കൊച്ചി: ബലക്ഷയത്തെത്തുടര്‍ന്ന് ഹൈക്കോടതി പൊളിച്ചുകളയാന്‍ ഉത്തരവിട്ട വൈറ്റിലയിലെ ചന്ദര്‍ കുഞ്ജ് ഫ്ളാറ്റ് സ്‌ഫോടനത്തിലൂടെ തകര്‍ക്കുന്നതിന് വെല്ലുവിളികളേറെ. പ്രദേശത്തുകൂടി കൊച്ചി മെട്രോപാത കടന്നു പോകുന്നതും മറ്റൊരു കെട്ടിടം ഇതിനോടടുത്ത് സ്ഥിതിചെയ്യുന്നതുമാണ് പ്രധാന വെല്ലുവിളി. ഇതിനു പുറമേ പൊളിച്ചു നീക്കേണ്ട ഇരട്ട ടവറുകളുടെ ഘടനയ്ക്കുണ്ടായിട്ടുള്ള മാറ്റവും പ്രധാനപ്പെട്ടതാണ്.

മരടിലെ ഫ്ലാറ്റുകള്‍ സ്‌ഫോടനത്തിലൂടെ തകര്‍ത്തതുപോലെ എളുപ്പമാകില്ല, വൈറ്റിലയിലേത് എന്നാണ് വിദഗ്ധരുടെ വിലയിരുത്തല്‍. എന്നിരുന്നാലും ഫ്ളാറ്റുകള്‍ സ്‌ഫോടനത്തിലൂടെ തന്നെ പൊളിച്ചു നീക്കുന്നതിനുള്ള സാധ്യതയാണ് ഹൈക്കോടതി ഉത്തരവിനെത്തുടര്‍ന്ന് കളക്ടര്‍ അധ്യക്ഷനായി രൂപീകരിച്ച സമിതി ആലോചിക്കുന്നത്. പ്രമുഖ സ്ട്രക്ചറല്‍ എന്‍ജിനീയര്‍ ഡോ. അനില്‍ ജോസഫ് ഫ്ളാറ്റുകള്‍ സന്ദര്‍ശിച്ചു.

ഫ്ളാറ്റുകളുടെ നിലവിലെ അവസ്ഥ വിശദമായി പരിശോധിച്ചശേഷമാകും തുടര്‍ നടപടികളിലേക്ക് കടക്കുക. പൊളിച്ചു നീക്കേണ്ട ഇരട്ട ടവറുകളില്‍നിന്ന് 50 മീറ്റര്‍ മാത്രം അകലത്തിലാണ് മൂന്നാമത്തെ ടവറുള്ളത്.

ഇതിന് കേടുപാട് വരാതെ വേണം പൊളിക്കല്‍ നടപടികളിലേക്ക് ക‌ടക്കാൻ. 40 മീറ്റര്‍ അകലത്തിലൂടെയാണ് മെട്രോ റെയില്‍പാത കടന്നുപോകുന്നത്. സ്‌ഫോടനസമയത്തടക്കം സര്‍വീസ് നിർ ത്തിവയ്‌ക്കേണ്ടിവരും.

ഫ്ലാറ്റുകള്‍ക്ക് ബലക്ഷയമുള്ളതിനാല്‍ തൊഴിലാളികളുടെ സുരക്ഷകൂടി പരിഗണിച്ചുവേണം നടപടികളിലേക്ക് കടക്കാന്‍. ഇക്കാര്യങ്ങള്‍ മുന്‍നിറുത്തി വിശദമായ കര്‍മ പദ്ധതികള്‍ തയാറാക്കിയാകും തുടര്‍ നടപടികളെന്ന് അധികൃതര്‍ വ്യക്തമാക്കി.