തൃശൂരിൽ വൻ മദ്യ വേട്ട, രണ്ടുപേർ പിടിയിൽ
Wednesday, May 5, 2021 12:43 AM IST
തൃശൂർ: ദേശീയപാതയിൽ 85 ബോട്ടിൽ വിദേശമദ്യവുമായി രണ്ടുപേർ അറസ്റ്റിൽ.

തൃശൂർ എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ എം. സുരേഷും സംഘവും പാലക്കാട് - തൃശൂർ ദേശീയപാതയിൽ വച്ചാണ് 85 കുപ്പി തമിഴ്നാട് വിദേശ മദ്യവും ആഡംബര കാറും രണ്ടു പ്രതികളെയും പിടികൂടിയത്. മദ്യം കൊണ്ടുപോയിരുന്ന ചിറക്കേക്കോട് സ്വദേശികളായ ജിതിൻ (31), ശ്രീജിത് (32) എന്നിവരെയാണ് എക്സൈസ് സംഘം അറസ്റ്റുചെയ്തത്.

സർക്കിൾ ഓഫീസിലെ സിഇഒ എ.മുജീബ് റഹ‌്മാനു ലഭിച്ച രഹസ്യ വിവരത്തിന്‍റെ അടിസ്ഥാനത്തിൽ പ്രിവന്‍റീവ് ഓഫീസർ എ.ബി. പ്രസാദ്, സിഇഒ കിഷോർ കൃഷ്ണ, മണിദാസ്, ഡ്രൈവർ സംഗീത് എന്നിവരും ചേർന്നാണു പ്രതികളെ പിടികൂടിയത്.

തമിഴ്നാട്ടിലും കർണാടകയിലും നിന്ന് കൊണ്ടുവന്ന് അഞ്ചിരട്ടി ലാഭത്തിനു വിറ്റു പണം സമ്പാദിച്ച് ക്വട്ടേഷൻ പ്രവർത്തനത്തിനും പലിശ ഇടപാടിനും ഉപയോഗിക്കുന്ന സംഘത്തിലെ ഒരു കണ്ണി മാത്രമാണ് ഇപ്പോൾ അറസ്റ്റിലായിട്ടുള്ളത്.

ഇനിയും കൂടുതൽ പ്രതികൾക്കായി അന്വേഷണം നടന്നുവരുന്നതായി എക്സൈസ് അറിയിച്ചു.