വരന്തരപ്പിള്ളിയിൽ 135 ലിറ്റർ മദ്യം പിടികൂടി
Wednesday, May 5, 2021 12:44 AM IST
വരന്തരപ്പിള്ളി: വരന്തരപ്പിള്ളി, കരുവാപ്പടി എന്നിവിടങ്ങളിൽ നിന്ന് എക്സൈസ് സംഘം 135 ലിറ്റർ മദ്യവും രണ്ട് കെയ്സ് ബീയറും പിടികൂടി.
ലോക്ക്ഡൗണിനെ തുടർന്ന് എക്സൈസ് സീൽ ചെയ്ത് അടച്ചിട്ട രചന ഹോട്ടൽ ബാറിൽ നിന്ന് കാറിൽ കടത്താൻ ശ്രമിച്ച 54 ലിറ്റർ മദ്യം ഇരിങ്ങാലക്കുട എക്സൈസ് ഇൻസ്പെക്ടർ മനോജ് കുമാറിന്‍റെ നേതൃത്വത്തിലുള്ള സംഘമാണ് പിടികൂടിയത്.
സംഭവത്തിൽ മാന്ദാമംഗലം നെല്ലിക്കാമലയിൽ ജിബിൻ (32), അളഗപ്പനഗർ കുന്പളത്തുപറന്പിൽ വിനീഷ് (44) എന്നിവരാണ് പിടിയിലായത്. ബാർ ജീവനക്കാരൻ ഓടി രക്ഷപ്പെട്ടു. ഇയാൾക്കെതിരെയും ബാറിന്‍റെ ഉടമയ്ക്കെതിരെയും കേസെടുത്തതായി എക്സൈസ് ഉദ്യോഗസ്ഥർ അറിയിച്ചു. കോവിഡ് നിയന്ത്രണങ്ങളെ തുടർന്ന് കഴിഞ്ഞ ആഴ്ചയാണ് കണക്കെടുപ്പ് നടത്തി എക്സൈസ് ബാർ സീൽ ചെയ്തത്.
അടച്ചിട്ട ബാറിൽ നിന്ന് മദ്യം കടത്തിയതിനെ തുടർന്ന് ബാറിന്‍റെ ലൈസൻസ് റദ്ദ് ചെയ്യുന്നതിനുള്ള നടപടികൾ എടുക്കുമെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. കരുവാപ്പടിയിൽ എക്സൈസ് ഇന്‍റലിജൻസ് വിഭാഗം നടത്തിയ പരിശോധനയിലാണ് കാറിൽ നിന്ന് 81 ലിറ്റർ മദ്യവും, രണ്ട് കെയ്സ് ബീയറും പിടികൂടിയത്. ഇതിലെ പ്രതികളായ മാള സ്വദേശികളായ നിധിൻ, ആൽബർട്ട് എന്നിവരെ സംഘം അറസ്റ്റ് ചെയ്തു. ഇവരിൽ നിന്ന് ലഭിച്ച സൂചനയിലാണ് വരന്തരപ്പിള്ളി ബാറിൽ സംഘം പരിശോധന നടത്തിയത്.
കരുവാപ്പടിയിൽ നിന്ന് പിടികൂടിയ മദ്യം വരന്തരപ്പിള്ളി ബാറിൽ നിന്ന് കടത്തിയതാണോയെന്ന് ഉദ്യോഗസ്ഥർ അന്വേഷിച്ചുവരികയാണ്. മദ്യശാലകൾ അടച്ചിട്ടതോടെ വ്യാപകമായി മദ്യം കടത്തുന്നുണ്ടെന്ന രഹസ്യവിവരത്തെ തുടർന്നാണ് എക്സൈസ് പരിശോധന കർശനമാക്കിയത്. ഇതുമായി ബന്ധപ്പെട്ട് മാള, കൊടുങ്ങല്ലൂർ മേഖലയിലും സംഘം പരിശോധന നടത്തുന്നുണ്ട്. അഞ്ചിരട്ടിയിലേറെ തുകയ്ക്കാണ് ഇവർ മദ്യം മറിച്ചുവിൽക്കുന്നത്. ബാറിൽ നിന്ന് ഇതിന് മുൻപും മദ്യം കടത്തിയിട്ടുണ്ടോയെന്നും സംഘം പരിശോധിക്കും.
തൃശൂർ എക്സൈസ് ഇന്‍റലിജൻസ് വിഭാഗം ഇൻസ്പെക്ടർ എസ്. മനോജ്, ഇരിങ്ങാലക്കുട എക്സൈസ് ഇൻസ്പെക്ടർ മനോജ്, ഇന്‍റലിജൻസ് ഉദ്യോഗസ്ഥരായ കെ.മണികണ്ഠൻ, കെ.എസ്.ഷിബു, ഒ.എസ്.സതീഷ്, ടി.ജി.മോഹനൻ, പ്രിവന്‍റീവ് ഓഫീസർമാരായ പി.എം.ബാബു, സി.ബി.ജോഷി തുടങ്ങിയവർ സംഘത്തിലുണ്ടായിരുന്നു.