന്ത്രിച്ചാണു വാഹന പരിശോധന നടത്തുന്നത്.

അത്യാവശ്യ കാര്യങ്ങൾക്കു പോകുന്നവർ സത്യവാങ്മൂലം എഴുതി കൈയിൽ കരുതിയിട്ടുണ്ടോ, യാത്രാരേഖകളുണ്ടോ തുടങ്ങിയ കാര്യങ്ങൾ പരിശോധിക്കുന്നുണ്ട്. ഇരുചക്ര വാഹനങ്ങളേയും ഇങ്ങനെ പിടികൂടുന്നുണ്ട്. അവശ്യ സർവീസ് ജോലിക്കു പോകുന്നവരെ തിരിച്ചറിയിൽ കാർഡ് കാണിക്കുന്ന മുറയ്ക്കു വിട്ടയയ്ക്കുന്നുണ്ട്.

രേഖകൾക്കൊപ്പം രണ്ടുവീതം മാസ്ക് ധരിച്ചിട്ടുണ്ടോ, വാഹനത്തിൽ കൂടുതൽ യാത്രക്കാരുണ്ടോ തുടങ്ങിയ കാര്യങ്ങളും പോലീസ് പരിശോധിക്കുന്നുണ്ട്. അനാവശ്യമായി യാത്ര ചെയ്യുന്നുണ്ടെന്നും, മാസ്ക് ധരിച്ചിട്ടില്ലെന്നും കണ്ടെത്തുന്നവർക്കെതിരേ കേസെടുക്കുന്നുമുണ്ട്.
തൃശൂർ സ്വരാജ് റൗണ്ടിൽ ഈസ്റ്റ് പോലീസിന്‍റെ നേതൃത്വത്തിലും പടിഞ്ഞാറേകോട്ടയിൽ വെസ്റ്റ് പോലീസിന്‍റെ നേതൃത്വത്തിലുമാണ് പരിശോധന.

തിരുവനന്തപുരം, കോഴിക്കോട്, എറണാകുളം അടക്കമുള്ള ഏതാനും ജില്ലകളിൽ നേരത്തെതന്നെ പരിശോധന കർശനമാക്കിയിരുന്നു. തൃശൂർ ജില്ലയുടെ ചില മേഖലകളിലും പരിശോധന നടന്നിരുന്നു. എന്നാൽ തൃശൂർ നഗരത്തിൽ ഇന്നു മുതലാണ് പരിശോധന ഏർപ്പെടുത്തിയത്.
ഇതേസമയം, ജില്ലയിൽ അപൂർവം ചില സ്വകാര്യ ബസുകൾ സർവീസുകൾ നടത്തുന്നുണ്ട്. കെഎസ്ആർടിസി ബസ് ലോക്കൽ സർവീസുകൾ വെട്ടിക്കുറച്ചിരിക്കുകയാണ്. അപൂർവമായി മാത്രമാണ് ഓട്ടോറിക്ഷകൾ ഓടുന്നത്.