ADVERTISEMENT
ADVERTISEMENT
2
Wednesday
July 2025
12:23 PM IST
IST
Deepika.com
The Largest Read Malayalam Internet Daily
ADVERTISEMENT
GET IT ON
TODAY'S E-PAPER
TODAY'S E-PAPER
Home
News
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
VIDEOS
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
SHORTS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
CHARITY DONATION
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
CLASSIFIEDS
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
RDLERP
KIIFB NEWS
GOVERNMENT INAUGURATION
ADVERTISEMENT
Local News
എറണാകുളം
KL7
select District
എറണാകുളം
തിരുവനന്തപുരം
കൊല്ലം
പത്തനംതിട്ട
ആലപ്പുഴ
കോട്ടയം
ഇടുക്കി
എറണാകുളം
തൃശൂര്‍
പാലക്കാട്
മലപ്പുറം
കോഴിക്കോട്
വയനാട്
കണ്ണൂര്‍
കാസര്‍ഗോഡ്
വടംവലിയില്‍ കണ്ണൂരിന്റെ ആധിപത്യം തകര്‍ത്ത് പാലക്കാട്
1478031
Sunday, November 10, 2024 7:20 AM IST
X
കൊച്ചി: സ്കൂൾ ഗെയിംസിൽ വടംവലിയുടെ കുത്തക കൈവശംവച്ചിരുന്ന കണ്ണൂരിന് എറണാകുളത്ത് കാലിടറി. കേരള സ്കൂള്‍ കായികമേളയുടെ ഭാഗമായി ഫോര്‍ട്ട്കൊച്ചി വെളി ഗ്രൗണ്ടില്‍ നടന്ന സീനിയര്‍ വിഭാഗം ആണ്‍കുട്ടികളുടെ വടംവലിയിൽ അട്ടിമറി വിജയത്തോടെയാണ് പാലക്കാടിന്റെ തേരോട്ടം. അതേസമയം, സീനിയര്‍ പെണ്‍കുട്ടികളുടെ വിഭാഗത്തില്‍ കണ്ണൂർ കിരീടം നിലനിർത്തി. മലപ്പുറവുമായി നടന്ന ഫൈനലിൽ ഏകപക്ഷീയമായിട്ടായിരുന്നു കണ്ണൂര്‍ പെൺകൊടികളുടെ ജയം.
കഴിഞ്ഞ രണ്ടുവഷമായി സീനിയര്‍ ആണ്‍കുട്ടികളുടെയും പെണ്‍കുട്ടികളുടെയും വിഭാഗത്തില്‍ ഒന്നാം സ്ഥാനം കണ്ണൂരിനായിരുന്നു. ദേശീയതലത്തില്‍ വടംവലി മത്സരത്തില്‍ മത്സരിച്ചിട്ടുള്ള സനിത്തിന്റെയും ശ്രീരാജിന്റെയും നേതൃത്വത്തിലാണ് കണ്ണൂര്‍ ടീം പരിശീലിക്കുന്നത്.
ആണ്‍കുട്ടികളുടെ വിഭാഗത്തില്‍ ഒന്നാം സ്ഥാനം നേടിയെങ്കിലും പെണ്‍കുട്ടികളുടെ വിഭാഗത്തില്‍ പാലക്കാടിന് നാലാം സ്ഥാനമാണ് ലഭിച്ചത്.
പരിക്കുകൾക്ക് ആശ്വാസമായി "സ്പോർട്സ് ആയുർവേദ’
കോലഞ്ചേരി: സ്കൂൾ കായികമേളയുടെ വേദികളിലൊന്നായ കോലഞ്ചേരി സെന്റ് പീറ്റേഴ്സ് സ്കൂളിൽ നടന്ന മത്സരങ്ങളിൽ താരങ്ങൾക്കുണ്ടായ പരിക്കുകൾക്ക് ആശ്വാസമായി സ്പോർട്സ് ആയുർവേദ വിഭാഗം. കളിക്കിടയിൽ കായിക താരങ്ങൾക്ക് മാംസ പേശികളിലും സന്ധികളിലും ഉണ്ടാവുന്ന വിവിധ പരിക്കുകൾക്ക് ഫലപ്രദമായ ചികിത്സ ലഭ്യമാക്കാൻ സ്പോർട്സ് ആയുർവേദ വിഭാഗത്തിന് കഴിഞ്ഞിരുന്നു.
പരിക്കുകൾകൊണ്ട് വിവാദമായ "വുഷു’ മത്സരം ചില മണിക്കൂറുകൾ നിർത്തിവയ്ക്കേണ്ടി വന്നപ്പോഴും ആശ്വാസമായി മാറിയത് പരിശീലനം ലഭിച്ച സ്പോർട്സ് ആയുർവേദ വിഭാഗത്തിലെ ഡോക്ടർമാരുടെയും നഴ്സുമാരുടേയും പരിശ്രമമാണ്.
വുഷു മത്സരത്തിൽ എഴുപതോളം കായിക താരങ്ങൾ തലയ്ക്കും കഴുത്തിനും കൈകൊഴയ്ക്കും കാൽമുട്ട് തെന്നി മാറിയും മൂക്കിൽ ക്ഷതമേറ്റ് രക്തം വാർന്നും മറ്റുമെല്ലാം പരിക്കേറ്റിരുന്നു. ഇവിടെല്ലാം അടിയന്തര ചികിത്സ ലഭ്യമാക്കി പരിക്ക് നിയന്ത്രണവിധേയമാക്കാൻ കഴിഞ്ഞിരുന്നു.
ഇത് ബോൾ ബാഡ്മിന്റൺ കുടുംബം
കോലഞ്ചേരി: കുടുംബത്തിലെ നാലു കുട്ടികളും ബോൾ ബാഡ്മിന്റണിൽ. നിലവിൽ മൂന്നുപേർ കളിക്കുന്നത് മലപ്പുറത്തിനു വേണ്ടി. ബോൾ ബാഡ്മിന്റൺ അണ്ടർ-17 വിഭാഗത്തിൽ ചാമ്പ്യൻ പട്ടം നേടിയ മലപ്പുറം ടീമിലെ കളിക്കാരായ മാളവികയും തിങ്കളും ജ്യേഷ്ഠാനുജൻമാരുടെ മക്കളാണ്. മാളവിക ടീം ക്യാപ്റ്റനുമായിരുന്നു.
തിങ്കളിന്റെ കുഞ്ഞുസഹോദരൻ 11 കാരനായ സുദന്ത് അണ്ടർ-14 വിഭാഗത്തിൽ മലപ്പുറത്തിനായി കളിക്കളത്തിലിറങ്ങി. മാളവികയുടെ ചേച്ചി ദേവിക ബോൾബാഡ്മിന്റൺ ദേശീയ താരമായിരുന്നു. ഇന്നലത്തെ കളിയിൽ മാളവികയ്ക്ക് വലതു കാലിനും അർധ സഹോദരനായ സുദന്തിന് വലത്തേ കണ്ണിനു മുകളിലും പരിക്കേറ്റിരുന്നു.
നാല് സ്റ്റിച്ചുകൾ ഇടേണ്ടി വന്നെങ്കിലും സുദന്ത് മലപ്പുറത്തിന് വേണ്ടി കളിക്കളത്തിലെത്തി. വലത് കാലിനേറ്റ പരിക്ക് സാരമാക്കാതെ സെമിയും ഫൈനലും കളിച്ച് ചാമ്പ്യൻഷിപ്പ് കരസ്ഥമാക്കി മാളവികയും പരിക്കിനെ തോൽപ്പിച്ചു.
കരാട്ടെയിൽ രണ്ടാം സ്ഥാനം നേടി ഇരട്ടകൾ
തൃപ്പൂണിത്തുറ: സ്കൂൾ കായികമേളയിൽ കരാട്ടെയിൽ ഒരേ പോലെ മികവ് തെളിയിച്ച് ഇരട്ട സഹോദരികൾ. ഉദയംപേരൂർ എസ്എൻഡിപി ഹയർസെക്കൻഡറി സ്കൂളിലെ പ്ലസ് ടു വിദ്യാർഥികളായ വി.എസ്.കൃഷ്ണേന്ദുവും വി.എസ്.ഇന്ദുലേഖയുമാണ് സംസ്ഥാന സ്കൂൾ കായിക മേളയിൽ പെൺകുട്ടികളുടെ കരാട്ടെ മത്സരത്തിൽ രണ്ടാം സ്ഥാനം കരസ്ഥമാക്കിയത്.
ഇരട്ടകളിൽ വി.എസ്. കൃഷ്ണേന്ദു 40 കിലോയിൽ താഴെയുള്ളവരുടെ വിഭാഗത്തിലും വി.എസ്. ഇന്ദുലേഖ 44 കിലോയിൽ താഴെയുള്ളവരുടെ വിഭാഗത്തിലുമാണ് രണ്ടാം സ്ഥാനം നേടിയത്. കെഎസ്ആർടിസി ജീവനക്കാരനായ ഉദയംപേരൂർ വള്ളാറയിൽ സാജു-ചിത്രാമോൾ (പോപ്പുലർ വെഹിക്കിൾസ്) ദമ്പതികളുടെ മക്കളാണ്. സഹോദരൻ ശ്രീനിത്.
< b>മൊബൈൽ ഫോൺ അഡിക്ട് ആണോയെന്ന് അറിയാം
കേരള സ്കൂൾ കായികമേള
കൊച്ചി: സ്കൂൾ കായികമേളയിൽ മത്സരിക്കാനും കാണാനുമെത്തുന്നവർ കൊച്ചി സിറ്റി സോഷ്യൽ പോലീസ് വിംഗ് ഒരുക്കിയിരിക്കുന്ന പവലിയനിലേക്ക് വന്നാൽ മതി... നിങ്ങൾ മൊബൈൽ ഫോണിന് അടിമയാണോയെന്ന് അറിയാം. അമിതമായി ഫോൺ ഉപയോഗിക്കുന്നുണ്ടെങ്കിൽ അതിനും ഇവിടെ പരിഹാരമുണ്ട്. ഡിജിറ്റൽ ഡി അഡിക്ഷൻ പ്രോജക്ടിന്റെ ഭാഗമായി 18 വയസിന് താഴെയുള്ള കുട്ടികൾക്ക് 10 ചോദ്യാവലി നൽകും. എത്ര സമയം മൊബൈൽ ഫോൺ ഉപയോഗിക്കുന്നുണ്ട്, പഠനത്തെ ഇതു ബാധിക്കുന്നുണ്ടോ എന്നു തുടങ്ങി സോഷ്യൽ മീഡിയ ഉപയോഗവുമായി ബന്ധപ്പെട്ട ചോദ്യങ്ങളാണ് ഇതിലുള്ളത്.
കഴിഞ്ഞ രണ്ടു ദിവസങ്ങളിലായി 200 ലധികം വിദ്യാർഥികളാണ് ഈ ചോദ്യാവലി പൂരിപ്പിച്ച് നൽകിയത്. കുറച്ചു പേരെങ്കിലും മൊബൈൽ ഫോണുകൾ അമിതമായി ഉപയോഗിക്കുന്നവരാണ്. ഈ വിദ്യാർഥികൾക്ക് കൗൺസലിംഗ് നൽകാൻ മാതാപിതാക്കൾക്ക് സമ്മതമാണെങ്കിൽ അതാത് ജില്ലകളിലെ സോഷ്യൽ പോലീസിംഗിന്റെ കീഴിലുള്ള സെന്ററുകൾ വഴി കൗൺസലിംഗ് നൽകുന്നതിന് സൗകര്യമൊരുക്കുമെന്ന് സോഷ്യൽ പോലീസിംഗ് വിംഗ് അസിസ്റ്റന്റ് നോഡൽ ഓഫീസർ എം.ബി. സൂരജ് കുമാർ പറഞ്ഞു. പവലിയനിൽ സൈക്കോളജിസ്റ്റിന്റെ സേവനവും ലഭ്യമാണ്.
നിലവിൽ 20 പോലീസ് ജില്ലകളിലും കൗൺസലർമാരുണ്ട്. ‘സേ നോ ടു ഡ്രഗ്, യേസ് ടു സ്പോർട്സ്’ എന്ന സന്ദേശമാണ് ഇവിടെ എത്തുന്നവർക്ക് നൽകുന്നത്. ഫോർത്ത് വേ ഫൗണ്ടേഷന്റെ സഹകരണത്തോടെയാണ് പവലിയൻ ഒരുക്കിയിരിക്കുന്നത്.
ADVERTISEMENT
യമൻ വിദ്യാർഥികൾ കടൽ തിരകളിൽ മറഞ്ഞിട്ട് ഇന്നേക്ക് ഒരു മാസം
വൈപ്പിൻ: എളങ്കുന്നപ്പുഴ വളപ്പ് ബീച്ചിൽ കുളിക്കാനിറങ്ങിയ യമനിൽനിന്നുള്ള രണ്ട് വിദ്യാർഥികൾ കടലിന്റെ കാണാക്കയങ്ങളിലേക്ക് മറഞ്ഞിട്ട് ഇന്നേക്ക് ഒരു മാസം. തെരച്ചിലുകൾ ഏറെ നടത്തിയെങ്കിലും ഇരുവരെയും ഇതുവരെ കണ്ടെത്താനായില്ല. കഴിഞ്ഞ മാസം രണ്ടിനാണ് കോയമ്പത്തൂർ രത്തിനം കോളജിലെ ഐടി വിദ്യാർഥികളായ ജുബ്രാൻ ഖലീൽ (21), അബ്ദുൾ സലാം അവാദ് (22) എന്നിവർ സുഹൃത്തുക്കൾക്കൊപ്പം കടലിൽ കുളിക്കാൻ ഇറങ്ങി കാണാതായത്. ഒമ്പതംഗ വിദേശ വിദ്യാർഥി സംഘം കോയമ്പത്തൂരിൽ നിന്ന് കാർ വാടകയ്ക്കെടുത്ത് എറണാകുളത്ത് വിനോദയാത്ര വന്നതാണ്. കടലിൽ കുളിക്കാൻ ഇറങ്ങിയ സംഘത്തെ മത്സ്യത്തൊഴിലാളികൾ വിലക്കിയെങ്കിലും ഭാഷ ഇവർക്ക് മനസിലായില്ല. ഇതാണ് വിനയായത്. വിവരമറിഞ്ഞ് കാണാതായവരുടെ ബന്ധുക്കൾ സ്ഥലത്ത് എത്തിയിരുന്നു. കോസ്റ്റ് ഗാർഡും നേവിയും കോസ്റ്റൽ പോലീസും ഒക്കെ ഒരാഴ്ചയോളം നടത്തിയ തെരച്ചിൽ വിഫലമായതിനെ തുടർന്ന് പ്രതീക്ഷയറ്റ ബന്ധുക്കൾ ഒടുവിൽ നിരാശയോടെ നാട്ടിലേക്ക് വിമാനം കയറി.
ആരോഗ്യ കേരളം തകര്‍ത്തു, ഉത്തരവാദി ആരോഗ്യ മന്ത്രി: വി.ഡി. സതീശന്
കൊച്ചി: ആരോഗ്യ കേരളത്തെ തകര്‍ത്ത ആരോഗ്യമന്ത്രിയാണ് ഇന്നുള്ളതെന്ന് പ്രതിപക്ഷനേതാവ് വി.ഡി.സതീശന്. സര്‍ക്കാര്‍ ആശുപത്രികളോട് സര്‍ക്കാര്‍ കാണിക്കുന്ന അവഗണനയ്ക്കും അനാസ്ഥയ്ക്കുമെതിരെ എറണാകുളം ഡിസിസിയുടെ നേതൃത്വത്തില്‍ കളമശേരി മെഡിക്കല്‍ കോളേജിന് മുന്നില്‍ സംഘടിപ്പിച്ച ധര്‍ണ ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. സംസ്ഥാനത്തെ മെഡിക്കല്‍ കോളജുകളിലും സര്‍ക്കാര്‍ ആശുപത്രികളിലും മരുന്നു ക്ഷാമം രൂക്ഷമായിട്ട് മാസങ്ങളായി. മെഡിക്കല്‍ സര്‍വീസസ് കോര്പറേഷന് മരുന്ന് വിതരണക്കാര്‍ക്ക് കോടികള്‍ കുടിശിക വരുത്തിയതാണ് സര്‍ക്കാര്‍ ആശുപത്രികളിലെ മരുന്ന് ക്ഷാമത്തിന് കാരണം. 2024-25ല്‍ മരുന്നു വാങ്ങാന്‍ 934 കോടി രൂപ വേണ്ടിടത്താണ് 356 കോടി രൂപ മാത്രം ബജറ്റില്‍ വകയിരുത്തിയത്. ഇതിനു പുറമെ 150 കോടി കൂടി നല്കി. കഴിഞ്ഞ സാമ്പത്തിക വര്‍ഷം മാത്രം മരുന്ന് വിതരണത്തിന് 427 കോടി രൂപ നല്‍കാനുണ്ട്. ഈ സര്‍ക്കാരിന്റെ മുന്‍ഗണനകള്‍ എന്തൊക്കെയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന് വ്യക്തമാക്കണമെന്നും സതീശന് പറഞ്ഞു. ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസ് യോഗത്തില്‍ അധ്യക്ഷനായിരുന്നു. എംഎല്‍എമാരായ അന്‍വര്‍ സാദത്ത്, ടി.ജെ. വിനോദ്, എല്‍ദോസ് കുന്നപ്പള്ളി, കെപിസിസി വൈസ് പ്രസിഡന്റ് വി.പി. സജീന്ദ്രന്, നേതാക്കളായ ജോസഫ് വാഴയ്ക്കന്, എന്‍. വേണുഗോപാല്‍, കെ.പി. ധനപാലന്, ഡൊമിനിക് പ്രസന്റേഷന്, ജയ്സണ്‍ ജോസഫ്, കെ.ബി. മുഹമ്മദ് കുട്ടി, ഐ.കെ. രാജു, ടോണി ചമ്മണി തുടങ്ങിയവര്‍ സംസാരിച്ചു.
ആയുർവേദ ഡോക്ടർക്കും സഹായിക്കുമെതിരെ പോക്സോ കേസ്
പെരുമ്പാവൂർ: ആയുർവേദ ഡോക്ടർക്കും സഹായിക്കുമെതിരെ പോക്സോ കേസ്. അതിജീവിതയും മാതാവും നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പെരുമ്പാവൂർ പോലീസ് കേസ് രജിസ്റ്റർ ചെയ്തത്. പെരുമ്പാവൂരിലെ പ്രമുഖ സ്വകാര്യ ആയുർവേദ ചികിത്സ കേന്ദ്രത്തിലെ ഡോക്ടർ അഭിലാഷ്, ഇയാളുടെ സഹായി ഹരീന്ദ്രനാഥ് എന്നിവർക്കെതിരെയാണ് കേസ് രജിസ്റ്റർ ചെയ്തിട്ടുള്ളത്. പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ഡാൻസിനുള്ള വസ്ത്രം വാങ്ങി നൽകാമെന്ന് പറഞ്ഞ് വിളിച്ചുവരുത്തി ഇരുവരും ചേർന്ന് സ്വകാര്യഭാഗങ്ങളിൽ കടന്നു പിടിച്ചെന്നാണ് പരാതി. നാലാഴ്ച മുമ്പാണ് ഇരുവർക്കുമെതിരെ കേസ് നൽകിയത്. എന്നാൽ ഇതുവരെയും പ്രതികളെ പിടികൂടാൻ പോലീസിന് സാധിക്കാതിരുന്നത് കേസ് അട്ടിമറിക്കാനുള്ള ശ്രമമാണെന്നും ആരോപണമുണ്ട്. ഇരുവരും ഒളിവിലാണെന്ന് പോലീസ് പറഞ്ഞു.
വിദേശ ജോലി വാഗ്ദാനം : ലക്ഷങ്ങൾ തട്ടിയ പ്രതി അറസ്റ്റിൽ
കോലഞ്ചേരി: വിദേശ രാജ്യങ്ങളിൽ ജോലി വാഗ്ദാനം ചെയ്ത് ലക്ഷങ്ങൾ തട്ടിയ കേസിലെ പ്രതി അറസ്റ്റിൽ. ഓടക്കാലി മറ്റപ്പിള്ളി വീട്ടിൽ സുഭാഷ് എം. വർഗീസ് (48) ആണ് പുത്തൻകുരിശ് പോലീസിന്റെ പിടിയിലായത്. 2024 ഓഗസ്റ്റ് മുതൽ 2025 ഏപ്രിൽ വരെ കോലഞ്ചേരി കടമറ്റത്തു ലാംബ്രോമെലൻ എന്ന സ്ഥാപനം നടത്തിയായിരുന്നു തട്ടിപ്പ്. കോഴിക്കോട് സ്വദേശിയായ പ്രവീൺ വിശ്വനാഥന്റെ ആധാർ കാർഡ് അഡ്രസും ഉപയോഗിച്ച് ആൾമാറാട്ടം നടത്തിയാണ് ലക്ഷങ്ങൾ തട്ടിയത്. ജോലി അന്വേഷിച്ചെത്തിയ ഒരാളുടെ പേരിൽ ട്രാൻസാക്ഷൻ കാണിക്കുന്നതിനായി എന്ന പേരിൽ ബാങ്ക് അക്കൗണ്ട് എടുത്തു. അതിലൂടെയാണ് ഇടപാടുകൾ നടത്തിയത്. ജോലി തേടിയെത്തിയ എല്ലാവരോടും 2025 ഏപ്രിലിൽ വിസ റെഡിയാക്കി തരാമെന്ന് പറഞ്ഞു വ്യാജ എഗ്രിമെന്റുകൾ തയാറാക്കി പണം വാങ്ങിയ ശേഷം സ്ഥാപനം പൂട്ടി മുങ്ങുകയായിരുന്നു. പ്രതിയുടെ പേരും അഡ്രസും വ്യാജമായിരിന്നിടത്തുനിന്നാണ് പുത്തൻകുരിശ് പോലീസ് അന്വേഷിച്ച് കണ്ടെത്തിയത്. തിരിച്ചറിയാതിരിക്കാൻ ബസിലായിരുന്നു യാത്രകൾ. പോലീസ് അന്വേഷണം തുടങ്ങിയതറിഞ്ഞ ഇയാൾ വെങ്ങോല ഭാഗത്തെ വാടക വീട്ടിൽനിന്നു രാത്രിയിൽ മുങ്ങുകയായിരുന്നു. പാലക്കാട് തിരുവില്വാമലയിൽ കുടുംബമായി വാടകയ്ക്ക് താമസിച്ചു വരികയായിരുന്ന ഇയാളെ സാഹസികമായിയാണ് പോലീസ് പിടികൂടിയത്. 2009ൽ കോതമംഗലം അജാസ് വധക്കേസിൽ ഒന്നാംപ്രതിയായി 2018 വരെ ജയിൽ ശിക്ഷ അനുഭവിച്ചിട്ടുണ്ട്. റൂറൽ ജില്ലാ പോലീസ് മേധാവി എം. ഹേമലതയുടെ മേൽനോട്ടത്തിൽ പുത്തൻകുരിശ് ഡിവൈഎസ്പി വി.ടി. ഷാജൻ, ഇൻസ്പെക്ടർ എൻ. ഗിരീഷ്, കെ.ജി. ബിനോയി, ജി. ശശിധരൻ, ബിജു ജോൺ, കെ.കെ. സുരേഷ്കുമാർ, വിഷ്ണു പ്രസാദ്, രാജൻ കാമലാസനൻ, പി.ആർ. അഖിൽ, പി.എം. റിതേഷ് എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്. കൂടുതൽ പേർ കബളിപ്പിക്കപ്പെട്ടിട്ടുണ്ടെന്നാണ് സൂചന.
ആലുവ നഗരസഭയുടെ സൈറണ്‍ ജില്ലാ കളക്ടറുടെ പൂട്ട്
ആലുവ: അപകട മുന്നറിയിപ്പിനായി ഇന്ത്യാ- പാക്ക് യുദ്ധകാലത്ത് സ്ഥാപിച്ച ആലുവ നഗരസഭ കാര്യാലയത്തിലെ സൈറൺ അരനൂറ്റാണ്ടിലെ സേവനത്തിനു ശേഷം പിൻവാങ്ങുന്നു. ശബ്ദമലിനീകരണമെന്ന പരാതിയിൽ എറണാകുളം ജില്ലാ ദുരന്ത നിവാരണ അഥോറിറ്റി ചെയർമാൻ കൂടിയായ ജില്ല കളക്ടറുടെ ഉത്തരവ് പ്രകാരമാണ് ഇന്നലെ ഉച്ചകഴിഞ്ഞ് ഒന്നുമുതൽ സൈറണിന്റെ പ്രവർത്തനം നിർത്തിയത്. സൈറൺ മുഴക്കുമ്പോൾ അനുവദനീയ ശബ്ദ തോതായ 65 ഡെസിബലിനേക്കാൾ 30.5 ഡെസിബൽ സമീപ പ്രദേശങ്ങളിൽ ഉണ്ടെന്ന കണ്ടെത്തലിന്റെ അടിസ്ഥാനത്തിലാണ് നിരോധനം. ആലുവ നഗരത്തിൽ സാധാരണ 77.4 ഡെസിബൽ ആണുള്ളത്. വ്യവസായ മേഖലകളിൽ 65 ഡെസിബലാണ് അനുവദനീയം. സൈറൺ അടിക്കുമ്പോൾ 95 .5 ആയി ഉയരുന്നതായാണ് പരാതിയിൽ. ശബ്ദമലിനീകരണ നിയമം 2000 പ്രകാരം എറണാകുളം വടകോട് കങ്ങരപ്പടി സ്വദേശി അഡ്വ. ജേക്കബ് മാത്യു വടക്കേലാണ് ഉയർന്ന ശബ്ദം എന്ന പേരിൽ ജില്ലാ കളക്ടറെ സമീപിച്ചത്. ആലുവ നിവാസികളുടെ ദൈനംദിന ജീവിതവുമായി ഇഴുകിച്ചേർന്ന സൈറൺ സംവിധാനം മുന്നറിയിപ്പില്ലാതെ നിർത്തിയതിൽ ജനപ്രതിനിധികളടക്കം ആലുവക്കാർ പ്രതിഷേധത്തിലാണ്. ഒരു ദിവസം അഞ്ച് തവണയായി പുലർച്ചെ അഞ്ച്, രാവിലെ എട്ട്, ഉച്ചയ്ക്ക് ഒന്ന്, വൈകീട്ട് അഞ്ച്, രാത്രി എട്ട് എന്നീ നേരങ്ങളിലാണ് സൈറൺ മുഴങ്ങുന്നത്. ഇത് പാൽ, പത്രവിതരണക്കാർക്കും ഓഫീസ് ജീവനക്കാർക്കും ഉപകാരപ്രദമായിരുന്നു. ഇതു കൂടാതെ ഗാന്ധി രക്തസാക്ഷി ദിനത്തിലും സൈറൺ മുഴക്കാറുണ്ട്.
സൈറൻ സംവിധാനത്തിന് അര നൂറ്റാണ്ട് പഴക്കം
ഇന്ത്യ-പാക്ക് യുദ്ധസമയത്ത് പ്രധാന നഗരങ്ങളിൽ സൈറൺ സംവിധാനം വേണമെന്ന സർക്കാർ നിർദേശത്തെ തുടർന്നാണ് ആലുവയിലും സ്ഥാഥാപിച്ചത്. അന്ന് കൊച്ചി വെല്ലിംഗ്ട്ടൺ ഐലൻഡിൽ ബോംബ് വന്നു വീണതാണ് ആലുവയ്ക്കും മുന്നറിയിപ്പ് നൽകാൻ കാരണം. 50 വർഷം മുമ്പ് ആലുവ നഗരസഭ ഓഫീസ് ആലുവ കൊട്ടാരത്തിന് സമീപം ആയിരുന്നു. ഓഫീസ് ഇപ്പോഴത്തെ കെട്ടിടത്തിലേക്ക് മാറിയപ്പോൾ സൈറൺ സമയം അറിയിക്കാൻ ഉപയോഗിക്കാമെന്ന് കൗൺസിൽ തീരുമാനിക്കുകയായിരുന്നെന്ന് മുൻ നഗരസഭ സെക്രട്ടറി എം.എൻ. സത്യദേവൻ ' ദീപിക' യോട് പറഞ്ഞു.
അപ്പീൽ പോകും
ജില്ലാ കളക്ടറുടെ ഉത്തരവിനെതിരെ അപ്പീൽ നൽകുമെന്ന് നഗരസഭ ചെയർമാൻ എം.ഒ. ജോൺ അറിയിച്ചു. അപകട മുന്നറിയിപ്പുകൾ നൽകാൻ ആവശ്യമുള്ളതിനാൽ സൈറൺ മുഴുവനായി അഴിച്ചു മാറ്റില്ല.
എംഡിഎംഎയുമായി രണ്ടു പേർ പിടിയിൽ
മരട്: കൊച്ചി നഗരമധ്യത്തിൽനിന്ന് എംഡിഎംഎയുമായി രണ്ടു പേരെ പോലീസ് പിടികൂടി. കാസർഗോഡ് തളങ്കര മൂസഹാജി അക്ബർ അലി(40)യെ മരട് എസ്ഐ ടി.കെ.സുധീറിന്റെ നേതൃത്വത്തിലുള്ള സംഘം വൈറ്റില ഭാഗത്ത് നിന്നാണ് അറസ്റ്റ് ചെയ്തത്. ഇയാളുടെ പക്കൽനിന്ന് 4.74 ഗ്രാം എംഡിഎംഎ പിടിച്ചെടുത്തു. എടത്തല നോർത്ത് കുഞ്ചാട്ടുക്കര മാടപ്പിള്ളി മുഹമ്മദ് അഷ്കറി(24)നെ കൊച്ചി സിറ്റി ഡാൻസാഫ് സംഘം തമ്മനം നളന്ദ റോഡിലെ റിയാൻ സ്യൂട്ട് ഹോട്ടലിൽ നിന്നാണ് അറസ്റ്റ് ചെയ്തത്. 1.120 ഗ്രാം എംഡിഎംഎ ഇയാളുടെ പക്കൽനിന്ന് കണ്ടെടുത്തു.
വാഹന പരിശോധനയ്ക്കിടെ എസ്ഐയെ കൈയേറ്റം ചെയ്യാന്‍ ശ്രമം; യുവാവ് അറസ്റ്റില്‍
കൊച്ചി: വാഹന പരിശോധനയ്ക്കിടെ എസ്ഐയെ കൈയേറ്റം ചെയ്യാന്‍ ശ്രമിച്ച സംഭവത്തില്‍ യുവാവ് അറസ്റ്റില്‍. എറണാകുളം മരട് സ്വദേശി മിഥുനെ(34)യാണ് പാലാരിവട്ടം പോലീസ് അറസ്റ്റ് ചെയ്തത്. പാലാരിവട്ടം എസ്ഐ മിഥുന് മോഹനെയും സംഘത്തെയുമാണ് ഇയാള്‍ കൈയേറ്റം ചെയ്യാന്‍ ശ്രമിച്ചത്. തിങ്കളാഴ്ച രാത്രി 8.30 ന് ചളിക്കവട്ടത്തായിരുന്നു സംഭവം. പോലീസ് വാഹന പരിശോധന നടത്തവേ പോലീസ് പ്രതി മിഥുന്റെ മേല്‍വിലാസം ചോദിക്കുകയുണ്ടായി. ഇതില്‍ പ്രകോപിതനായ പ്രതി എസ്ഐയുമായി വാക്കേറ്റത്തില്‍ ഏര്‍പ്പെടുകയും അസഭ്യം പറഞ്ഞ് പോലീസ് സംഘത്തെ കൈയേറ്റം ചെയ്യാന്‍ ശ്രമിക്കുകയുമായിരുന്നു. മദ്യലഹരിയിലായിരുന്ന ഇയാളെ തൊട്ടടുത്തുണ്ടായിരുന്ന പോലീസ് കണ്ട്രോള് റൂമിലെ ഉദ്യോഗസ്ഥരടക്കം എത്തിയാണ് കീഴ്പ്പെടുത്തിയത്. ഔദ്യോഗിക കൃത്യ നിര്‍വഹണം തടസപ്പെടുത്തല്‍, പോലീസ് ഉദ്യോഗസ്ഥരെ ആക്രമിക്കല്‍, മദ്യപിച്ച് വാഹനം ഓടിക്കല്‍ എന്നീ വകുപ്പുകള്‍ ചുമത്തിയാണ് ഇയാള്‍ക്കെതിരെ കേസ് എടുത്തിരിക്കുന്നത്.
ഉദ്ഘാടന മാമാങ്കം കഴിഞ്ഞിട്ട് 26 മാസം : പുനര്‍നിര്‍മാണം ആരംഭിക്കാതെ കലൂര്‍-കതൃക്കടവ് റോഡ്
കൊച്ചി: നിര്‍മാണ പ്രവര്‍ത്തനങ്ങളുടെ ഉദ്ഘാടനം കെങ്കേമമായി നടത്തി 26 മാസം പിന്നിട്ടിട്ടും കലൂര്‍- കതൃക്കടവ് റോഡിന്റെ നവീകരണം ആരംഭിക്കാനാകാതെ ജിസിഡിഎ. 2023 മേയ് 19ന് നിര്‍മാണോദ്ഘാടനം നടത്തിയിട്ട് ഇതുവരെ ഒരു കല്ല്പോലും ഇടാന്‍ കഴിഞ്ഞിട്ടില്ല. മുന്‍പ് നടപ്പാതയുടെ നിര്‍മാണം വൈകുന്നതായിരുന്നു കുറ്റമായി പറഞ്ഞിരുന്നതെങ്കിലും ഇപ്പോള്‍ മഴയാണ് തടസമെന്നാണ് ജിസിഡിഎയുടെ വിശദീകരണം. കാലവര്‍ഷം ആരംഭിച്ചതോടെ റോഡിലെ കുഴികളുടെ എണ്ണവും കൂടിവരികയാണ്. കതൃക്കടവ് മുതല്‍ കടവന്ത്ര വരെയുള്ള ഭാഗത്ത് ചെറുതും വലുതുമായി ഒട്ടേറെ കുഴികള്‍ രൂപപ്പെട്ടിട്ടുണ്ട്. ഇതില്‍ പല കുഴികളും ഇരുചക്ര വാഹനയാത്രക്കാര്‍ക്ക് അപകട ഭീഷണിയുണ്ടാക്കുന്ന വിധം ആഴവും വലിപ്പവുമേറിയതാണ്. മെറ്റല്ചിപ്പ്സ് നിറച്ച് താല്കാലിക പരിഹാരം കാണുന്നുണ്ടെങ്കിലും മഴയില്‍ വീണ്ടും പഴയപടിയാകും. നഗര ഹൃദയത്തിലെ പ്രധാന റോഡുകളിലൊന്നായ ഇവിടെ സമഗ്രമായ പുനരുദ്ധാരണം നടന്നിട്ട് ഒരു പതിറ്റാണ്ട് എങ്കിലും ആയിട്ടുണ്ടാകും. വര്‍ഷാവര്‍ഷം അറ്റകുറ്റപ്പണികള്‍ നടത്തി താല്കാലിക പരിഹാരം കാണും. പിന്നീടത് വീണ്ടും കുണ്ടും കുഴിയുമായി വാഹനയാത്രക്കാര്‍ക്ക് അപകട ഭീഷണിയാകും. ഇതിനൊരു പരിഹാരം എന്ന നിലയ്ക്കാണ് റോഡ് അന്താരാഷ്ട്ര നിലവാരത്തില്‍ പുതുക്കി പണിയാനുള്ള ശ്രമം ജിസിഡിഎ ആരംഭിച്ചത്. 22 മീറ്റര്‍ വീതിയും 3.2 കിലോമീറ്റര്‍ നീളവുമുള്ള റോഡ് രണ്ട് കോടി ചെലവഴിച്ച് ടാര്‍ ചെയ്യുന്നതാണ് വര്‍ക്ക്. 30 കോടി മുടക്കി റോഡ് പുനര്‍നിര്‍മിക്കുന്ന പദ്ധതിയായിരുന്നു ആദ്യം ആലോചിച്ചതെങ്കിലും സാമ്പത്തിക പ്രതിസന്ധിമൂലം ടാറിംഗ് മാത്രമായി ചുരുക്കുകയായിരുന്നു. പണം കണ്ടെത്താന്‍ കാത്ത് നിന്നാല്‍ റോഡ് നിര്‍മാണം വൈകുമെന്നതിനാലാണ് ഇപ്പോള്‍ ടാറിംഗ് മാത്രം ചെയ്യുന്നത്. റോഡിന്റെ ഇരുവശങ്ങളിലുള്ള നടപ്പാതകള്‍ കെഎംആര്‍എല്‍ പുതുക്കി പണിതിട്ടുണ്ട്.
മഴ മാറിയാല്‍ ഉടന്‍ പണി: ജിസിഡിഎ
കൊച്ചി: മഴ മാറിയാല്‍ ഉടന്‍ റോഡ് ടാര്‍ ചെയ്യുന്ന പണികള്‍ ആരംഭിക്കുമെന്ന് ജിസിഡിഎ അറിയിച്ചു. ടെൻഡര്‍ നടപടികള്‍ പൂര്‍ത്തീകരിച്ചിട്ടുണ്ട്. പണികള്‍ ആരംഭിക്കാനിരിക്കെ കാലവര്‍ഷം തുടങ്ങി. ഒരാഴ്ചയെങ്കിലും മഴ മാറി നില്ക്കുന്ന സാഹചര്യമുണ്ടായാല്‍ പണികള്‍ ആരംഭിക്കാനാകുമെന്നാണ് പ്രതീക്ഷയെന്നും ജിസിഡിഎ അധികൃതർ പറഞ്ഞു.
വിദേശ വനിതയില്‍നിന്ന് ഡോളര്‍ മോഷ്ടിച്ച നേപ്പാള്‍ സ്വദേശി പിടിയില്‍
കൊച്ചി: മാലിദ്വീപ് സ്വദേശിനിയായ വിദേശ വനിതയില്‍നിന്ന് ഡോളര്‍ മോഷ്ടിച്ച നേപ്പാള്‍ സ്വദേശി പിടിയില്‍. നേപ്പാള്‍ സ്വദേശിയായ അഞ്ജാന്‍ (23) ആണ് മഹാരാഷ്ടയിലെ താനെയില്‍നിന്ന് ചേരാനെല്ലൂര്‍ പോലീസിന്റെ പിടിയിലായത്. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയ്ക്കായി എത്തിയ വിദേശ വനിതയുടെ പിതാവിനെ ശുശ്രൂഷിക്കുന്നതിനായി കെയര്‍ ടേക്കറായാണ് അഞ്ജാനെ ജോലിക്ക് നിര്‍ത്തിയിരുന്നത്. ഇവര്‍ ഇടപ്പള്ളി കുന്നുംപുറം ഭാഗത്ത് വാടക വീട്ടില്‍ താമസിക്കുകയായിരുന്നു. കഴിഞ്ഞ മാസം 13ന് പിതാവിനെ ചികിത്സയ്ക്കായി ആശുപത്രിയില്‍ കൊണ്ടുപോയ സമയത്ത് പ്രതി മുറിയില്‍ സൂക്ഷിച്ചിരുന്ന 1500 യുഎസ് ഡോളര്‍ മോഷ്ടിച്ച് കടന്നുകളയുകയായിരുന്നു. പരാതിയുടെ അടിസ്ഥാനത്തില്‍ പ്രതിയുടെ മൊബൈല്‍ നമ്പര്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തില്‍ ഇയാള്‍ മഹാരാഷ്ട്രയിലെ താനെയില്‍ ഉണ്ടെന്ന് കണ്ടെത്തി. രണ്ട് ദിവസത്തോളം ഈ പ്രദേശങ്ങളില്‍ നടത്തിയ അന്വേഷണത്തില്‍ പ്രതി ഒരു റിസോര്‍ട്ടില്‍ പാചകക്കാരനായി ജോലിക്ക് കയറിയതായി വ്യക്തമായി. തുടര്‍ന്ന് പ്രതിയെ കൊച്ചി സിറ്റി ചേരാനെല്ലൂര്‍ എസ്എച്ച്ഒ ആര്. വിനോദിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റ് ചെയ്യുകയായിരുന്നു. മോഷ്ടിച്ച യുഎസ് ഡോളറുകള്‍ നേപ്പാളിലേക്ക് അയക്കുകയും ആര്‍ഭാട ജീവിതത്തിനായി ചെലവാക്കുകയും ചെയ്തതായി ചോദ്യം ചെയ്യലില്‍ പ്രതി സമ്മതിച്ചു. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.
മുങ്ങിയ കപ്പലിന്റെ അവശിഷ്ടം : 10 ഇൻബോർഡ് വള്ളങ്ങളുടെ വലകൾ കീറി
വൈപ്പിൻ: കൊച്ചിയിൽ നിന്നും കഴിഞ്ഞ ദിവസം കടലിൽ മത്സ്യബന്ധനത്തിന്നു പോയ 10 ഇൻബോർഡ് വള്ളങ്ങളിലെ വലകൾ കീറിനശിച്ചു. അഴിമുഖത്തിന് തെക്ക് പടിഞ്ഞാറു ഭാഗത്ത് മത്സ്യബന്ധനത്തിനിടെയാണ് സംഭവം. പരീക്ഷണം, ആദിത്യൻ, അയ്യപ്പ ജ്യോതി, ജലനിധി, പ്രത്യാശ, ഉന്നതൻ, പ്രവാചകൻ, അക്വിനാസ് ,അൽ റഹ്മാൻ, ആണ്ടവൻ എന്നീ വള്ളങ്ങളുടെ വലകളാണ് നശിച്ചത്. ഈ അടുത്ത് ഈ ഭാഗത്തു മുങ്ങിയ എൽസ - 2 എന്ന കപ്പലിന്റെ അവശിഷ്ടങ്ങളിലോ ഇതിൽ നിന്ന് കടലിൽ വീണ് മുങ്ങി കിടക്കുന്ന കണ്ടെയ്നറുകളിലോ തട്ടിയാണ് വലകൾ കീറിയതെന്നാണ് മത്സ്യത്തൊഴിലാളികളുടെ ആരോപണം. ഇതുമൂലം ഓരോ വള്ളത്തിനും ആറു ലക്ഷത്തിനു മേൽ നഷ്ടമുണ്ടായി. മാത്രമല്ല റിപ്പയറിംഗിനായി ഒരാഴ്ചയോളം കരയിൽ കെട്ടിയിടേണ്ടി വരും. മത്സ്യത്തൊഴിലാളികൾ ഫോർട്ട്കൊച്ചി കോസ്റ്റൽ പോലീസിലും ഫിഷറീസ് അസിസ്റ്റന്റ് ഡയറക്ടർക്കും നിവേദനവും നൽകിയിട്ടുണ്ട്. കഴിഞ്ഞയാഴ്ച തോട്ടപ്പള്ളിക്ക് പടിഞ്ഞാറ് ഒമ്പതു വള്ളങ്ങളുടെ വലകൾ ഇതുപോലെ കീറിനശിച്ചിരുന്നു. തുടർന്ന് തൊഴിലാളികൾ ഫോർട്ടുകൊച്ചിയിൽ എത്തി കോസ്റ്റൽ പോലീസിൽ പരാതിയും നൽകിയിരുന്നു. നഷ്ടപരിഹാരത്തിനു ഹൈക്കോടതിയെ സമീപിക്കാനാണ് ഇവരുടെ നീക്കം. അതേ സമയം രണ്ട് കപ്പൽ അപകടങ്ങൾക്കും ശേഷം കപ്പൽ കമ്പനിയും സർക്കാരും നിരുത്തരവാദിത്തപരമായ നടപടികളാണ് സ്വീകരിക്കുന്നതെന്ന് കേരള മത്സ്യത്തൊഴിലാളി ഐക്യവേദി (ടിയുസിഐ) സംസ്ഥാന പ്രസിഡന്റ് ചാൾസ് ജോർജ് , സെക്രട്ടറി എൻ.എ. ജെയിൻ എന്നിവർ ആരോപിച്ചു. ആയിരക്കണക്കിന് മത്സ്യത്തൊഴിലാളികൾ തൊഴിലെടുക്കുന്ന ഈ മേഖലയിൽ ശുചീകരണ - രക്ഷാപ്രവർത്തനങ്ങൾ കാര്യക്ഷമമാക്കാൻ സർക്കാർ ശ്രമിക്കുന്നില്ലത്രേ. അടിയന്തരമായി കപ്പലിന്റെ അവശിഷ്ടങ്ങളും കണ്ടെയ്നറുകളും മാറ്റേണ്ടതുണ്ട്. കപ്പലിലെ എണ്ണയും, കണ്ടെയ്നറുകളിലെ മാലിന്യവും ആശങ്കയുളവാക്കുന്നതാണ് ഇക്കാര്യങ്ങൾ ഉന്നയിച്ചുകൊണ്ട് കേരള മത്സ്യത്തൊഴിലാളി ഐക്യവേദി ഹൈക്കോടതിയിൽ ഹർജി നൽകിയിട്ടുളളതായും നേതാക്കൾ അറിയിച്ചു.
ഒന്നാം വർഷ വിദ്യാർഥികൾക്കായി വിജ്ഞാനോത്സവം നടത്തി
ഇലഞ്ഞി: വിസാറ്റ് ആർട്സ് ആൻഡ് സയൻസ് കോളജിൽ ഒന്നാം വർഷ വിദ്യാർഥികൾക്കായി വിജ്ഞാനോത്സവം സംഘടിപ്പിച്ചു. എക്സൈസ് ജോയിന്റ് കമ്മീഷണർ ടി.എം. മജു ഉദ്ഘാടനം നിർവഹിച്ചു. ആർട്സ് കോളജ് പ്രിൻസിപ്പൽ രാജു മാവുങ്കൽ അധ്യക്ഷത വഹിച്ചു. പിറവം ലിറ്റിൽ ഫ്ളവർ പള്ളി വികാരിയും പാലാ സെന്റ് തോമസ് കോളജ് അധ്യാപകനുമായ ഫാ. മാത്യു കോരംകുഴ അനുഗ്രഹ പ്രഭാഷണം നടത്തി. കഴിഞ്ഞവർഷം പഠനത്തിൽ ഒന്നാമതെത്തിയ വിദ്യാർഥികൾക്കും യൂണിവേഴ്സിറ്റി കലോത്സവ വിജയികൾക്കും ട്രോഫികൾ നൽകി ആദരിച്ചു. ഡയറക്ടർ കെ. ദിലീപ്, എൻജിനീയറിംഗ് കോളജ് പ്രിൻസിപ്പൽ കെ.ജെ. അനൂപ്, പബ്ലിക് റിലേഷൻ ഓഫീസർ ഷാജി അഗസ്റ്റിൻ, പ്രഫ. വി.ജെ. ജോസഫ്, അസിസ്റ്റന്റ് പ്രഫ. ഇ.വി. മനോജ്, പിടിഎ പ്രതിനിധി ഗീതാ ബേബി, യൂണിയൻ ചെയർമാൻ അതുൽ അനിൽ തുടങ്ങിയവർ പ്രസംഗിച്ചു. ‘ഡ്രഗ് അബ്യുസ്’ എന്ന വിഷയത്തെക്കുറിച്ച് ടി.എം. മജു ക്ലാസ് നയിച്ചു. പുതുതായി അഡ്മിഷൻ നേടിയ വിദ്യാർഥികളും അവരുടെ രക്ഷിതാക്കളും പങ്കെടുത്തു.
കാവുംപടി റോഡിൽ പൈപ്പ്പൊട്ടൽ തുടർക്കഥ
മൂവാറ്റുപുഴ: നഗരത്തിലെ കാവുംപടി റോഡിൽ പൈപ്പ് പൊട്ടൽ പതിവാകുന്നു. ഭാരവാഹനം കടന്നുപോയതിനെ തുടർന്ന് മൂവാറ്റുപുഴ - കാവുംപടി റോഡിൽ പോലീസ് സ്റ്റേഷനു സമീപത്തായാണ് തിങ്കളാഴ്ച ജല അഥോറിറ്റിയുടെ കുടിവെള്ള പൈപ്പ് തകർന്ന് റോഡിൽ കുഴി രൂപപ്പെട്ടത്. ദിനംപ്രതി നൂറു കണക്കിന് വാഹനങ്ങൾ കടന്നുപോകുന്ന കാവുംപടിയിൽ ദിവസങ്ങളായി പൈപ്പ് പൊട്ടൽ പതിവാണ്. പൈപ്പ് തകർന്നതിനെ തുടർന്ന് റോഡിൽ വിള്ളലും വലിയ കുഴിയും രൂപപ്പെട്ടു. നഗരവികസന പ്രവർത്തനങ്ങൾ നടക്കുന്നതിനാൽ ദിനംപ്രതി നിരവധി വാഹനങ്ങളാണ് ഇതുവഴി കടന്നുപോകുന്നത്. പൈപ്പ് തകർന്നതിനെ തുടർന്ന് ലക്ഷക്കണക്കിന് ലിറ്റർ വെള്ളമാണ് പാഴായത്. സമാനമായ രീതിയിൽ കാവുംപടി റോഡിൽ ഞായറാഴ്ചയും കുടിവെള്ള പൈപ്പ് തകർന്ന് റോഡിൽ കുഴി രൂപപ്പെട്ടിരുന്നു.
നവാഗതർക്ക് സ്വീകരണമൊരുക്കി മൂവാറ്റുപുഴ നിർമല കോളജ്
മൂവാറ്റുപുഴ: നവാഗതരായ വിദ്യാർഥികൾക്ക് സ്വീകരണം ഒരുക്കി മൂവാറ്റുപുഴ നിർമല കോളജ്. അധ്യയന വർഷത്തിൽ വിവിധ യുജി കോഴ്സുകളിലേക്ക് അഡ്മിഷനെടുത്ത വിദ്യാർഥികളുടെ പ്രവേശനോത്സവം വിവിധ പരിപാടികളോടെ നടത്തി. ദീക്ഷാരംഭ് എന്ന പേരിൽ കോളജ് ഓഡിറ്റോറിയത്തിൽ നടത്തിയ പരിപാടി എറണാകുളം അസിസ്റ്റന്റ് കളക്ടർ പാർവതി ഗോപകുമാർ ഉദ്ഘാടനം ചെയ്തു. ചെറിയ കാര്യങ്ങൾ ചെയ്ത് വലിയ വിജയങ്ങൾ നേടാൻ വിദ്യാർഥികൾ ശ്രദ്ധിക്കണമെന്നും സിലബസിലുള്ളത് മാത്രം ഉൾക്കൊള്ളാതെ നമുക്ക് ചുറ്റുമുള്ള കാര്യങ്ങൾ ഉൾക്കൊള്ളണമെന്നും ജീവിതത്തിൽ സന്തോഷത്തിന് പ്രാധാന്യം നൽകണമെന്നും അവർ പറഞ്ഞു. വിവിധ യുജി പ്രോഗ്രാമുകളിലായി 1000 വിദ്യാർഥികളാണ് കോളജിൽ പ്രവേശനം നേടിയത്. കോതമംഗലം രൂപതാധ്യക്ഷൻ മാർ ജോർജ് മഠത്തിക്കണ്ടത്തിൽ അനുഗ്രഹ പ്രഭാഷണം നടത്തി. കോതമംഗലം രൂപതാ വികാരി ജനറാളും കോളജ് മാനേജറുമായ മോണ്‍. പയസ് മലേക്കണ്ടത്തിൽ അധ്യക്ഷത വഹിച്ചു. കോളജ് പ്രിൻസിപ്പൽ റവ. ഡോ. ജസ്റ്റിൻ കെ. കുര്യാക്കോസ്, നഗരസഭാധ്യക്ഷൻ പി.പി. എൽദോസ്, കോളജ് ബർസാർ ഫാ. പോൾ കളത്തൂർ, വൈസ് പ്രിൻസിപ്പൽമാരായ ഡോ. സോണി കുര്യാക്കോസ്, ഡോ. ജിജി കെ. ജോസഫ്, കോളജ് ഓട്ടോണോമസ് ഡയറക്ടർ കെ.വി. തോമസ്, അഡ്മിഷൻ നോഡൽ ഓഫീസർ മാത്യൂസ് കെ. മനയാനി എന്നിവർ പ്രസംഗിച്ചു.
കാപ്പ ചുമത്തി ജയിലിലടച്ചു
കോതമംഗലം: നിരന്തര കുറ്റവാളിയെ കാപ്പ ചുമത്തി ജയിലിലടച്ചു. ഇരമല്ലൂർ കുറ്റിലഞ്ഞി പുതുപാലം കാഞ്ഞിരക്കുഴി ഷിഹാബിനെ (37) യാണ് കാപ്പ ചുമത്തി വിയ്യൂർ സെൻട്രൽ ജയിലിലടച്ചത്. റൂറൽ ജില്ല പോലീസ് മേധാവി എം. ഹേമലതയുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ജില്ലാ കളക്ടർ എൻ.എസ്.കെ. ഉമേഷാണ് ഉത്തരവിട്ടത്. കോതമംഗലം, കുറുപ്പംപടി, മൂവാറ്റുപുഴ, കോട്ടപ്പടി പോലീസ് സ്റ്റേഷൻ പരിധികളിൽ നരഹത്യാശ്രമം, കവർച്ച, തട്ടിക്കൊണ്ടുപോകൽ, സ്ത്രീകൾക്കെതിരെ അതിക്രമം, ദേഹോപദ്രവം, ഭീഷണിപ്പെടുത്തൽ തുടങ്ങി നിരവധി കേസുകളിലെ പ്രതിയാണ്. കഴിഞ്ഞ മെയിൽ കോതമംഗലം പോലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത കവർച്ച കേസിൽ പ്രതിയായതിനെ തുടർന്നാണ് നടപടി. കോതമംഗലം സിഐ പി.ടി. ബിജോയിയുടെ നേതൃത്വത്തിൽ എഎസ്ഐമാരായ ടി.എൻ. സിനി, എം. നവാസ്, സീനിയർ സിവിൽ പോലീസ് ഓഫീസർ എ.ആർ. അനൂപ്, സിവിൽ പോലീസ് ഓഫീസർമാരായ എം.പി. പ്രജേഷ്, സുബിൻ കുമാർ എന്നിവരടങ്ങുന്ന സംഘമാണ് അറസ്റ്റ് ചെയ്തത്.
തൃക്കളത്തൂർ ഗവ. എൽപിജി സ്കൂളിന് സ്വന്തമായി ബസ്
മൂവാറ്റുപുഴ: തൃക്കളത്തൂർ ഗവ. എൽപിജി സ്കൂളിന് സ്വന്തമായി ബസ് ലഭിച്ചു. മാത്യു കുഴൽനാടൻ എംഎൽഎ ഫ്ളാഗ് ഓഫ് ചെയ്തു. പായിപ്ര പഞ്ചായത്ത് പ്രസിഡന്റ് എം.എസ്. അലിയാർ അധ്യക്ഷത വഹിച്ചു. ചടങ്ങിൽ പഞ്ചായത്ത് സ്ഥിരംസമിതി അധ്യക്ഷൻ മുഹമ്മദ് ഷാഫി, മുൻ പഞ്ചായത്ത് പ്രസിഡന്റ് മാത്യൂസ് വർക്കി, പഞ്ചായത്തംഗം എം.സി. വിനയൻ, സ്കൂൾ പ്രധാനാധ്യാപിക ജി. ജഗനി, പിടിഎ പ്രസിഡന്റ് സി.കെ. ബിജു തുടങ്ങിയവർ പ്രസംഗിച്ചു. എംഎൽഎ ഫണ്ടിൽനിന്ന് അനുവദിച്ച തുകകൊണ്ടാണ് ബസ് വാങ്ങിയത്.
കെഎസ്ആർടിസി ബസ് സർവീസ് ആരംഭിക്കണമെന്ന്
മൂവാറ്റുപുഴ: മൂവാറ്റുപുഴയിൽനിന്ന് കക്കടാശേരി - കാളിയാർ വഴി കട്ടപ്പനക്കും കട്ടപ്പനയിൽനിന്ന് മൂവാറ്റുപുഴ വഴി എറണാകുളത്തേക്കും, മൂവാറ്റുപുഴ - തേനി റോഡ് വഴി കല്ലൂർക്കാടിനും കെഎസ്ആർടിസി ബസ് സർവീസ് ആരംഭിക്കണമെന്ന് മുൻ എംഎൽഎ എൽദോ ഏബ്രഹാം സർക്കാരിനോട് ആവശ്യപ്പെട്ടു. നിരവധി യാത്രക്കാരുണ്ടായിരുന്ന കക്കടാശേരി - കാളിയാർ റോഡ് വഴി ചേലച്ചുവട് കെഎസ്ആർടിസി ബസ് സർവീസ് നിലച്ചിട്ട് നാലുവർഷം പിന്നിട്ടു. സ്വകാര്യ ബസ് സർവീസ് മാത്രമാണ് ഇപ്പോളുള്ളത്. ആദ്യ എൽഡിഎഫ് സർക്കാരിന്റെ ഭരണ കാലയളവിൽ റീബിൽഡ് കേരളയിൽ ഉൾപ്പെടുത്തി 68 കോടി ചെലവിൽ കക്കടാശേരി - കാളിയാർ റോഡും മൂവാറ്റുപുഴ - തേനി റോഡിന് 87 കോടിയും ചെലവഴിച്ച് ഉന്നത നിലവാരത്തിലെത്തിച്ചത് മികച്ച യാത്രാസൗകര്യം ലക്ഷ്യമിട്ടായിരുന്നു. ഈ റൂട്ടിൽ കെഎസ്ആർടിസി ബസ് ആരംഭിച്ചാൽ ആയിരങ്ങൾക്ക് പ്രയോജനം ലഭിക്കും. മൂവാറ്റുപുഴ - കിഴക്കേക്കര വഴി കല്ലൂർക്കാട് - പെരുമാംകണ്ടം റോഡിൽ നാളിതു വരെ ബസ് സർവീസ് ഇല്ല. കക്കടാശേരി - അഞ്ചൽപ്പെട്ടി - കാലാന്പുർ - പോത്താനിക്കാട് - പൈങ്ങോട്ടുർ വഴി 2007 മുതൽ ആരംഭിച്ച കെഎസ്ആർടിസി സർവീസ് സമീപകാലത്ത് നിലച്ചു. ഇതു വിദ്യാർഥികൾക്കും തൊഴിലാളികൾക്കും വലിയ പ്രതിസന്ധിയാണ് സൃഷ്ടിച്ചിട്ടുള്ളത്. ഇക്കാര്യത്തിൽ ഗതാഗത വകുപ്പ് പുതിയ സർവീസ് ആരംഭിക്കണമെന്നാവശ്യപ്പെട്ട് എൽദോ ഏബ്രഹാം മന്ത്രി കെ.ബി. ഗണേഷ് കുമാറിന് കത്ത് നൽകി.
മൈലക്കൊന്പ് പള്ളിയിൽ ദുക്റാന തിരുനാൾ നാളെ
മൈലക്കൊന്പ്: കിഴക്കിന്റെ തീർഥാടന കേന്ദ്രമായ മൈലക്കൊന്പ് സെന്റ് തോമസ് ഫൊറോന പള്ളിയിൽ ദുക്റാന തിരുനാൾ നാളെ ആഘോഷിക്കും. ഇന്നു രാവിലെ ആറിന് കുർബാന, നൊവേന, ദിവ്യകാരുണ്യ ആശിർവാദം. ഏഴിന് കുർബാന, വൈകുന്നേരം അഞ്ചിന് നൊവേന, 5.15നു തിരുനാൾ കുർബാന - ഫാ.ജോസ് കൂനാനിക്കൽ. സന്ദേശം - ഫാ.ജെയിൻ കോക്കാപ്പിള്ളിൽ, ഏഴിന് തിരിപ്രദക്ഷിണം. ദുക്റാന തിരുനാൾ ദിനമായ നാളെ രാവിലെ ആറിനും 7.15നും 8.30നും കുർബാന, പത്തിന് തിരുനാൾ കുർബാന - ഫാ.ജെയിംസ് പറയ്ക്കനാൽ. സന്ദേശം - ഫാ.മാത്യു പുത്തൻകുളം. 12നു പ്രദക്ഷിണം. ഒന്നിന് ഊട്ടുനേർച്ച വെഞ്ചിരിപ്പ് എന്നിവയാണ് പരിപാടികളെന്നു വികാരി ഫാ. മാത്യൂസ് മാളിയേക്കൽ, അസിസ്റ്റന്റ് വികാരി ഫാ. ജോസഫ് കുന്നുംപുറത്ത് എന്നിവർ അറിയിച്ചു.
എട്ട് പട്ടയ അപേക്ഷകൾക്ക് അംഗീകാരം
കോതമംഗലം: കോതമംഗലം താലൂക്കിലെ എട്ട് പട്ടയ അപേക്ഷകൾക്ക് ലാൻഡ് അസൈൻമെന്റ് കമ്മിറ്റിയുടെ അംഗീകാരം. താലൂക്ക് ഓഫീസിൽ ചേർന്ന ലാൻഡ് അസൈൻമെന്റ് കമ്മിറ്റി യോഗമാണ് അംഗീകാരം നൽകിയത്. ഇരമല്ലൂർ - ഒന്ന്, കുട്ടന്പുഴ - മൂന്ന്, കീരന്പാറ - ഒന്ന്, പോത്താനിക്കാട് - ഒന്ന്, കുട്ടമംഗലം - ഒന്ന്, നേര്യമംഗലം - ഒന്ന് എന്നിങ്ങനെ എട്ട് പട്ടയ അപേക്ഷകൾക്കാണ് ലാൻഡ് അസൈമെന്റ് കമ്മിറ്റിയുടെ അംഗീകാരം ലഭ്യമായത്. യോഗത്തിൽ ആന്റണി ജോണ്‍ എംഎൽഎ അധ്യക്ഷത വഹിച്ചു. തഹസിൽദാർ എം. അനിൽകുമാർ, ജില്ലാ പഞ്ചായത്തംഗം റഷീദ സലിം, കവളങ്ങാട് പഞ്ചായത്ത് പ്രസിഡന്റ് സിബി മാത്യു, എം.എസ്. എൽദോസ്, മനോജ് ഗോപി, പി.പി. ജോയ്, പി.എം. സക്കറിയ എന്നിവർ പങ്കെടുത്തു.
നഗരവികസനം ഇഴയുന്നു; മൂവാറ്റുപുഴയില്‍ വ്യാപാരികൾക്ക് ദുരിതം
മൂവാറ്റുപുഴ: നഗരവികസന പ്രവർത്തനങ്ങൾ കാലവർഷം മൂലം പ്രതിസന്ധിയിലായതോടെ മൂവാറ്റുപുഴയിലെ വ്യാപാരികൾ ദുരിതത്തിൽ. ഇതോടെ കച്ചേരിത്താഴം മുതൽ പി.ഒ ജംഗ്ഷൻ വരെയുള്ള ഭാഗങ്ങളിലെ വ്യാപാരികൾ വലിയ മാനസികവും സാന്പത്തികവുമായ നഷ്ടം നേരിടുകയാണ്. ഇതേതുടർന്ന് വ്യാപാരി പ്രതിനിധികളുമായി ഇന്നലെ മാത്യു കുഴൽനാടൻ എംഎൽഎ ചർച്ച നടത്തിയിരുന്നു. കഴിഞ്ഞ ഒന്നര മാസമായി പെയ്യുന്ന മഴ വികസന പ്രവർത്തനങ്ങൾക്ക് വലിയ തടസമാണ് സൃഷ്ടിച്ചിരിക്കുന്നത്. വ്യാപാരികളുടെ അഭ്യർഥനയെതുടർന്ന് വലിയ ഭാരവാഹനങ്ങൾ രാത്രി എട്ടിന് മുന്‍പ് നഗരത്തിൽ പ്രവേശിക്കുന്നത് നിയന്ത്രിക്കാൻ ട്രാഫിക് പോലീസിന് നിർദേശം നൽകി. പി.ഒ ജംഗ്ഷൻ മുതൽ കച്ചേരിത്താഴം വരെയുള്ള ഭാഗത്തെ ഓട നിർമാണങ്ങൾ പുരോഗമിക്കുന്ന ടി.ബി റോഡിന്റെ ഭാഗത്തൊഴികെയുള്ള മുഴുവൻ സ്ഥലങ്ങളിലെയും ഫുട്പാത്തുകൾ വഴിയാത്രക്കാർക്ക് സുഗമമായി നടക്കുന്നതിനുള്ള രീതിയിൽ ഒരുക്കാൻ കരാറുകാരന് നിർദേശം നൽകി. മൂവാറ്റുപുഴയിലെ നഗര വികസനം മൂലം വ്യാപാര സമൂഹത്തിന് ഉണ്ടായിരിക്കുന്ന ബുദ്ധിമുട്ടുകൾ ഒട്ടും ലാഘവത്തോടെ കാണുന്നില്ലെന്നും കാലാവസ്ഥ അനുകൂലമായാൽ എത്രയും പെട്ടെന്ന് നിർമാണ പ്രവർത്തികൾ പൂർത്തീകരിക്കാൻ ശ്രമിക്കുമെന്നും എംഎൽഎ പറഞ്ഞു.
ഘർ ഘർ ശൗര്യ മഹോത്സവം : ലാൻസ് നായിക് സന്തോഷ് കുമാറിന്റെ ഭവനം സന്ദർശിച്ചു
വാഴക്കുളം: ഘർ ഘർ ശൗര്യ മഹോത്സവത്തിന്റെ ഭാഗമായി ഇന്ത്യൻ ആർമി ലാൻസ് നായിക് സന്തോഷ് കുമാറിന്റെ ഭവനം സന്ദർശിച്ചു. കാർഗിൽ യുദ്ധത്തിൽ വീരമൃത്യു വരിച്ച ജവാന്മാരുടെ വീടുകളിലെത്തി കുടുംബാംഗങ്ങളെ ബഹുമാനാദരവുകൾ അറിയിക്കുന്നതിന്റെ ഭാഗമായാണ് വാഴക്കുളത്ത് സന്തോഷ് കുമാറിന്റെ ഭവനത്തിലെത്തിയത്. നായിബ് സുബേദാർ കിംഗ്സിലിൻ, മേജർ അമ്പിളി ലാൽകൃഷ്ണ, സോമരാജൻ തുടങ്ങിയവരാണ് സന്ദർശന സംഘത്തിലുണ്ടായിരുന്നത്. എൻസിസി കേഡറ്റ്സ്, മേജർ രവി അക്കാദമി കേഡറ്റ്സ് തുടങ്ങിയവരും ഇവർക്കൊപ്പം ഭവന സന്ദർശനത്തിനെത്തിയിരുന്നു.
വെറ്റിലപ്പാറ ദശലക്ഷം നഗറിൽ വാസയോഗ്യമല്ലാത്ത മൂന്നു വീടുകൾ പൊളിച്ചുനീക്കി
കോതമംഗലം: വെറ്റിലപ്പാറ ദശലക്ഷം നഗറിൽ വാസയോഗ്യമല്ലാതെ അപകടഭീഷണിയിലായ മൂന്നു വീടുകൾ പൊളിച്ചുനീക്കി. കഴിഞ്ഞ വെള്ളിയാഴ്ച പുലർച്ചെ നഗറിലെ പുത്തൻപുരയ്ക്കൽ കൃഷ്ണൻകുട്ടി-അമ്മിണി ദന്പതികളുടെ വീട് തകർന്നിരുന്നു. വീട്ടിലുണ്ടായിരുന്നവർ പരിക്കുകളോടെ രക്ഷപ്പടുകയായിരുന്നു. ഞായറാഴ്ച വെട്ടുകാട്ടിൽ ശോശാക്കുട്ടി ഡാനിയേലിന്റെ വീടിന്റെ പിൻഭിത്തിയും തകർന്നുവീണിരുന്നു. നഗറിലെ പത്തു വീടുകൾ അപകടാവസ്ഥയിലായെന്ന് വ്യക്തമായതിനെ തുടർന്നാണ് പഞ്ചായത്ത് അടിയന്തര ഇടപെടൽ നടത്തിയത്. പഞ്ചായത്ത് അധികാരികൾ ഉടമസ്ഥരുടെ സമ്മതത്തോടെയാണ് അപകടാവസ്ഥിയിലായ മൂന്നു വീടുകൾ ഇന്നലെ പൊളിച്ചുനീക്കിയത്. പുന്നയ്ക്കൽ ശാന്ത, വെട്ടുകാട്ടിൽ ശോശാക്കുട്ടി, മനയത്തുകുടി രമണി വിജയൻ എന്നിവരുടെ വീടുകളാണ് പൊളിച്ചത്. നനഞ്ഞു കുതിർന്ന വെട്ടുകല്ല് ഭിത്തിയും ചോർന്നൊലിക്കുന്ന കോണ്‍ക്രീറ്റ് മേൽക്കൂരയും അടക്കം ഈ വീടുകളെല്ലാം ഏതു നിമിഷവും നിലംപതിക്കാവുന്ന അവസ്ഥയിലായിരുന്നു. വീടു തകർന്നു വീണ കൃഷ്ണൻകുട്ടിയുടെ അടക്കം നാലു കുടുംബങ്ങൾക്കാണ് പുതിയ ഭവനം ഒരുക്കേണ്ടത്. വീട് വാസയോഗ്യമല്ലാതായതോടെ പലരും നഗറിലെ താമസം മാറ്റിയിരുന്നു. രണ്ടും മൂന്നും സെന്റിൽ 450 ചതുരശ്രയടി വിസ്തീർണത്തിലുള്ള വീട്ടിൽ ഒരു മുറിയും അടുക്കളയും ശൗചാലയവും മാത്രമാണുള്ളത്. ചരിവ് ഭൂമിയിൽ വേണ്ടവിധത്തിൽ അടിത്തറ പോലുമില്ലാതെ 30 വർഷം മുന്‍പ് കെട്ടിപ്പൊക്കിയ 30 വീടുകളാണ് ഇവിടെയുള്ളത്. താമസയോഗ്യമല്ലാത്ത അഞ്ചു വീടുകളിലെ കുടുംബങ്ങൾ നഗറിലെ എസ്സി കമ്യൂണിറ്റി ഹാളിലേക്ക് താമസം മാറ്റിയിരുന്നു.
ഡിസ്റ്റിൽ പ്രവേശനോത്സവം
അങ്കമാലി: അങ്കമാലി ഡി പോൾ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ് ആൻഡ് ടെക്നോളജി (ഡിസ്റ്റ്)യിൽ പുതിയ അധ്യയന വർഷത്തിന് തുടക്കം. പുതുതായി ആരംഭിച്ച നാലുവർഷ ബിരുദ കോഴ്സുകളുടെ പ്രവേശനോത്സവം എറണാകുളം അഡീഷണൽ ജില്ലാ മജിസ്ട്രേറ്റും ഡെപ്യൂട്ടി കളക്ടറുമായ വിനോദ് രാജ് ഉദ്ഘാടനം ചെയ്തു. മേരി മാതാ പ്രൊവിൻസ് പ്രൊവിൻഷ്യൽ സുപ്പീരിയർ റവ. ഡോ. അലക്സ് ചാലങ്ങാടി അധ്യക്ഷനായി. ഡിസ്റ്റ് വൈസ് പ്രിൻസിപ്പൽ ഫാ. ജോസഫ് തടത്തിൽ സ്വാഗത ആശംസിച്ചു. പ്രിൻസിപ്പൽ ഫാ. ജോണി ചാക്കോ മംഗലത്ത് , ഫാ. മാത്യു മാളിയേക്കൽ അസിസ്റ്റന്റ് പ്രഫ. സനിൽകുമാർ എന്നിവർ സംസാരിച്ചു.
വാർഡ് മെമ്പറെ ലഹരിമാഫിയ സംഘത്തിൽപ്പെട്ടവർ മർദിച്ചതായി പരാതി
ആലങ്ങാട്: ആലങ്ങാട് ഗ്രാമപഞ്ചായത്ത് ഒമ്പതാം വാർഡ് മെമ്പറെയും പാർട്ടി പ്രവർത്തകനേയും മയക്കുമരുന്ന് മാഫിയ സംഘങ്ങൾ മർദിച്ചതായി പരാതി. ആലങ്ങാട് പഞ്ചായത്തിലെ ഒൻപതാം വാർഡ് മെമ്പർ വിജി സുരേഷിനെയും ബിജെപി ആലങ്ങാട് ഈസ്റ്റ് ഏരിയ ജനറൽ സെക്രട്ടറി കിരൺകുമാറിനെയും മയക്കു മരുന്നു മാഫിയ സംഘത്തിൽപ്പെട്ട മൂവർ സംഘം മർദിച്ചെന്നാണ് പരാതി. പാർട്ടി പ്രവർത്തനവുമായി ബന്ധപ്പെട്ടുള്ള വീട് സന്ദർശനം കഴിഞ്ഞ് തിരികെ പോകുവാൻ റോഡരികിൽ നിൽക്കുകയായിരുന്ന മെമ്പറെയും പാർട്ടി പ്രവർത്തകരെയും മൂവർ സംഘം മർദിക്കുകയായിരുന്നു. ഇവർക്കെതിരെ ആലങ്ങാട് പോലീസിൽ പരാതി നൽകി. ആക്രമണത്തിൽ പ്രതിഷേധിച്ചു പന്തം കൊളുത്തി പ്രകടനവും പ്രതിഷേധ യോഗവും നടത്തി. ബിജെപി ജില്ലാ സെക്രട്ടറി എ. സെന്തിൽകുമാർപ്രതിഷേധ യോഗം ഉദ്ഘാടനം ചെയ്തു. ബിജെപി ആലങ്ങാട് ഈസ്റ്റ് ഏരിയ പ്രസിഡന്റ് എം.ജി. ഹരീഷ്കുമാർ അധ്യക്ഷത വഹിച്ചു. ബിജെപി കരുമാല്ലൂർ മണ്ഡലം പ്രസിഡന്റ് പി.ആർ. രഞ്ജിത്, ബിജെപി സംസ്ഥാന കൗൺസിൽ അംഗം കെ.എസ്. ഉദയകുമാർ, ബിജെപി കരുമാല്ലൂർ മണ്ഡലം ജനറൽ സെക്രട്ടറിമാരായ ബൈജു ശിവൻ, സി.ജി. സന്തോഷ്, വൈസ് പ്രസിഡന്റ് മായാദേവി പ്രകാശൻ, സെക്രട്ടറി ലാജുലാൽ, ബിജെപി മുൻ മണ്ഡലം പ്രസിഡന്റ് സുനിൽ ജോസഫ്, മണ്ഡലം ട്രഷറർ സീന സുഭാഷ്, വി.എം. ഗോപി, ഏരിയ വൈസ് പ്രസിഡന്റുമാരായ സിനി ഗിരീഷ്, എ.എൻ. ഉണ്ണികൃഷ്ണൻ ഏരിയ സെക്രട്ടറി സുരേഷ് കഴമത്തിൽ, മിനി മോഹൻ എന്നിവർ പ്രസംഗിച്ചു.
യുവാവിനെ ദേഹോപദ്രവം ഏൽപ്പിച്ചതായി പരാതി
തൃപ്പൂണിത്തുറ: ലഹരിയുപയോഗവും വിൽപ്പനയും ചോദ്യം ചെയ്തതിന്റെ വിരോധത്തിൽ യുവാവിനെ ദേഹോപദ്രവമേൽപ്പിച്ചതായി പരാതി. എരൂർ വെണ്ട്രപ്പിള്ളിൽ സനൂപ് (33)നാണ് ചാക്കിൽ ഗ്രിപ്പിനായി കൊളുത്തുന്ന ഹുക്ക് ഉപയോഗിച്ച് മുഖത്ത് കുത്തി വലിച്ചതിനെ തുടർന്ന് പുരികത്തിനും കണ്ണിനും പരിക്കേറ്റത്. കഴിഞ്ഞ 30ന് രാവിലെ 8.45ഓടെ എരൂർ കുട്ടാത്ത് റോഡിലുള്ള ആസ് ജംഗ്ഷനിലായിരുന്നു സംഭവം സനൂപിന്റെ പരാതിയിൽ വെണ്ട്രപ്പിള്ളിൽ സിജിത്തിനെതിരെ ഹിൽപാലസ് പോലീസ് കേസെടുത്തു.
സ്മാർട്ട് വില്ലേജ് ഓഫീസ് ഉദ്ഘാടനം
ഫോർട്ടുകൊച്ചി\പറവൂർ : പുതുതായി നിർമിച്ച തോപ്പുംപടി, പവൂർ സ്മാർട്ട് വില്ലേജ് ഓഫീസുകളുടെ ഉദ്ഘാടനം മന്ത്രി കെ. രാജൻ ഓൺലൈനായി നിർവഹിച്ചു. കൊച്ചി എംഎൽഎ കെ.ജെ. മാക്സി അധ്യക്ഷത വഹിച്ചു. ഡെപ്യൂട്ടി മേയർ കെ.എ. അൻസിയ, കൗൺസിലർമാരായ എം. ഹബീബുള്ള, ഷീബ ഡോറം, ഷൈല തദേവൂസ്, ഷീബ ലാൽ, സബ്കളക്ടർ കെ. മീര തുടങ്ങിയവർ സംസാരിച്ചു. പറവൂർ വടക്കേക്കര സ്മാർട്ട് വില്ലേജ് ആഫീസിന്റെ പ്രവർത്തനവും മന്ത്രി ഓൺലൈനായി ഉദ്ഘാടനം ചെയ്തു. പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ അധ്യക്ഷനായി. ചിറ്റാറ്റുകര പഞ്ചായത്ത് പ്രസിഡന്റ് ശാന്തിനി ഗോപകുമാർ, വടക്കേക്കര പഞ്ചായത്ത് പ്രസിഡന്റ് രശ്മി അനിൽകുമാർ തുടങ്ങിയവ രും പങ്കെടുത്തു.
ബ്രാഹ്മണ സഭ ഡോ. ജോർജ് ജോസഫിനെ ആദരിച്ചു
പെരുമ്പാവൂർ: പെരുമ്പാവൂരിലെ മുതിർന്ന ഡോക്ടറും എംവിജെഎം ആശുപത്രിയുടെ ഉടമയുമായ ഡോ. ജോർജ് ജോസഫിനെ കേരള ബ്രാഹ്മണ സഭ പെരുമ്പാവൂർ ഉപസഭ യുവജന വിഭാഗത്തിന്റെ നേതൃത്വത്തിൽ ആദരിച്ചു. എൺപത്തി ഏഴാം വയസിലും രാവിലെയും വൈകിട്ടും ആശുപത്രിയിൽ വന്ന് രോഗികളെ പരിശോധിക്കുന്ന പ്രശസ്ത ഫിസിഷ്യനും കാർഡിയോളജിസ്റ്റുമായ ഡോക്ടർ ജോർജ് ജോസഫ് മൂന്നു തലമുറകളായി അനേകം കുടുംബങ്ങളുടെ രോഗികൾക്ക് ആശ്വാസവും പരിചരണവും നൽകി സേവനം നടത്തുന്നത് പെരുമ്പാവൂരിന് അഭിമാനകരമാണന്ന് ഡോക്ടറെ പൊന്നാടയണിച്ച് ആദരിച്ച കേരള ബ്രാഹ്മണ സഭ സംസ്ഥാന മീഡിയ സെൽ ചെയർമാൻ എൻ. രാമചന്ദ്രൻ പറഞ്ഞു. യുവജന വിഭാഗം പെരുമ്പാവൂർ ഉപസഭ സെക്രട്ടറി സി.വൈ. ഗംഗാധരൻ ഉപഹാരം നൽകി ആദരിച്ചു.
ചൂണ്ടി ഭാരതമാതാ വിദ്യാർഥികൾ ഡോക്ടർമാരെ ആദരിച്ചു
ആലുവ: ചൂണ്ടി, ഭാരതമാത സ്കൂൾ ഓഫ് ലീഗൽ സ്റ്റഡീസ് എൻസിസി യൂണിറ്റ് ഡോക്ടേഴ്സ് ദിനത്തിൽ, എടത്തല പ്രാഥമികാരോഗ്യകേന്ദ്രത്തിൽ എത്തി ഡോക്ടർമാരെ ആദരിച്ചു. കോളജ് ഡയറക്ടർ റവ. ഡോ. ബിജു ആന്റണി തേയ്ക്കാനത്ത് ഉദ്ഘാടനം ചെയ്തു. ആലുവ നജാത്ത് ആശുപത്രിയിലെ ഡോക്ടർമാരെ അഡ്മിനിസ്ട്രേറ്റർ മുഹമ്മദ് നസീർ ആദരിച്ചു.
നൂതന ചികിത്സയുമായി കിൻഡർ ആശുപത്രി
കളമശേരി: ഡോക്ടേഴ്സ് ഡേയോട് അനുബന്ധിച്ച് കിൻഡർ ഹോസ്പിറ്റൽ പുതുതായി ആരംഭിക്കുന്ന പീഡിയാട്രിക് ഓർത്തോപീടിക്സ് ഡിപ്പാർട്ട്മെന്റിന്റെയും, ഗർഭിണികൾക്കായുള്ള വേദന രഹിത പ്രസവത്തിനായുള്ള സാങ്കേതികവിദ്യ വാക്കിംഗ് എപിഡ്യൂറലിന്റെ പ്രവർത്തനവും സ്ത്രീകൾക്കായി ചെറുതും ഫ്ലെക്സിബിളുമായ ഗർഭനിരോധന മാർഗമായ ഇംപ്ലാനോണിന്റെയും ഉദ്ഘാടനവും കിൻഡർ ആശുപത്രിയിൽ നടന്നു. ചടങ്ങുകളുടെ ഉദ്ഘാടനം ഡോ. എ.കെ. റഫീഖ് (മധ്യകേരള പ്രസിഡന്റ് ഇന്ത്യൻ അക്കാദമിക്സ് ഓഫ് പീഡിയാട്രിക്സ്), സോഷ്യൽ മീഡിയ ഇൻഫ്ലുൻസേഴ്സ് ആയ ദമ്പതികൾ അമീറ ഷെറിൻ, മുഹമ്മദ് ഷാരിക്ക് എന്നിവർ ചേർന്ന് നിർവഹിച്ചു. ചടങ്ങിൽ കിൻഡർ ഹോസ്പിറ്റൽ കൊച്ചി പീഡിയാട്രിക് ഓർത്തോപീഡിക്സ് വിഭാഗം ഡോ. കെ. അശ്വിൻ കുമാർ, ഒബ്സ്റ്റേറ്ററിക്സ് ആൻഡ് ഗൈനക്കോളജി വിഭാഗം ഡോ. സ്മിത സുരേന്ദ്രൻ, ഡോ. നൂർജഹാൻ, ഡോ. സ്മിത പ്രതീഷ്, അനസ്തേഷ്യോളജി ആൻഡ് ക്രിട്ടിക്കൽ കെയർ വിഭാഗം ഡോ. ഷെഡിൻ ഭരതൻ, ഡോ. ആലിഫ് മുഹമ്മദ് , രഞ്ജിത്ത് കൃഷ്ണൻ(കിൻഡർ ഹോസ്പിറ്റൽസ് സി ഇഒ), സൗമ്യ വിജയൻ(ഓപ്പറേഷൻസ് സീനിയർ മാനേജർ കിൻഡർ ഹോസ്പിറ്റൽ) കൊച്ചി എന്നിവർ പങ്കെടുത്തു.
ആശുപത്രി മാതൃകയൊരുക്കി താമരച്ചാൽ സെന്റ് മേരീസിലെ കുട്ടികൾ
കിഴക്കമ്പലം: ഡോക്ടേഴ്സ് ഡേയിൽ ആശുപത്രി മാതൃകയൊരുക്കി താമരച്ചാൽ സെന്റ് മേരീസിലെ കുട്ടികൾ. കെജിയിലെയും ഒന്ന് രണ്ടു ക്ലാസുകളിലെയും കുട്ടികൾ ഡോക്ടർമാരായും നേഴ്സ്മാരായും ടെക്നീഷ്യന്മാരായും രോഗികളായും മാറി. ക്ലാസ് മുറികൾ ഒപി, ഇഎൻടി, നഴ്സിംഗ്, സ്റ്റേഷൻ ഓപ്പറേഷൻ തിയറ്റർ, ഐസിയു, ബ്ലഡ് ഡൊണേഷൻ യൂണിറ്റ്, ഡയാലിസിസ് സെന്റർ, ജനറൽ വാർഡ്, ഓർത്തോ ഗൈനക്കോളജി പീഡിയാട്രിക്, എക്സറേ തുടങ്ങിയ വിഭാഗങ്ങൾ ഒരുക്കിയ മുറികളായി. എറണാകുളം ലിസി ഹോസ്പിറ്റൽ, കളമശേരി മെഡിക്കൽ കോളജ് , പഴങ്ങനാട് സമരിറ്റൻ ഹോസ്പിറ്റൽ , താഖ്ദീസ് ഹോസ്പിറ്റൽ പൂക്കാട്ടുപടി എന്നീ ആശുപത്രികളുടെ നിർദേശങ്ങളും മറ്റും സ്വീകരിച്ച് കുട്ടികൾ ഒരുക്കിയ മിനി ആശുപത്രി കൗതുകമായി. പഴങ്ങാനാട് ആശുപത്രിയിലെ കാർഡിയോളജി വിഭാഗം ചീഫ് ഡോ. സജി സുബ്രഹ്മണ്യൻ കുട്ടികളുടെ ആശുപത്രി ഉദ്ഘാടനം ചെയ്തു. സ്കൂൾ മാനേജർ ജേക്കബ് സി. മാത്യു, ജനറൽ സെക്രട്ടറി പി. എം സ്ലീബ, സ്കൂൾ പ്രിൻസിപ്പൽ രാഖി വിജയൻ എന്നിവർ സംസാരിച്ചു.
ത്രിദിന ഓറിയന്റേഷന്‍ പരിപാടി സംഘടിപ്പിച്ചു
കൊച്ചി : നാലുവര്‍ഷ ബിരുദ പ്രോഗ്രാമിലേക്ക് പ്രവേശനം നേടിയ വിദ്യാര്‍ഥികള്‍ക്കും രക്ഷിതാക്കള്‍ക്കുമായി എറണാകുളം സെന്റ് തെരേസാസ് കോളജ് ത്രിദിന ഓറിയന്റേഷന്‍ പരിപാടി സംഘടിപ്പിച്ചു. പരിപാടിയുടെ ഉദ്ഘാടനം കോളജ് പ്രിന്‍സിപ്പല്‍ ഡോ. അനു ജോസഫ്, കോളജ് ഡയറക്ടര്‍മാരായ സിസ്റ്റര്‍ ടെസ, സിസ്റ്റര്‍ ഫ്രാന്‍സിസ്, വൈസ് പ്രിന്‍സിപ്പൽ സിസ്റ്റര്‍ ഡോ. സുചിത, കോളജ് യൂണിയന്, രക്ഷിതാക്കളുടെ പ്രതിനിധികൾ എന്നിവര്‍ ചേര്‍ന്ന് നിര്‍വഹിച്ചു. കോളജ് സ്പിരിച്ച്വല്‍ ആന്‍ഡ് റിലീജിയസ് ലൈഫ് ഡീന്‍ ഡോ. ബീന ജോബിന്റെ നേതൃത്വത്തില്‍ വിദ്യാര്‍ഥികള്‍ക്ക് വേണ്ട മാര്‍ഗനിര്‍ദേശങ്ങൾ നല്‍കിയതിനു പുറമേ സാമൂഹിക സാംസ്കാരിക വ്യക്തിത്വവികസന വിഷയങ്ങളില്‍ മൂന്നു ദിനങ്ങളിലായി വിദഗ്ധര്‍ ക്ലാസെടുത്തു. ജൂണ്‍ 30ന് ബിരുദാനന്തര ബിരുദ വിദ്യാര്‍ഥികള്‍ക്കായുള്ള ഏകദിന ഓറിയന്റേഷനും സംഘടിപ്പിച്ചു.
ഫാം ടു കിച്ചൺ പദ്ധതി ഈ മാസം മുതൽ
കരുമാലൂർ: കർഷകരുടെ ഉത്പന്നങ്ങൾ സംഭരിച്ച് ശീതീകരിച്ച വാഹനത്തിലൂടെ വീടുകളിലേക്ക് നേരിട്ട് എത്തിക്കുന്ന പദ്ധതിയായ ഫാം ടു കിച്ചൻ ഈ മാസം ആരംഭിക്കുമെന്ന് മന്ത്രി പി. രാജീവ്. കരുമാല്ലൂർ പഞ്ചായത്ത് പ്രസിഡന്റ് സബിത നാസർ അധ്യക്ഷയായി. കൃഷിക്ക് ഒപ്പം കളമശേരി പദ്ധതിയുടെ ഭാഗമായി സംഘടിപ്പിച്ച ഓണക്കാല പച്ചക്കറി കൃഷിയുടെ മണ്ഡലം തല നടീൽ ഉദ്ഘാടനം കരുമാല്ലൂർ സഹകരണ ബാങ്കിലെ മാസ്റ്റർ കർഷകനായ തട്ടാംപടിയിലെ സി.എ. ഡേവിസിന്റെ കൃഷിയിടത്തിൽ നിർവഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. എല്ലാ വകുപ്പുകളെയും ഏകോപിപ്പിച്ചുള്ള പ്രവർത്തനങ്ങളാണ് ഈ പദ്ധതിയുടെ ഭാഗമായി നടത്തിവരുന്നത്. സഹകരണ പ്രസ്ഥാനങ്ങൾ നല്ല രീതിയിൽ പ്രവർത്തിച്ചു വരുന്നതിന്റെ അടിസ്ഥാനത്തിൽ മൂല്യ വർദ്ധിത ഉത്പന്നങ്ങൾ വലിയ രീതിയിൽ വിപണിയിൽ ഇറക്കുന്നുണ്ട്. കുന്നുകര പഞ്ചായത്തിൽ 30 ഏക്കറിൽ കിൻഫ്രയുടെ നേതൃത്വത്തിൽ ഫുഡ് പ്രോസസിംഗ് പാർക്കും കളമശേരി എച്ച്എംടിയിൽ ലുലു ഗ്രൂപ്പിന്റെ 500 കോടി മുതൽ മുടക്കുള്ള ഫുഡ് പ്രോസസിംഗ്പാർക്കും വരുന്നതോടെ കർഷകരുടെ ജീവിത നിലവാരം ഉയർത്താൻ സാധിക്കുമെന്നും മന്ത്രി കൂട്ടിച്ചേർത്തു. ആലങ്ങാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് രമ്യ തോമസ്, ആലങ്ങാട് പഞ്ചായത്ത് പ്രസിഡന്റ് പി.എം. മനാഫ്, കൃഷിക്ക് ഒപ്പം കളമശേരി കോ ഓർഡിനേറ്റർ വിജയൻ പള്ളിയാക്കൽ, പ്രിൻസിപ്പൽ കൃഷി ഓഫീസർ ഇന്ദു പി. നായർ, രേഷ്മ ഫ്രാൻസിസ്, അഞ്ചു മറിയം ഏബ്രഹാം, നീരജ, എം.കെ. ബാബു, ജയ രാധാകൃഷ്ണൻ, വി.എം. ശശി, ടി.കെ. ഷാജഹാൻ, എം.വി. ശ്രീകുമാർ എന്നിവർ സംസാരിച്ചു.
മലയാറ്റൂര്‍ പള്ളിയിൽ ദുക്റാന തിരുനാള്‍
മലയാറ്റൂര്‍: അന്തര്‍ദേശീയ തീര്‍ഥാടനകേന്ദ്രമായ മലയാറ്റൂര്‍ കുരിശുമുടിയില്‍ ദുക്റാന തിരുനാള്‍ ആഘോഷം നാളെ. രാവിലെ 6.30നും 7.30നും ദിവ്യബലി. 9.30ന് ആഘോഷമായ തിരുനാള്‍ പാട്ടുകുര്‍ബാനയ്ക്കു ഫാ. സ്റ്റാനി ഓടനാടന്‍ കാര്‍മികത്വം വഹിക്കും. തുടര്‍ന്ന് പാച്ചോര്‍ നേര്‍ച്ച. താഴത്തെ പള്ളിയില്‍ രാവിലെ 5.30ന് ദിവ്യബലി. 9.30ന് ആഘോഷമായ പാട്ടുകുര്‍ബാനയ്ക്കു ഫാ. ആന്റണി കാട്ടുപറമ്പില്‍ കാര്‍മികത്വം വഹിക്കും. പ്രസംഗം-ഫാ. ബിബിന്‍ മുളവരിക്കല്‍. തുടര്‍ന്ന് നേര്‍ച്ചസദ്യ, കുട്ടികളുടെ ആദ്യ ചോറൂട്ട്. വൈകുന്നേരം 5.15ന് ദിവ്യബലി. ആറിന് അടിവാരത്ത് ലദീഞ്ഞ്, നൊവേന എന്നിവയുണ്ടാകുമെന്നു വികാരി ഫാ. ജോസ് ഒഴലക്കാട്ട് അറിയിച്ചു.
ചക്കരപ്പറമ്പ്-കാളച്ചാല്‍- സീപോര്‍ട്ട് എയര്‍പോര്‍ട്ട് റോഡ് : അടിയന്തര നടപടികള്‍ വേണമെന്ന് ഉമ തോമസ് എംഎല്‍എ
കൊച്ചി: ചക്കരപ്പറമ്പ്-കാളച്ചാല്‍ വഴി സീപോര്‍ട്ട് എയര്‍പോര്‍ട്ട് റോഡ് വരെ ഉള്‍പ്പെടുന്ന 4.06 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള സമാന്തരപാത പുനരുജ്ജീവിപ്പിക്കാന്‍ നടപടികള്‍ കൈക്കൊള്ളണമെന്ന് ഉമാ തോമസ് എംഎല്‍എ ആവശ്യപ്പെട്ടു. പദ്ധതിയെ സംബന്ധിച്ചുള്ള പുരോഗതി വിലയിരുത്തുന്നതിനായി ചേര്‍ന്ന കെഎഎസ്എസ്, ആര്‍ബിഡിസികെ, കിറ്റ്കോ, കെആര്‍എഫ്ബി, എന്‍എച്ച്എഐ, പഡബ്ല്യുഡി ഉദ്യോഗസ്ഥരുടെ യോഗത്തിലാണ് ഉമ തോമസ് ഇക്കാര്യം ആവശ്യപ്പെട്ടത്. ഇക്കഴിഞ്ഞ ഫെബ്രുവരിയില്‍ മുഖ്യമന്ത്രി പിണറായി വിജയന് ഉമ തോമസ് നല്കിയ കത്തിന്റെ അടിസ്ഥാനത്തില്‍ നാഷണല്‍ ഹൈവേ അഥോറിറ്റിയെ ഈ റോഡിന്റെ സാധ്യതാ പഠനം നടത്തി വിശദമായ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ആവശ്യപ്പെട്ടിരുന്നു. റോഡുമായി ബന്ധപ്പെട്ട മുഴുവന്‍ രേഖകള്‍ എന്‍എച്ച്എഐക്ക് കൈമാറിയിട്ടുമുണ്ട്. 2014ല്‍ ഉമ്മന്‍ ചാണ്ടി സര്‍ക്കാര്‍ അടിയന്തര ആവശ്യകതയെ മുന്‍നിര്‍ത്തി സ്പീഡ് കേരള പദ്ധതിയില്‍ ഉള്‍പ്പെടുത്തി 417 കോടി രൂപയുടെ ഭരണാനുമതിയോടെയാണ് ഈ പദ്ധതി ആരംഭിച്ചത്. റോഡിന്റെ വീതി 45 മീറ്ററും, രണ്ട് വലിയ പാലങ്ങളും ഒരു ചെറിയ പാലവും ഉള്‍പ്പെടുന്നതാണ്. 270 കോടി രൂപ ഭൂമിയേറ്റെടുക്കലിനായി മാത്രം നീക്കി വച്ചിരുന്നു. പദ്ധതി നടപ്പാക്കുന്നതിനായി ആര്‍ബിഡിസികെ യെ ചുമതലപ്പെടുത്തുകയും ചെയ്തിരുന്നു.എന്നാല്‍, സാമ്പത്തിക പ്രതിസന്ധി മൂലം പദ്ധതിക്ക് ഇതുവരെയും സര്‍ക്കാര്‍ അനുമതി ലഭിച്ചിട്ടില്ല. കൊച്ചി മെട്രോയുടെ രണ്ടാംഘട്ട പ്രവര്‍ത്തനങ്ങള്‍ കാക്കനാട് മേഖലയില്‍ പുരോഗമിക്കുന്നതിനാല്‍ ശക്തമായ ഗതാഗതക്കുരുക്കാണ് നിലവില്‍ അനുഭവപ്പെടുന്നത്. സമാന്തര പാതയുടെ നിര്‍മാണം യാഥാര്‍ഥ്യമാവുകയാണെങ്കില്‍ ഈ പ്രദേശത്തെ ഗതാഗത പ്രശ്നത്തിന് ഒരു ശാശ്വത പരിഹാരമാകുമെന്ന് യോഗത്തില്‍ അഭിപ്രായമുയര്‍ന്നു.
ഡോക്ടേഴ്സ് ദിനാചരണം
ലൂര്‍ദ് ആശുപത്രിയില്‍
കൊച്ചി: എറണാകുളം ലൂര്‍ദ് ആശുപത്രിയില്‍ ഡോക്ടേഴ്സ് ദിനം വിവിധ പരിപാടികളോടെ ആഘോഷിച്ചു. ആശുപത്രിയിലെ ഡോക്ടര്‍മാരുടെ ചിത്രങ്ങള്‍കൊണ്ട് രോഗികളും ആശുപത്രി ജീവനക്കാരും ചേർന്ന് ആശുപത്രിയിൽ ആദരവിന്റെ മതില് ഒരുക്കി. തുടര്‍ന്ന് നടന്ന അനുമോദന സമ്മേളനത്തില്‍ ലൂര്‍ദ് ഗ്രൂപ്പ് ഓഫ് ഇന്‍സ്റ്റിറ്റ്യൂഷന്‍സ് ഡയറക്ടര്‍ ഫാ. ജോര്‍ജ് സെക്വീര ഡോക്ടേഴ്സ്ദിന സന്ദേശം നല്കി. ആശുപത്രി നഴ്സിംഗ് സൂപ്രണ്ട് സിസ്റ്റര്‍ ഗോള്ഡിന് പീറ്റര്‍, അസോസിയേറ്റ് ഡയറക്ടര്‍ ഫാ. വിമല്‍ ഫ്രാന്‍സിസ് എന്നിവര്‍ പ്രസംഗിച്ചു. മെഡിക്കല്‍ സൂപ്രണ്ട് ഡോ. സന്തോഷ് ജോണ്‍ ഏബ്രഹാം, അസിസ്റ്റന്റ് മെഡിക്കല്‍ സൂപ്രണ്ട് ഡോ. അനൂഷ വര്‍ഗീസ്, വിവിധ സ്പെഷാലിറ്റി വിഭാഗങ്ങളുടെ മേധാവിമാര്‍ എന്നിവര്‍ സംയുക്തമായി ഡോക്ടേഴ്സ് ദിന കേക്ക് മുറിച്ചു. തുടര്‍ന്ന് ഡോക്ടര്‍മാര്‍ക്കായി വിവിധ മത്സരങ്ങളും സംഘടിപ്പിച്ചു.
ഇടക്കൊച്ചിയിൽ വാഹനത്തിൽ നിന്നും ഡീസൽ റോഡിലേക്ക് ഒഴുകിപ്പരന്നു
പള്ളുരുത്തി: ഇടക്കൊച്ചിയിൽ വാഹനത്തിന്റെ ഇന്ധന ടാങ്കിൽ നിന്ന് ഡീസൽ റോഡിൽ ഒഴുകി ആറോളം ഇരുചക്രവാഹന യാത്രികർ റോഡിൽ തെന്നി വീണു.ഇടക്കൊച്ചി ഹൈവേയിൽ കുമ്പളം ഫെറി മുതൽ അക്വിനാസ് കോളജ് വരെ രണ്ട് കിലോമീറ്ററോളമാണ് റോഡിലേക്ക് ഡീസൽ ചോർന്നൊഴുകിയത്. ഇതിന് പിന്നാലെ ഇരുചക്രവാഹനങ്ങൾ ഓരോന്നായി തെന്നിവീണു. ഇതോടെ ഇവിടെ വാഹന ഗതാഗതം തടസപ്പെട്ടു. ഡീസൽ പരന്നതിനെ തുടർന്ന് പ്രദേശവാസികൾ ആദ്യം മെറ്റൽ പൊടി വിതറിയിരുന്നു. സമീപത്തെ വ്യാപാരികൾ കൗൺസിലർ അഭിലാഷ് തോപ്പിലിനെ അറിയിച്ചതിനെ തുടർന്ന് അദ്ദേഹം അരൂർ ഫയർ ആൻഡ് റസ്ക്യൂ ടീമിനെ വിളിച്ചുവ രുത്തി റോഡിൽ പരന്ന ഡീസൽ കഴുകി വൃത്തിയാക്കിയതോടെയാണ് ഗതാഗതം കാര്യക്ഷമമായത്. കൗൺസിലറും സമീപത്തെ വ്യാപാരികളും വാഹനങ്ങൾക്ക് മുന്നറിയിപ്പ് നൽകിയതിനാൽ കൂടുതൽ അപകടം ഉണ്ടായില്ല. തെന്നി വീണ വാഹന യാത്രികർകർക്ക് കാര്യമായ പരിക്കില്ല. ഇന്ധന ടാങ്ക് ചോർന്ന വാഹനം കണ്ടെത്താനായില്ല. ഫയർഫോഴ്സ് ഉദ്യോഗസ്ഥരായ എം.വി. ഹർഷകുമാർ, ടിജോ ജോസഫ്, പി.പി. മഹേഷ്, അഖിലേഷ്, ജോസഫ് കനേഷ്യസ് പ്രദേശവാസികളായ ബിജിൽ പോൾ, ഫ്രെഡി ജോർജ്, ലാക്സി എന്നിവരും ശുചീകരണത്തിന് നേതൃത്വം നൽകി.
വായനയുടെ വിസ്മയ ലോകം പദ്ധതി; 51 ലൈബ്രറികൾക്ക് പുസ്തകങ്ങൾ കൈമാറി
അങ്കമാലി: റോജി എം. ജോണ്‍ എംഎല്‍എ നടപ്പാക്കുന്ന വായനയുടെ വിസ്മയ ലോകം പദ്ധതിയുടെ ഭാഗമായി അങ്കമാലി നിയോജകണ്ഡലത്തിലെ 51 അംഗീകൃത ഗ്രന്ഥശാലകള്‍ക്ക് പുസ്തകങ്ങള്‍ വിതരണം ചെയ്തു. വിതരണോദ്ഘാടനം അങ്കമാലി ബ്ലോക്ക് പഞ്ചായത്ത് ഹാളില്‍ നടന്ന ചടങ്ങില്‍ സിഎസ്എ ലൈബ്രറിക്ക് നല്കി ഡോ. സുനില്‍ പി. ഇളയിടം നിര്‍വഹിച്ചു. ചടങ്ങില്‍ റോജി എം. ജോണ്‍ എംഎല്‍എ അധ്യക്ഷത വഹിച്ചു. സിഎസ്എ ലൈബ്രറി സെക്രട്ടറി ഷാജി യോഹന്നാന്, താലൂക്ക് കൗണ്‍സില്‍ അംഗം കെ.പി. ഗോവിന്ദന്, ട്രഷറര്‍ കെ.എന്‍. വിഷ്ണു എന്നിവര്‍ പുസ്തകങ്ങള്‍ ഏറ്റുവാങ്ങി. നഗരസഭാ ചെയര്മാന് അഡ്വ. ഷിയോ പോള്‍, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കൊച്ചുത്രേസ്യ തങ്കച്ചന്, പഞ്ചായത്ത് പ്രസിഡന്റുമാരായ ഷൈജന്‍ തോട്ടപ്പിള്ളി, കെ.വി. ബിബീഷ്, ജോയ് അവോക്കാരന്‍, ജെസി ജോയി, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബിജു കാവുങ്ങ, ജില്ലാപഞ്ചായത്തംഗം അനിമോള്‍ ബേബി, താലൂക്ക് ലൈബ്രറി കൗണ്‍സില്‍ സെക്രട്ടറി വി.കെ. ഷാജി, കറുകുറ്റി പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷൈജോ പറമ്പി, ബ്ലോക്ക് പഞ്ചായത്തംഗങ്ങളായ സരിത സുനില്‍ ചാലാക്ക, ഷിജി ജോയ്, നഗരസഭാ കൗണ്‍സിലര്‍മാരായ റീത്താ പോള്‍, ജാന്‍സി അരീയ്ക്കല്‍, ജിത ഷിജോയ്, പഞ്ചായത്തംഗങ്ങളായ കെ.പി.അയ്യപ്പന്, സെബി കിടങ്ങേന്, എം.പി. മാര്ട്ടിന്, ഷാനിത നൗഷാദ്, ശാന്ത ചാക്കോ, ഷിജ സെബാസ്റ്റ്യന്‍, ശാന്ത ബിനു എന്നിവര്‍ സന്നിഹിതരായിരുന്നു. എംഎല്‍എ ഫണ്ട് ഉപയോഗിച്ച് 2023 യില്‍ നിയോജകമണ്ഡലത്തിലെ ലൈബ്രറികള്‍ക്കും 2024 യില്‍ സ്കൂള്‍ ലൈബ്രറികള്‍ക്കും പുസ്തകം നല്‍കിയിരുന്നു.
"കടല്‍ഭിത്തി നിര്‍മാണം ഒറ്റത്തവണയായി പൂര്‍ത്തിയാക്കണം'
കൊച്ചി: പുത്തന്‍തോട് മുതല്‍ ബീച്ച് റോഡ് വരെയുള്ള ടെട്രാപ്പോഡ് കടല്‍ഭിത്തി നിര്‍മാണം യുദ്ധകാലാടിസ്ഥാനത്തില്‍ പൂര്‍ത്തിയാക്കണമെന്ന് ആവശ്യപ്പെട്ട് ചെല്ലാനം-കൊച്ചി ജനകീയവേദി നിരാഹാര സമരം നടത്തി. പദ്ധതി മുറിച്ചു നടപ്പിലാക്കിയാല്‍ ചെറിയകടവിനു വടക്കോട്ടുള്ള പ്രദേശങ്ങളില്‍ അതിശക്തമായ കടല്‍ കയറ്റം ഉണ്ടാകുമെന്ന് നിരാഹാര സമരം ഉദ്ഘാടനം ചെയ്തു പ്രദേശവാസി അനസ്താസ്യ അത്തിപ്പൊഴി പറഞ്ഞു. ചെല്ലാനം-കൊച്ചി ജനകീയവേദി ജനറല്‍ കണ്‍വീനര്‍ വി.ടി. സെബാസ്റ്റ്യന്‍ അധ്യക്ഷത വഹിച്ചു. എ.എല്‍. കുര്യന്, ജോസി ചെറിയകടവ്, ജയന് കുന്നേല്‍, റീന സാബു, മെറ്റില്‍ഡ ക്ലീറ്റസ്, പുഷ്പി ജോസഫ്, ജെസി ജോണി, അഡ്വ. തുഷാര്‍ നിര്‍മല്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.
ചെറുകിട വ്യാപാരികൾക്ക് സഹായം നല്‍കണമെന്ന്
അങ്കമാലി : ജിഎസ്ടി വരുമാനം കുതിച്ചുയർന്ന സാഹചര്യത്തിലും വ്യാപാര മാന്ദ്യം നേരിടേണ്ടിവന്ന ചെറുകിട വ്യാപാരികൾക്ക് സഹായം നല്‍കണമെന്ന് ടാക്സ് പ്രഫഷണൽസ് അസോസിയേഷൻ ആവശ്യപെട്ടു. ജിഎസ്ടി ദിനാചരണത്തിന്റെ ഭാഗമായി സംഘടിപ്പിച്ച ടാക്സ് സെമിനാർ ബിജെപി ജില്ല ഉപാധ്യക്ഷൻ അഡ്വ. തങ്കച്ചൻ വർഗീസ് ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് സാൻജോ ജോസഫ് അധ്യക്ഷത വഹിച്ചു. ടാക്സ് വിദഗ്ദൻ എബി കുര്യക്കോസ് മുഖ്യപ്രഭാഷണം നടത്തി.
തമ്മനം-പുല്ലേപ്പടി റോഡ് വികസനം : ഭൂമി ഏറ്റെടുക്കൽ വേഗത്തിൽ പൂർത്തിയാക്കാൻ നിർദേശം
കൊച്ചി: തമ്മനം-പുല്ലേപ്പടി റോഡ് വികസനവുമായി ബന്ധപ്പെട്ട ഭൂമി ഏറ്റെടുത്ത് നടപടിക്രമങ്ങള്‍ വേഗത്തിലാക്കി നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കാന്‍ ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം. ഈ വര്‍ഷം അവസാനത്തോടെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കാന്‍ കഴിയുന്ന രീതിയില്‍ നടപടികള്‍ പൂര്‍ത്തിയാക്കാനാണ് ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കിയിരിക്കുന്നത്. തമ്മനം-പുല്ലേപ്പടി റോഡ് വികസനവുമായി ബന്ധപ്പെട്ട് മേയര്‍ എം. അനില്‍ കുമാറിന്റെയും ജില്ലാ കളക്ടര്‍ എന്‍.എസ്.കെ. ഉമേഷിന്റെയും നേതൃത്വത്തില്‍ നടന്ന യോഗത്തിലാണ് ഈ തീരുമാനം. തമ്മനം-പുല്ലേപ്പടി റോഡിന്റെ 4(1) നോട്ടിഫിക്കേഷന്‍ ഏപ്രില്‍ 10ന് പുറത്തിറക്കിയിരുന്നു. ഏറ്റെടുക്കാനുള്ള മുഴുവന്‍ ഭൂമിയും നടപടികള്‍ പൂര്‍ത്തിയാകുന്ന മുറയ്ക്ക് കെആര്‍എഫ്ബിക്ക് കൈമാറുമെന്ന് റവന്യൂ വകുപ്പ് ഉദ്യോഗസ്ഥര്‍ അറിയിച്ചു. സാമൂഹികാഘാത പഠനത്തിനായുള്ള ഡേറ്റ കളക്ഷന്‍ ആരംഭിച്ചു. സാമൂഹികാഘാത പഠനം പൂര്‍ത്തിയാക്കിയതിനു ശേഷം 11(1) നോട്ടിഫിക്കേഷന്‍ പുറത്തിറക്കും.19(1) നോട്ടിഫിക്കേഷന്‍ പുറത്തിറക്കും മുമ്പ് തന്നെ വിട്ടുകിട്ടിയ സ്ഥലത്ത് പോസ്റ്റ് തുടങ്ങിയ തടസങ്ങള്‍ നീക്കം ചെയ്ത് താല്‍ക്കാലിക റോഡ് മെറ്റല്‍ ചെയ്യാനുള്ള നടപടികള്‍ ആരംഭിക്കാന്‍ മേയര്‍ ആവശ്യപ്പെട്ടു. ഭൂമിക്ക് പണം ലഭിച്ചാല്‍ മുഴുവന്‍ ആളുകളും ഭൂമി വിട്ടുനല്‍കാന്‍ തയാറാണ്. ഭൂമി ഏറ്റെടുക്കല്‍ പൂര്‍ത്തീകരിക്കുന്ന മുറയ്ക്ക് ഏറ്റെടുത്ത സ്ഥലത്ത് വീതി കൂട്ടാനുള്ള നടപടികള്‍ ആരംഭിക്കണമെന്നും മേയര്‍ പറഞ്ഞു. റോഡിലെ കുഴികള്‍ അടക്കമുള്ള തടസങ്ങള്‍ നീക്കുന്നതിനുള്ള എസ്റ്റിമേറ്റ് തയാറാക്കാന്‍ കിഫ്ബിക്ക് നിര്‍ദേശം നല്കി.
ബൈക്കുകൾ കൂട്ടിയിടിച്ച് യുവാവ് മരിച്ചു
കോലഞ്ചേരി: കരിമുകൾ പീച്ചിങ്ങച്ചിറയ്ക്ക് സമീപം ബൈക്കുകൾ കൂട്ടിയിടിച്ച് യുവാവ് മരിച്ചു. ചൂണ്ടി പരിയാരം പുതുപ്പറന്പിൽ പരേതനായ ബേബി ഗോമസിന്റെ മകൻ ബോണി ഗോമസ് (43) ആണ് മരിച്ചത്. തിങ്കളാഴ്ച രാത്രി എട്ടിനായിരുന്നു അപകടം. കോലഞ്ചേരി മെഡിക്കൽ കോളജാശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല. സ്വകാര്യ സ്ഥാപനത്തിലെ ഡ്രൈവറായിരുന്നു. സംസ്കാരം നടത്തി. ഭാര്യ: ഷീജ. ഏകമകൾ: പ്രസിൽദ. സഹോദരൻ: സോണി ഗോമസ്.
ഇരുന്പനത്ത് കുരിശുപള്ളിയിലും ക്ഷേത്രത്തിലും അതിക്രമം; തമിഴ്നാട് സ്വദേശി പിടിയിൽ
ഇരുമ്പനം: കുരിശുപള്ളിയിലും ക്ഷേത്രത്തിലും അതിക്രമം നടത്തിയ ഇതരസംസ്ഥാനക്കാരനെ നാട്ടുകാർ പിടികൂടി പോലീസിലേൽപ്പിച്ചു. തമിഴ്നാട് സ്വദേശി വിജയ് (30) ആണ് പിടിയിലായത്. പുതിയറോഡ് വിളക്ക് ജംഗ്ഷനിലെ കുരിശുപള്ളിയിലും വെട്ടിക്കാവ് അമ്പലത്തിലുമാണ് ഇയാൾ അതിക്രമം നടത്തിയത്. കരിങ്ങാച്ചിറ സെന്റ് ജോർജ് യാക്കോബായ കത്തീഡ്രലിന്റെ കീഴിൽ ഇരുമ്പനം പുതിയറോഡ് വിളക്ക് ജംഗ്ഷനിലുള്ള കുരിശുപള്ളിയുടെ ഗ്ലാസ് ഡോറുകളും നിലവിളക്കുകളുമാണ് അടിച്ചു തകർത്ത നിലയിൽ ഇന്നലെ രാവിലെ കാണപ്പെട്ടത്. കുരിശുപള്ളിയുടെ ഇരുവശത്തുമുള്ള ഗ്ലാസ് ഡോറുകളും തകർത്തിരുന്നു. നിലവിളക്കുകളും മറ്റും മറിച്ചിട്ട നിലയിലായിരുന്നു. ഞായറാഴ്ച അർധരാത്രിക്കു ശേഷമാണ് ഇവിടെ ആക്രമണം നടന്നതെന്നു കരുതുന്നു. കുരിശുപള്ളിയുടെ സമീപത്ത് പ്രവർത്തിക്കുന്ന തട്ടുകടയിലെ കസേരയെടുത്തു കൊണ്ടുവന്നാണ് ഗ്ലാസ് ഡോറുകൾ അടിച്ചുപൊട്ടിച്ചത്. പള്ളി അധികാരികൾ നല്കിയ പരാതിയിൽ ഹിൽപാലസ് പോലീസ് അന്വേഷണം നടത്തിവരികയാണ്. ഇന്നലെ ഉച്ചയ്ക്ക് 2.30ഓടെ ഇരുമ്പനം വെട്ടിക്കാവ് അമ്പലത്തിൽ കയറി വഴിപാട് കൗണ്ടർ അടിച്ചുപൊളിക്കുകയും കെടാവിളക്ക് മറിച്ചിടുകയും കസേരകൾ നശിപ്പിക്കുകയും ചെയ്യുന്നതു കണ്ട നാട്ടുകാർ ഇയാളെ പിടികൂടി പോലീസിൽ ഏൽപ്പിക്കുകയായിരുന്നു. കുരിശുപള്ളിയിൽ ആക്രമണമുണ്ടായതറിഞ്ഞ് തൃക്കാക്കര അസി.പോലീസ് കമ്മീഷണർ പി.എസ്.ഷിജു സ്ഥലത്തെത്തിയിരുന്നു. വിവിധ കക്ഷി രാഷ്ട്രീയ നേതാക്കളും കുരിശു പള്ളിയിലെത്തി വിവരങ്ങൾ അന്വേഷിച്ചതിന് പിന്നാലെയാണ് പ്രതിയെ ക്ഷേത്രവളപ്പിൽ നിന്ന് നാട്ടുകാർ പിടികൂടിയത്. പരസ്പരവിരുദ്ധമായാണ് ഇയാൾ സംസാരിക്കുന്നതെന്നും മാനസിക വിഭ്രാന്തിയുള്ളതായി സംശയിക്കുന്നതായും പോലീസ് പറഞ്ഞു.
കൊച്ചിയുടെ സംഗീത മനസ് കീഴടക്കി പ്രദ്യുമ്ന
കൊച്ചി: ഖായ്ദയും റേലയും ഇടമുറിയാതെ പ്രേക്ഷക ഹൃദയങ്ങളില്‍ വാദ്യസംഗീതത്തിന്റെ അലകള്‍ തീര്‍ത്ത് പ്രദ്യുമ്ന ഉദയരാജ് കര്പൂരിന്റെ തബല സോളോ വിസ്മയമായി. അന്തരിച്ച തബല ആചാര്യന് പണ്ഡിറ്റ് എന്‍. വെങ്കടേഷ് നായകിന്റെ 108-ാം ജന്മവാര്ഷികത്തിന്റെ ഭാഗമായി അമരാവതി ഗോപാലകൃഷ്ണ മണ്ഡപത്തില്‍ സംഘടിപ്പിച്ച സംഗീത പരിപാടിയിലാണ് 15കാരനായ ബംഗളൂരു സ്വദേശി പ്രദ്യുമ്ന കൊച്ചിയുടെ സംഗീത മനസുകളെ കീഴടക്കിയത്. "വാദ്യസംഗീതത്തിലെ അദ്്ഭുതക്കുട്ടി' എന്ന വിശേഷണമുള്ള പ്രദ്യുമ്നയുടെ കൊച്ചിയിലെ ആദ്യ അവതരണം കൂടിയായിരുന്നു ഇത്. വെങ്കടേഷ് നായകിന്റെ ശിഷ്യനും പ്രശസ്ത തബലിസ്റ്റുമായ ഡീന്‍ മോഹനാണ് പരിപാടി സംഘടിപ്പിച്ചത്. വിഗ്നേശ് ഭഗവത് (ഹാര്‍മോണിയം), രഘുരാജ് ശേട്ട് (മറാട്ടി സംഗീതം), ശ്രുതി ചന്ദ്രമോഹന് (വോക്കല്‍), ബാലകൃഷ്ണ കമ്മത്ത് (മൃദംഗം), ശിവരാജ് എസ്. ഭട്ട് (ഹാര്‍മോണിയം), അഭിലാഷ് രാമ (വോക്കല്‍) സന്ദീപ് (റിഥം), വില്‍സണ്‍ (കീബോര്‍ഡ്) എന്നിവരും സംഗീതാവതരണം നടത്തി. പ്രശസ്ത തബലിസ്റ്റ് ഡോ. ഉദയരാജ് കര്പൂരിന്റെ മകനാണ് ഒന്‍പതാം ക്ലാസ് വിദ്യാര്‍ഥിയായ പ്രദ്യുമ്ന.
അരുമ മൃഗങ്ങളുമായി ബാങ്കോക്കിൽനിന്ന് എത്തി; യാത്രക്കാരൻ കസ്റ്റംസിന്റെ പിടിയിൽ
നെടുമ്പാശേരി: അനധികൃതമായി കടത്താൻ ശ്രമിച്ച അരുമ മൃഗങ്ങളുമായി ബാങ്കോക്കിൽനിന്ന് എത്തിയ യാത്രക്കാരൻ കസ്റ്റംസിന്റെ പിടിയിലായി. പോക്കറ്റ് മങ്കികൾ എന്നറിയപ്പെടുന്ന മൂന്ന് മാർമോ സെറ്റുകൾ, രണ്ട് വൈറ്റ് ലിപ്ഡ് ടാമറിന്, ഒരു മക്കാവു തത്ത എന്നിവയാണ് പിടിയിലായത്. കൈക്കുള്ളിൽ ഒതുങ്ങുന്ന കുഞ്ഞൻ കുരങ്ങാണ് മാർമോ സെറ്റ് മങ്കി. വാലിന് രണ്ടിരട്ടിയോളം നീളമുള്ള ഇതിന്റെ ചെവികൾ വെളുത്തതായിരിക്കും. ഓമന മൃഗമായിട്ടാണ് പലരും ഇതിനെ വളർത്തുന്നത്. മൂന്നു ലക്ഷം രൂപ മുതലാണ് ഇതിന്റെ വില. ആമസോൺ കാടുകളിലാണ് ഈ കുരങ്ങുകളുടെ ജനനം. അതുകൊണ്ട് ഇതിനെ ആമസോൺ മാർമോ സെറ്റ് മങ്കികൾ എന്നും അറിയപ്പെടുന്നു. കുരങ്ങ് വർഗത്തിൽ തന്നെ പെട്ടതാണ് വൈറ്റ് ലിപ്ഡ് ടാമറിൻ. ഒരടിയോളമാണ് ഇതിന്റെ വലിപ്പം. വെള്ള മീശ ഉള്ളത് പോലെയാണ് മുഖം. അര കിലോഗ്രാമിൽ താഴെ മാത്രം ഭാരമുള്ള ഇതിന്റെ ജനനം ആമസോണ്‍ കാടുകളില്‍ ബ്രസീലിലും ബൊളീവിയയിലുമാണ്. ഉയർന്ന വിലയുള്ളതും ആവശ്യക്കാർ ഏറെ ഉള്ളതുമാണ് ഇവയോടൊപ്പം പിടികൂടിയ മക്കാവു തത്ത. വളർത്തു മൃഗങ്ങളെ ചെറിയ കൂട്ടിലാക്കി ലഗേജിൽ ഒളിപ്പിച്ചിരിക്കുകയായിരുന്നു. കഴിഞ്ഞ ഡിസംബറിൽ ഇത്തരത്തിൽ ബാങ്കോക്കിൽ നിന്നു കടത്താൻ ശ്രമിച്ച 14 അപൂർവയിനം പക്ഷികളെ കസ്റ്റംസ് പിടികൂടിയിരുന്നു. എന്നാൽ പോക്കറ്റ് മങ്കികളും വൈറ്റ് ലിപ്ഡ് ടാമറിനും പിടിയിലാകുന്നത് ഇതാദ്യമാണ്. പിടികൂടിയ മൃഗങ്ങളെയും പക്ഷിയെയും വനംവകുപ്പിന് കൈമാറി. എന്തിനു വേണ്ടിയാണ് ഇവയെ കൊണ്ടുവന്നത് എന്നത് സംബന്ധിച്ച് വനംവകുപ്പും അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
ഡിജെ പാര്‍ട്ടിക്കിടെ സംഘര്‍ഷം: ചികിത്സയിലുള്ള യുവാവ് പോലീസ് നിരീക്ഷണത്തില്‍
കൊച്ചി: ഡിജെ പാര്‍ട്ടിക്കിടെ സംഘര്‍ഷമുണ്ടായ സംഭവത്തില്‍ യുവതിയെ ദുരുദ്ദേശത്തോടെ കടന്നു പിടിച്ച യുവാവ് ആശുപത്രിയില്‍ പോലീസ് നിരീക്ഷണത്തില്‍ തുടരുന്നു. ശനിയാഴ്ച രാത്രി 10.30 ഓടെ കതൃക്കടവിലെ മില്ലേനിയല്‍സ് (ഇടശേരി) ബാറിലാണ് സംഘര്‍ഷം ഉണ്ടായത്. ലൈംഗിക ഉദ്ദേശത്തോടെ യുവതിയെ കടന്നുപിടിച്ച സംഭവത്തില്‍ ഇടുക്കി തൊടുപുഴ സ്വദേശി ബഷീറിനെ വൈന്‍ ഗ്ലാസ് കൊണ്ട് യുവതി അടിച്ചു പരിക്കേല്‍പ്പിച്ചിരുന്നു. പരിക്കേറ്റ ഇയാള്‍ നിലവില്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. ഇയാള്‍ നിരീക്ഷണത്തിലാണെന്നും ആരോഗ്യസ്ഥിതി മെച്ചപ്പെട്ടാല്‍ ഉടന്‍ അറസ്റ്റ് രേഖപ്പെടുത്തുമെന്നും എറണാകുളം സെന്‍ട്രല്‍ എസിപി സിബി ടോം പറഞ്ഞു. യുവാവിന് ചെവിക്ക് പിന്നിലാണ് അടിയേറ്റത്. നാല് തുന്നിക്കെട്ടുണ്ട്. വൈന്‍ ഗ്ലാസ് പൊട്ടിച്ച് യുവാവിനെ അടിച്ച സംഭവത്തില്‍ എറണാകുളത്ത് ജോലി ചെയ്യുന്ന ഉദയംപേരൂര്‍ സ്വദേശിനിയായ യുവതിക്ക് എതിരെ പോലീസ് കേസ് എടുത്തിരുന്നു. യുവതിയുടെ അറസ്റ്റ് രേഖപ്പെടുത്തി കഴിഞ്ഞ ദിവസം ജാമ്യത്തില്‍ വിട്ടയച്ചു. ഉദയംപേരൂര്‍ സ്വദേശിനിയും സുഹൃത്തുക്കളും തൊടുപുഴ സ്വദേശിയായ യുവാവിന്റെ സുഹൃത്തക്കളുടെ സംഘവുമാണ് ഡിജെ പാര്‍ട്ടിക്ക് എത്തിയത്. പരിപാടിക്കിടെ യുവാവ് യുവതിയെ കടന്നുപിടിച്ചു. ഒരുതവണ താക്കീത് ചെയ്തെങ്കിലും ദുരുദ്ദേശത്തോടെ വീണ്ടും കടന്നുപിടിച്ചതോടെ യുവതി വൈന്‍ ഗ്ലാസ് കൊണ്ട് അടിക്കുകയായിരുന്നു. ഇതോടെ ഡിജെ നിർത്തിവച്ചു. പരിക്കേറ്റ യുവാവിനെ ഉടന്‍ ആശുപത്രിയിലേക്ക് മാറ്റി. വിവരമറിഞ്ഞ് പോലീസ് സ്ഥലത്തെത്തി യുവതിയെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. ഇതിനിടെ സിസിടിവി ദൃശ്യം പരിശോധിച്ച പോലീസ് യുവതിയുടെ മൊഴിയില്‍ കഴമ്പുണ്ടെന്ന് കണ്ടെത്തുകയും ചെയ്തിരുന്നു.
ആഡംബര കാര്‍ ഇറക്കുന്നതിനിടെ അപകടം : കൃത്യമായ അന്വേഷണം വേണമെന്ന് കുടുംബം
കൊച്ചി: എറണാകുളത്ത് ആഡംബര കാര്‍ ഇറക്കുന്നതിനിടെ അപകടത്തില്‍പ്പെട്ട് യുവാവ് മരിച്ച സംഭവത്തില്‍ കൃത്യമായ അന്വേഷണം വേണമെന്ന് കുടുംബം. കഴിഞ്ഞ 22ന് രാത്രി ട്രെയ്ലര് ലോറിയില്‍നിന്ന് ഇറക്കുന്നതിനിടെ നിയന്ത്രണം നഷ്ടപ്പെട്ട കാര്‍ ഇടിച്ചാണ് കൊച്ചി സ്വദേശി റോഷന് ആന്റണി മരിച്ചത്. ട്രേഡ് യൂണിയനിലെ ആളുകള്‍ രാത്രി വിളിച്ചത് കൊണ്ടാണ് കാര്‍ ഇറക്കാന്‍ റോഷന് പോയതെന്ന് റോഷന് ആന്റണിയുടെ ഭാര്യ ഷെല്‍മ പറഞ്ഞു. മുന്‍പും കാറിറക്കാന്‍ യൂണിയന് അംഗങ്ങള്‍ വിളിച്ചിട്ട് റോഷന് പോയിട്ടുണ്ട്. പരിശീലനം ലഭിച്ചവരാണ് ജോലി ചെയ്തിരുന്നെങ്കില്‍ അപകടം ഒഴിവായേനെയെന്നും കൃത്യമായ അന്വേഷണം വേണമെന്നും ഷെല്‍മ പറഞ്ഞു. മൂന്നും ആറും വയസുള്ള കുഞ്ഞുങ്ങളടങ്ങുന്ന കുടുംബത്തിന്റെ ഏക വരുമാനം റോഷന്റെ ജോലിയായിരുന്നു. രാത്രി പത്തേകാലോടെയാണ് ഫോണ്‍ വന്നത്. ട്രക്ക് വരുമ്പോള്‍ പോവാറുള്ളതാണ്. കാര്‍ ഇറക്കുന്നത് യൂണിയന്കാരാണെന്ന് റോഷന് പറഞ്ഞിട്ടുണ്ട്. പരിശീലനം ലഭിച്ചവരാണ് ജോലി ചെയ്തിരുന്നെങ്കില്‍ അപകടം ഉണ്ടാകില്ലായിരുന്നു. രണ്ടു കുഞ്ഞുങ്ങളാണ്. എനിക്ക് ജോലിയില്ല. ഷോറൂമില്‍ നിന്ന് ആളുകള്‍ വന്നിരുന്നു. ബോര്‍ഡ് മീറ്റിംഗ് കൂടുന്നുണ്ടെന്നും അതിന് ശേഷം വിളിക്കാമെന്നും അറിയിച്ചു'- ഷെല്‍മ പറഞ്ഞു. അതേസമയം, സംഭവത്തില്‍ മോട്ടോര്‍ വാഹന വകുപ്പിന്റെ അന്വേഷണ റിപ്പോര്‍ട്ട് രേഖാമൂലം ഇതുവരെ പോലീസിന് ലഭിച്ചിട്ടില്ല. മാനുഷിക പിഴവെന്നാണ് എംവിഡിയുടെ റിപ്പോര്‍ട്ടിലുള്ളത്. സംഭവത്തില്‍ പാലാരിവട്ടം പോലീസും അന്വേഷണം നടത്തുന്നുണ്ട്. ഡ്രൈവറായ അന്‍ഷാദിനെതിരെ മനപൂര്‍വമല്ലാത്ത നരഹത്യ അടക്കം വകുപ്പുകള്‍ ചുമത്തിയാണ് പാലാരിവട്ടം പോലീസിന്റെ നടപടി. സംഭവത്തില്‍ ഇതുവരെ കേസ് എടുത്തിട്ടില്ല. എംവിഡി റിപ്പോര്‍ട്ട് കിട്ടിയ ശേഷമായിരിക്കും തുടര്‍നടപടികള്‍. എന്നാല്‍ സാക്ഷികളുടെ ഉള്‍പ്പെടെ മൊഴികള്‍ രേഖപ്പെടുത്തിയ പോലീസ് അപകടം വരുത്തിയതില്‍ കൂടുതല്‍ പേര്‍ക്ക് പങ്കുണ്ടോ എന്നും അന്വേഷിക്കുന്നുണ്ട്.
കാപ്പ പ്രതി അറസ്റ്റിൽ
കാക്കനാട് : പ്രവേശന വിലക്ക് നിലനിൽക്കേ ഉത്തരവ് ലംഘിച്ച് തൃക്കാക്കര സ്റ്റേഷൻ പരിധിക്കുള്ളിൽ പ്രവേശിച്ച വാഴക്കാല തീവണ്ടി കോളനിയിൽ ചാത്തൻ വേലി മുകൾ വീട്ടിൽ ഷാജി(27)യെ തൃക്കാക്കര പോലീസ് പിടികൂടി. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. മോഷണം, ആക്രമണം, സ്ത്രീകളോട് മോശം പെരുമാറ്റം, ആയുധങ്ങൾ കാട്ടി ഭീഷണിപ്പെടുത്തൽ തുടങ്ങിയ കുറ്റകൃത്യങ്ങളിൽ സ്ഥിരമായി പ്രതി ചേർക്കപ്പെട്ട ഇയാളെ കൊച്ചി സിറ്റി പോലീസ് കമ്മീഷണർ പുട്ട വിമലാദിത്യയാണ് കാപ്പ ചുമത്തി വിലക്ക് എർപ്പെടുത്തിയത്. 2025 ജൂൺ 29ന് പ്രതി തൃക്കാക്കര സ്റ്റേഷൻ പരിധിയിൽ പ്രവേശിച്ചതോടെ കാപ്പ ഉത്തരവു ലംഘിക്കുകയായിരുന്നു. എസ്ഐ എ. ഷാജിയുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ പിടികൂടിയത്.
മോട്ടോർ സൈക്കിൾ മോഷണം: ഒരാൾ അറസ്റ്റിൽ
പെരുമ്പാവൂർ: മോട്ടോർ സൈക്കിൾ മോഷ്ടിച്ച കേസിൽ ചൂർണിക്കര കുന്നത്തേരി കാളിയാടൻ വീട്ടിൽ റിഫാസി(24)നെ കുറുപ്പംപടി പോലീസ് അറസ്റ്റ് ചെയ്തു. കഴിഞ്ഞ വ്യാഴാഴ്ചയായിരുന്നു സംഭവം. വാങ്ങാനെന്ന വ്യാജേന ബീഹാർ സ്വദേശിയായ വിജയകുമാറിന്റെ വട്ടക്കാട്ടുപടിയിലുള്ള വീട്ടിൽനിന്ന് മോട്ടോർ സൈക്കിൾ ഓടിച്ചു നോക്കുന്നതിനായി പുറത്തേക്ക് കൊണ്ടുപോയതിനു ശേഷം തിരികെ വരാതിരിക്കുകയായിരുന്നു. ഇൻസ്പെക്ടർ വി.എം. കേഴ്സൺ, എസ്ഐ പി.വി. ജോർജ്, എസ്സിപിഒമാരായ കെ.എം. നൗഷാദ്, കെ.എ. നൗഫൽ, രഞ്ജു വി. തങ്കപ്പൻ, സിപിഒമാരായ ജി. രാമനാഥ്, അരുൺ കെ. കരുണൻ എന്നിവരാണ് അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നത്.
വള്ളം മറിഞ്ഞ് ഒഴുക്കിൽപ്പെട്ട ആളെ കാണാതായി
പിറവം: പിറവം പാഴൂരിൽ പുഴയിൽ വള്ളം മറിഞ്ഞ് ഒഴുക്കിൽപ്പെട്ട് ഒരാളെ കാണാതായി. പാഴൂർ കല്ലുമാരി കൊണത്താട്ടുകുഴിയിൽ കുഞ്ഞുമോനെ(കുട്ടായി-52)യാണ് കാണാതായത്. പുഴയിലൂടെ ചെറുവള്ളത്തിൽ പോകുന്പോൾ പാഴൂർ മഴവിൽപ്പാലത്തിന് സമീപം വള്ളം മറിഞ്ഞ് ഒഴുക്കിൽപ്പെടുകയായിരുന്നു. ഇന്നലെ വൈകുന്നേരം ആറിനായിരുന്നു സംഭവം. പോലീസും അഗ്നിരക്ഷാസേനയും സ്ഥലത്തെത്തി നാട്ടുകാരുടെ സഹായത്തോടെ രാത്രി വൈകിയും തെരച്ചിൽ നടത്തി യെങ്കിലും ഫലമുണ്ടായില്ല. പുഴയിൽ നല്ല ഒഴുക്കുള്ള ഭാഗമാണിത്. എറണാകുളത്ത് നിന്ന് സ്കൂബ ടീം എത്തിയിട്ടുണ്ട്.
പൂയംകുട്ടി പുഴയിൽ കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി
കോതമംഗലം: പൂയംകുട്ടി പുഴയിൽ കാണാതായ മണികണ്ഠൻചാൽ വർകൂട്ട്മാവിള പരേതനായ ജപമണിയുടെ മകൻ രാധാകൃഷ്ണന്റെ (ബിജു-37) മൃതദേഹം കണ്ടെത്തി. അഞ്ച് ദിവസത്തെ കാത്തിരിപ്പിനൊടുവിലാണ് രാധാകൃഷ്ണൻ പുഴയിലേക്കു വീണ ചപ്പാത്തിൽനിന്ന്, ഒരു കിലോമീറ്റർ താഴെനിന്ന് മൃതദേഹം ലഭിച്ചത്. ഫയർഫോഴ്സ് എത്തി കരയ്ക്കെടുത്ത മൃതദേഹം തുടർനടപടികൾക്ക് ശേഷം മൂവാറ്റുപുഴ ജനറൽ ആശുപത്രിയിൽ പോസ്റ്റുമോർട്ടം നടത്തി. മൃതദേഹം വീട്ടിലേക്ക് കൊണ്ടുപോയില്ല. പൂയംകുട്ടി സെന്റ് ജോർജ് പള്ളിയിൽ പൊതുദർശനത്തിന് വച്ച മൃതദേഹത്തിൽ നിരവധി പേർ അന്തിമോപചാരമർപ്പിച്ചു. തുടർന്ന് സംസ്കാരം നടത്തി. അമ്മ: മേരി. ഭാര്യ: സിൽവി. മക്കൾ: ബിബിൻ, ബിബിന. കുടുംബത്തിന്റെ അത്താണിയായിരുന്നു രാധാകൃഷ്ണൻ. ഈ കുടുംബത്തെ സഹായിക്കാൻ ഇടപ്പെടൽ നടത്തണമെന്ന് നാട്ടുകാർ ജനപ്രതിനിധികളോട് അഭ്യർഥിച്ചു. കഴിഞ്ഞ ബുധനാഴ്ച രാവിലെയാണ് ഒഴുക്കിൽപ്പെട്ടത്. മണികണ്ഠൻചാൽ ചപ്പാത്തിലൂടെ നടക്കുന്പോൾ കുത്തൊഴുക്കിൽപ്പെടുകയായിരുന്നു.
പെരിയാർ സംരക്ഷണത്തിന് പ്രത്യേക അഥോറിറ്റി: അടിയന്തരമായി പരിഗണിക്കണമെന്ന് ഹൈക്കോടതി
കൊച്ചി: പെരിയാറിന്റെ സംരക്ഷണത്തിന് പ്രത്യേക അഥോറിറ്റി രൂപീകരിക്കണമെന്ന മുന്‍ നിര്‍ദേശം സര്‍ക്കാര്‍ അടിയന്തരമായി പരിഗണിക്കണമെന്ന് ഹൈക്കോടതി. കുഴിക്കണ്ടം തോടിന്റെ ശുചീകരണവുമായി ബന്ധപ്പെട്ട് അസോസിയേഷന് ഓഫ് ഗ്രീന്‍ ആക്ഷന്‍ ഫോഴ്സ് സമര്‍പ്പിച്ച ഹര്‍ജി പരിഗണിക്കവെയാണ് കോടതിയുടെ ഇടക്കാല ഉത്തരവ്. കുടിനീരിനായി സമൂഹം ആശ്രയിക്കുന്ന പെരിയാര്‍ ഇനിയും മലിനീകരിക്കപ്പെടരുത്. വേഗത്തിലുള്ള നടപടികള്‍ കൈക്കൊള്ളാന്‍ അഥോറിറ്റി അനിവാര്യമാണെന്നും ജസ്റ്റീസ് ദേവന് രാമചന്ദ്രന്, ജസ്റ്റീസ് എം.ബി. സ്നേഹലത എന്നിവരുള്‍പ്പെട്ട ഡിവിഷന് ബെഞ്ച് വ്യക്തമാക്കി. നിരന്തരം മലിനജലം കുടിച്ച് ജനങ്ങള്‍ രോഗാവസ്ഥയിലാകാനുള്ള സാധ്യത നിലനില്ക്കുന്നു. അതിനാല്‍ നദിയുടെ മേല്‍നോട്ടത്തിനുള്ള ഒരു അഥോറിറ്റിയാണ് ഏറ്റവും ഫലപ്രദമായ മാര്‍ഗമെന്നും കോടതി ചൂണ്ടിക്കാട്ടി. ഹര്‍ജി എട്ടിന് വീണ്ടും പരിഗണിക്കും.
ലഹരിവിരുദ്ധ ഓട്ടൻതുള്ളലുമായി എക്സൈസ് ഇൻസ്പെക്ടർ
കൊച്ചി: ലഹരി വിരുദ്ധ ബോധവത്കരണത്തിന്റെ ഭാഗമായി എറണാകുളം എക്സൈസ് അസിസ്റ്റന്റ് ഇൻസ്പെക്ടർ വി. ജയരാജൻ അവതരിപ്പിച്ച ഓട്ടൻതുള്ളലിനു വിദ്യാർഥികളുടെയും മാതാപിതാക്കളുടെയും നിറഞ്ഞ കൈയടി. വടുതല ഡോൺബോസ്കോ സ്കൂളിലായിരുന്നു വേറിട്ട ബോധവത്കരണ പരിപാടി. സ്കൂൾ പിടിഎയും മാനേജ്മെന്റും വിമുക്തി മിഷനും ചേർന്നാണ് ഓട്ടൻതുള്ളൽ സംഘടിപ്പിച്ചത്. ജയരാജന്റെ 588 -ാമത്തെ വേദിയായിരുന്നു ഡോൺബോസ്കോയിലേത്. കൈകാലുകൾ ബന്ധിച്ചു പെരിയാർ നീന്തികടന്ന ഡോൺ ബോസ്കോ വിദ്യാർഥികളായ കേദാർ,തരുണി എന്നിവരെ ചടങ്ങിൽ ആദരിച്ചു. റെക്ടർ ഫാ. ഷിബു ഡേവിസ്, ഫാ. കുര്യാക്കോസ് ശാസ്താംകാല, ഫാ. മാനുവൽ ഗിൽട്ടൻ, പിടിഎ പ്രസിഡന്റ് പ്രവീൺ ജോളി, അധ്യാപകരായ അനിറ്റ ആൽവിൻ, മേരി ഷീജ എന്നിവർ പ്രസംഗിച്ചു.
സന്ദർശകർ വലയുന്നു; പാർക്കിംഗ് സ്ഥലത്ത് ഫ്ലോട്ടിംഗ് ബ്രിഡ്ജ് കുഴുപ്പിള്ളി ബീച്ചിൽ
ചെറായി: കുഴുപ്പിള്ളി ബീച്ചിന്റെ പാർക്കിംഗ് ഏരിയയിൽ ഫ്ലോട്ടിംഗ് ബ്രിഡ്ജ് അഴിച്ചുവച്ചിരിക്കുന്നത് സന്ദർശകരെ വലയ്ക്കുന്നതായി ആക്ഷേപം. കടലിലെ ഓളത്തിനു മുകളിൽ പൊങ്ങിയും താന്നും നിൽക്കുന്ന വിനോദ സംവിധാനമായ പാലമാണ് ഫ്ലോട്ടിംഗ് ബ്രിഡ്ജ്. ഇത് അഴിച്ചു സൂക്ഷിക്കുവാനും വീണ്ടും സ്ഥാപിക്കുവാനും കഴിയും. ബീച്ചിൽ നല്ല തിരക്കുള്ളപ്പോൾ ടുവീലറുകളും മറ്റു ചെറു വാഹനങ്ങളും പാർക്ക് ചെയ്യുന്നിടത്താണ് ഇപ്പോൾ ഫ്ലോട്ടിംഗ് ബ്രിഡ്ജ് അഴിച്ചുവച്ചിട്ടുള്ളത്. പഞ്ചായത്താണ് ഇതിന് അനുമതിനൽകിയതെന്നാണ് നാട്ടുകാർ പറയുന്നത്. ഇനി മഴക്കാലം കഴിഞ്ഞ് ഇതു വീണ്ടും കടലിൽ സ്ഥാപിക്കുന്നതുവരെ ഇതിന്റെ സ്ഥാനം പാർക്കിംഗ് എരിയയിൽ തന്നെ ആയിരിക്കുമത്രേ. അതുവരെ തിരക്കുള്ള സമയങ്ങളിൽ സന്ദർശകർ വാഹനങ്ങൾ തീരദേശ റോഡിന്റെ അരുകിൽ പാർക്ക് ചെയ്യേണ്ടിവരും.
ജില്ലാ ഹോമിയോ ആശുപത്രിയിൽ നവീകരിച്ച ഒപി ബ്ലോക്ക് ഉദ്ഘാടനം ചെയ്തു
കൊച്ചി: എറണാകുളം ജില്ലാ പഞ്ചായത്ത് ഫണ്ട് ഉപയോഗിച്ച് നവീകരിച്ച ജില്ലാ ഹോമിയോ ആശുപത്രിയുടെ ഒപി ബ്ലോക്ക് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന് ഉദ്ഘാടനം ചെയ്തു. ടി.ജെ. വിനോദ് എംഎല്‍എ അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് മനോജ് മൂത്തേടന്, കളക്ടര്‍ എന്‍.എസ്.കെ. ഉമേഷ്, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് എല്‍സി ജോര്‍ജ്, സ്ഥിരം സമിതി അധ്യക്ഷരായ എം.ജെ. ജോമി, ആശ സനില്‍, അംഗങ്ങളായ ശാരദ മോഹന്‍, ഷൈമി വര്‍ഗീസ്, മുന്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഉല്ലാസ് തോമസ്, ജില്ലാ പഞ്ചായത്ത് സെക്രട്ടറി പി.എം. ഷെഫീക്ക്, ജില്ലാ ഹോമിയോ മെഡിക്കല്‍ ഓഫീസര്‍ ഡോ. മേഴ്സി ഗോണ്‍സാല്‍വസ്, നാഷണല്‍ ആയുഷ് മിഷന് ജില്ലാ പ്രോഗ്രാം മാനേജര്‍ ഡോ. കെ.വി.പി. ജയകൃഷ്ണന്, ഡോ. കവിതാ മാത്യു, ബിജു ചൂളക്കല്‍ എന്നിവര്‍ പ്രസംഗിച്ചു.
ആലുവ നോർത്ത് റെയിൽവേ ഓവർ ബ്രിഡ്ജ് നടപ്പാത വെള്ളക്കെട്ടിൽ
ആലുവ: ആലുവ മഹാത്മാഗാന്ധി ടൗൺ ഹാളിനു സമീപമുള്ള നോർത്ത് റെയിൽവേ മേൽപ്പാലം നവീകരിക്കണമെന്ന ആവശ്യം ശക്തമാകുന്നു. മേൽപ്പാലത്തിന്റെ ഇരുവശത്തുമുള്ള നടപ്പാത പൊട്ടിപൊളിഞ്ഞ് പൂർണമായും വെള്ളക്കെട്ടിലായതോടെയാണ് വിദ്യാർഥികളടങ്ങുന്ന കാൽനടക്കാർ പരാതിപ്പെടുന്നത്. നിലവിൽ ആലുവ സൗത്ത് റെയിൽവേ മേൽപ്പാലത്തിന്റെ കൈവരികളും നടപ്പാതയും നവീകരിച്ചു കൊണ്ടിരിക്കുകയാണ്. അതേ രീതിയിൽ ആലുവ പാലസ് റോഡ് കടന്നുപോകുന്ന സൗത്ത് മേൽപ്പാലത്തിലെ നടപ്പാതയും പുനർനിർമിക്കണമെന്നാണ് കാൽനടക്കാർ ആവശ്യപ്പെടുന്നത്. നടപ്പാതകൾ ഇരുവശവും വെള്ളക്കെട്ടിലായതിനാൽ തിരക്കേറിയ മേൽപ്പാലത്തിലെ ടാറിംഗ് റോഡിലൂടെയാണ് വിദ്യാർഥികൾ നടക്കുന്നത്. മറ്റ് വാഹനങ്ങളെ മറികടക്കാൻ ഓവർ ടേക്കിംഗ് നടക്കുന്ന മേഖല കൂടിയാണിത്. അതിനാൽ വിദ്യാർഥികൾ റോഡിൽ ഇറണ്ടി നടന്നാൽ അപകട സാധ്യത വളരെ കൂടുതലാണ്. കോൺക്രീറ്റിട്ട് ഉയർത്തി കാൽനടപ്പാതയിലെ വെള്ളക്കെട്ട് ഒഴിവാക്കുന്നതിന് അടിയന്തിര നടപടി വേണമെന്നാണ് പ്രദേശവാസികളുടെ ആവശ്യം.
കൊച്ചി താലൂക്കിൽ ഹാജർ രേഖപ്പെടുത്താൻ ഫേസ് ആപ്പ് സംവിധാനം
മട്ടാഞ്ചേരി: കൊച്ചി താലൂക്ക് ഓഫീസിനെ സ്മാർട്ടാക്കി ജീവനക്കാരുടെ ഹാജർ രേഖപ്പെടുത്തുന്നതിന് ഫേസ് ആപ്പ് സംവിധാനം ഇന്ന് നിലവിൽ വരും. ജീവനക്കാർ കൃതൃമായി എത്തുന്നുണ്ടോയെന്ന് ഉറപ്പ് വരുത്തുന്നതിനായി ആധാർ അധിഷ്ഠിത പഞ്ചിംഗ് സമ്പ്രദായം ജില്ലയിൽ നടപ്പിലാക്കുന്ന ആദ്യ താലൂക്കാണ് കൊച്ചി. ജീവനക്കാർ ഓഫീസിൽ ഹാജരാകുമ്പോൾ ഓഫീസിന്റെ അമ്പത് മീറ്റർ ചുറ്റളിവിൽ നിന്ന് മൊബൈൽ ആപ്പ് ഉപയോഗിച്ച് മുഖം കാണിച്ച് ഹാജർ രേഖപ്പെടുത്താം, തിരിച്ച് ഓഫീസിൽ നിന്ന് പോകുമ്പോഴും ഇത് പോലെ ചെയ്യണം. ഈ വിധം ചെയ്തില്ലെങ്കിൽ ഹാജർ നഷ്ടപ്പെടും. ഫീൽഡ് ഡ്യൂട്ടിക്ക് പോകുന്നവർ സ്ഥലത്തുനിന്ന് മുഖം കാണിച്ച് ഹാജർ രേഖപ്പെടുത്തണം. ഫീൽഡിൽ എന്ന് പറഞ്ഞ് മറ്റെവിടെയെങ്കിലും പോകുകയോ വീട്ടിലിരിക്കുകയോ ചെയ്യുന്നത് ഈ സംവിധാനം നടപ്പിലാക്കുന്നതോടെ ഇല്ലാതാകുമെന്നതാണ് പ്രത്യേകത. ഇതിനായി പ്രത്യേകം തയാറാക്കിയ ആപ്പ് ജീവനക്കാർ ഡൗൺ ലോഡ് ചെയ്യണം. ജീവനക്കാർക്ക് പ്രത്യേക ഐഡി നൽകുന്നതിനാൽ മറ്റ് മൊബൈൽ ഫോണിൽ നിന്നും ഹാജർ രേഖപ്പെടുത്താൻ കഴിയും. കളക്ടറേറ്റിൽ നിലവിൽ ഈ സംവിധാനം പ്രവർത്തിക്കുന്നുണ്ട്. ഇന്ന് മുതൽ ഈ സംവിധാനം വഴി ഹാജർ രേഖപ്പെടുത്തണമെന്ന് കൊച്ചി തഹസിൽദാർ ജോസഫ് ആന്റണി ഹെർട്ടിസ് ജീവനക്കാർക്ക് നിർദേശം നൽകിയിട്ടുണ്ട്.
കലൂർ-കടവന്ത്ര റോഡ് കോർപറേഷനു കൈമാറണമെന്ന് പ്രതിപക്ഷം
ഫോർട്ടുകൊച്ചി: കലൂർ-കടവന്ത്ര റോഡ്, കൊച്ചി മുനിസിപ്പൽ കോർപറേഷനു കൈമാറണമെന്ന് പ്രതിപക്ഷം. കലൂരിനെയും കടവന്ത്രയും ബന്ധിപ്പിക്കുന്ന മൂന്നു കിലോമീറ്റർ നീളമുള്ള പഴയ എളംകുളം റോഡ് 22 മീറ്റർ വീതിയുള്ള റോഡായി വകസിപ്പിക്കുന്നതിന് ജിസിഡിഎയ്ക്ക് കൈമാറിയ ഇന്നത്തെ കെകെ റോഡ് വികസനം പൂർത്തിയാക്കി വർഷങ്ങൾ കഴിഞ്ഞിട്ടും കോർപ റേഷന്‍ കൈമാറിയിട്ടില്ലന്നും എത്രയും വേഗം കൈമാറണമെന്നും പ്രതിപക്ഷ നേതാവ് ആന്റണി കുരീത്തറ വ്യക്തമായി. ഈ ആസ്തി തിരിച്ചുപിടിക്കേണ്ട മേയർ ജിസിഡിഎ എക്സിക്യൂട്ടീവ് അംഗമായിട്ടും ഈ ആവശ്യം ഉന്നയിക്കാതിരിക്കുന്നത് രാഷ്ട്രീയ താൽപര്യത്താലാണെ ന്നും ആന്റണി കുരിത്തറയും, പാർലമെന്ററി പാർട്ടി സെക്രട്ടറി എം.ജി. അരിസ്റ്റോറിലും പറഞ്ഞു.
‘അത്താഘോഷം 2025’ ഓഫീസ് ഉദ്ഘാടനം ചെയ്തു
തൃപ്പൂണിത്തുറ: ഓണത്തിന്റെ വരവറിയിച്ച് തൃപ്പൂണിത്തുറയിൽ നടക്കുന്ന അത്താഘോഷത്തിന്റെ ഓഫീസ് ഉദ്ഘാടനം മുനിസിപ്പൽ ചെയർപേഴ്സൺ രമ സന്തോഷ് നിർവഹിച്ചു. മുനിസിപ്പൽ വൈസ് ചെയർമാൻ കെ.കെ. പ്രദീപ്കുമാർ അധ്യക്ഷത വഹിച്ചു. ജനറൽ കൺവീനർ പി.ബി. സതീശൻ,പി.കെ. പീതാംബരൻ, കെ.വി. സാജു, ഘോഷയാത്ര കമ്മറ്റി കൺവീനർ യു.കെ. പീതാംബരൻ, മീഡിയ ആൻഡ് പബ്ലിസിറ്റി കൺവീനർ പി.എൽ. ബാബു, പൂക്കള മത്സരം കൺവീനർ വള്ളി മുരളീധരൻ, കലാപരിപാടി കൺവീനർ രോഹിണി, കലാമത്സരം കൺവീനർ രാജലക്ഷ്മി, സ്റ്റേജ് ആൻഡ് ഡെക്കറേഷൻ കൺവീനർ ഡി. അർജുനൻ, ഫുഡ് കമ്മറ്റി കൺവീനർ സി.കെ. ഷിബു തുടങ്ങിയവർ പങ്കെടുത്തു. അത്താഘോഷ സംഭാവനയുടെ ഉദ്ഘാടനവും ചെയർപേഴ്സൺ നിർവഹിച്ചു.
ലൂർദ് ആശുപത്രി "ബോധപൂർണിമ'
കൊച്ചി: എറണാകുളം ലൂർദ് ആശുപത്രിയുടെയും ലൂർദ് കോളജ് ഓഫ് നഴ്സിംഗ് എൻഎസ്എസ് യൂണിറ്റിന്റെയും ആഭിമുഖ്യത്തിൽ ചാത്യാത്ത് എൽഎംസിസി ഹയർ സെക്കൻഡറി സ്കൂളുമായി സഹകരിച്ച് വാക്കത്തണും ബോധവത്കരണ പരിപാടികളും ("ബോധപൂർണിമ' ) നടത്തി. ആശുപത്രിയിൽ നിന്ന് ആരംഭിച്ച വാക്കത്തൺ കൊച്ചി സിറ്റി പോലീസ് എസ്എച്ച്ഒ പി. ബാബു ജോൺ ഫ്ലാഗ് ഓഫ് ചെയ്തു. ആശുപത്രി അസോ. ഡയറക്ടർ ഫാ. വിമൽ ഫ്രാൻസിസ്, വെൽഫെയർ ഓഫീസർ ഫാ. ആന്റണി റാഫേൽ കൊമരംചാത്ത് എന്നിവർ പ്രസംഗിച്ചു. നഴ്സിംഗ് വിദ്യാർഥികളുടെ നേതൃത്വത്തിൽ ലഹരി വിരുദ്ധ ഫ്ലാഷ് മോബ് , മൈം, ബോധവത്കരണ ക്ലാസ്, ലഹരി വിരുദ്ധ പ്രതിജ്ഞ എന്നിവ സംഘടിപ്പിച്ചു. നഴ്സിംഗ് കോളജ് പ്രിൻസിപ്പൽ സിസ്റ്റർ റുഫീന എട്ടുരുത്തിൽ, വൈസ് പ്രിൻസിപ്പൽ പ്രഫ. ജോസി എ. മാത്യു, എൻഎസ്എസ് നോഡൽ ഓഫീസർ സിസ്റ്റർ വിജ, ഹൈസ്കൂൾ പ്രിൻസിപ്പൽ സുബി സെബാസ്റ്റ്യൻ, എൽപി വിഭാഗം പ്രിൻസിപ്പൽ സിസ്റ്റർ അലീന എന്നിവർ നേതൃത്വം നൽകി.
കളഞ്ഞുകിട്ടിയ സ്വർണ മോതിരം തിരികെ നൽകി വിജയകുമാരി മാതൃകയായി
പറവൂർ: നഷ്ടപ്പെട്ട സ്വർണ മോതിരം ശുചീകരണ തൊഴിലാളിയുടെ സത്യസന്ധത മൂലം തിരികെ കിട്ടി. പഴയ കെഎസ്ആർടിസി സ്റ്റാൻഡിലെ കെആർ വിജയൻ ഷോപ്പിംഗ് കോംപ്ലക്സിൽ വച്ച് കഴിഞ്ഞ ദിവസമാണ് മുത്തൂറ്റ് ബാങ്കിലെ ജീവനക്കാരി ടിന്റുമോളുടെ അരപ്പവൻ തൂക്കം വരുന്ന സ്വർണ മോതിരം നഷ്ടമായത്. ഇന്നലെ രാവിലെ കോംപ്ലക്സിന്റെ പരിസരത്ത് വൃത്തിയാക്കാനെത്തിയ പറവൂർ നഗരസഭയിലെ ശുചീകരണ തൊഴിലാളി വിജയകുമാരിക്ക് മോതിരം കളഞ്ഞുകിട്ടി. കോംപ്ലക്സിലെ സൂപ്പർ മാർക്കറ്റിൽ വിജയകുമാരി മോതിരം ഏൽപ്പിച്ചു. പിന്നീട് യഥാർഥ ഉടമസ്ഥയെ കണ്ടെത്തി നഗരസഭാ അധ്യക്ഷ ബീന ശശിധരൻ ടിന്റുമോൾക്ക് മോതിരം കൈമാറി. വിജയകുമാരിയെ നഗരസഭാധ്യക്ഷ പൊന്നാടയണിയിച്ച് ആദരിച്ചു.
അല്ലപ്ര ഗവ. യുപി സ്കൂളിന്റെ പുതിയ കെട്ടിടം തുറന്നു
പെരുമ്പാവൂർ: അല്ലപ്ര ഗവ. യുപി സ്കൂളിന്റെ പുതിയ കെട്ടിടം പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ നാടിന് സമർപ്പിച്ചു. എൽദോസ് കുന്നപ്പിള്ളി എംഎൽഎയുടെ ആസ്തി വികസന ഫണ്ടിൽ നിന്നും ഒരു കോടി രൂപ ചെലവഴിച്ചാണ് കെട്ടിടത്തിന്റെ നിർമാണം പൂർത്തിയാക്കിയത്. ഗവ. ഏജൻസിയായ കെൽ നിർമാണ ചുമതല ഏറ്റെടുത്തിരുന്നു. നാലു ക്ലാസ് മുറികളും, ടോയ്ലെറ്റ് സമുച്ചയങ്ങളും ഉൾക്കൊള്ളുന്നതാണ് പുതിയ കെട്ടിടം. ഉദ്ഘാടനത്തോടനുബന്ധിച്ച് വിപുലമായ ചടങ്ങുകൾ സംഘടിപ്പിച്ചിരുന്നു. സ്കൂളിന് 125 വർഷങ്ങൾക്കു മുമ്പ് കെട്ടിടവും സ്ഥലവും വിട്ടുനൽകിയ അല്ലപ്ര സെന്റ് ജേക്കബ് ദേവാലയത്തിന്റെ നിലവിലെ ട്രസ്റ്റിമാരെ യോഗം ആദരിച്ചു . കെട്ടിടത്തിനു മുകളിൽ ഗവ. ഫണ്ട് ഒരു കോടി രൂപ വിനിയോഗിച്ചുള്ള രണ്ടാം നിലയുടെ നിർമാണ ഉദ്ഘാടനം വരും ദിവസങ്ങളിൽ നടക്കുമെന്ന് എൽദോസ് കുന്നപ്പിള്ളി എംഎൽഎ അറിയിച്ചു.
കലൂര്‍ ഗ്രീറ്റ്സ് സ്കൂളില്‍ ഡാന്‍സ് ഫെസ്റ്റിവല്‍ നാലിന്
കൊച്ചി: കലൂര്‍ ഗ്രീറ്റ്സ് പബ്ലിക് സ്കൂള്‍ സംഘടിപ്പിക്കുന്ന അഖില കേരള ഇന്റര്‍സ്കൂള്‍ ഡാന്‍സ് ഫെസ്റ്റിവല്‍ നാലിന് നടക്കും. ചലച്ചിത്രതാരം തന്വീ റാം മുഖ്യാതിഥിയാകും. രാവിലെ ഒമ്പതിന് നടക്കുന്ന ഉദ്ഘാടന ചടങ്ങില്‍ ഗ്രീറ്റ്സ് പബ്ലിക് സ്കൂള്‍ ചെയര്മാന് സാബു തോമസ് വടക്കേക്കുറ്റ്, പ്രിന്‍സിപ്പൽ (അഡ്മിനിസ്ട്രേഷന്) ബെലിന്‍ഡ വിവേര, പാരന്റ് ടീച്ചര്‍ ഫോറം പ്രസിഡന്റ് അഡ്വ. മുഹമ്മദ്ഷാ, വൈസ് പ്രസിഡന്റ് അഡ്വ. ഫാത്തിമ സിദ്ദീഖ് എന്നിവര്‍ പങ്കെടുക്കും. മിറാഷ് മൂവ്സ്, രംഗ്ലോക് നൃത്യ, താല് ഇ ദമാക്ക, ഫാഷന്‍ ഷോഎന്നീ നാലു വിഭാഗങ്ങളിലായാണ് ടാരന്റ്റെല്ല സീസണ് 4 എന്ന പേരില്‍ മത്സരം നടത്തുന്നത്. വിജയികള്‍ക്ക് എല്ലാ വിഭാഗങ്ങളിലുമായി രണ്ടുലക്ഷം രൂപ ക്യാഷ് അവാര്‍ഡും പ്രശസ്തി പത്രവും ഫലകങ്ങളും നല്‍കും. രജിസ്ട്രേഷന് സൗജന്യം. യുവ പ്രതിഭകളെ കണ്ടെത്തി അവരെ പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടയാണ് നൃത്തോത്സവം സംഘടിപ്പിക്കുന്നതെന്ന് സ്കൂള്‍ പ്രിന്‍സിപ്പല്‍ ബെലിന്‍ഡ വിവേര പറഞ്ഞു. ഷൈനി ഷാജന്, ഫാത്തിമ സാറ, സ്കൂള്‍ ലീഡര്‍ ജോയല്‍ ഏബ്രഹാം അനൂപ്, പ്രോഗ്രാം കോ-ഓര്‍ഡിനേറ്റര്‍ ആശ പേഴ്സി എന്നിവരും പ്രഖ്യാപന ചടങ്ങില്‍ പങ്കെടുത്തു.
ലഹരിക്കെതിരെ സിഗ്നേച്ചര്‍ കാമ്പയിന്
കൊച്ചി: ട്രാന്‍സ്ജെന്‍ഡര്‍ വ്യക്തികളുടെ ക്ഷേമ, പുനരധിവാസത്തിനായി എറണാകുളം-അങ്കമാലി അതിരൂപത സാമൂഹ്യ പ്രവര്‍ത്തന വിഭാഗമായ സഹൃദയ, എറണാകുളം ജില്ലാ പഞ്ചായത്തുമായി സഹകരിച്ചു നടപ്പാക്കുന്ന മാരിവില്ല് ട്രാന്‍സ്ജെന്‍ഡര്‍ ക്ലിനിക്കിന്റെ ആഭിമുഖ്യത്തില്‍ ട്രാന്‍സ് ജെന്‍ഡര്‍ പ്രൈഡ് മന്ത് ആചരണവും ലഹരിക്കെതിരെ സിഗ്നേച്ചര്‍ കാമ്പയിനും നടത്തി. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് മനോജ് മൂത്തേടന് ഉദ്ഘാടനം നിര്‍വഹിച്ചു. ട്രാന്‍സ്ജെന്‍ഡര്‍ ക്ലിനിക്കില്‍ നടന്ന സമ്മേളനത്തില്‍ സഹൃദയ ഡയറക്ടര്‍ ഫാ. ജോസ് കൊളുത്തുവെള്ളില്‍ അധ്യക്ഷത വഹിച്ചു. പോലീസ് ഇന്‍സ്പെക്ടര്‍ പി. ബാബു ജോണ്‍ ലഹരി വിരുദ്ധ സെമിനാര്‍ നയിച്ചു. ട്രാന്‍സ് ജെന്‍ഡര്‍ ജസ്റ്റീസ് ബോര്‍ഡ് അംഗങ്ങളായ ഷെറിന് ആന്റണി, ആഷ്റിന്‍ ഇഷാക് ലൂക്ക്, മാരിവില്ല് കോ -ഓര്‍ഡിനേറ്റര്‍ വിക്ടര്‍ ജോണ്‍, കൃഷ്ണ ഷാജി എന്നിവര്‍ സംസാരിച്ചു.
കൂവപ്പടി സെന്റ് ആന്‍സ് സ്കൂളില്‍ ‘ദീപിക നമ്മുടെ ഭാഷ' പദ്ധതി
പെരുമ്പാവൂര്‍: കൂവപ്പടി സെന്റ് ആന്‍സ് പബ്ലിക് സ്കൂളില്‍ 'ദീപിക നമ്മുടെ ഭാഷ' പദ്ധതിക്കു തുടക്കമായി. പവിഴം ഗ്രൂപ്പ്, ഗോള്‍ഡന്‍ ഗ്രൂപ്പ് എന്നീ സ്ഥാപനങ്ങളുടെ സഹകരണത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്. ബെന്നി ബഹനാന് എംപി ഉദ്ഘാടനം ചെയ്തു. സ്കൂള്‍ മാനേജര്‍ സിസ്റ്റര്‍ പുഷ്പറാണി അധ്യക്ഷത വഹിച്ചു. പ്രിന്‍സിപ്പല്‍ സിസ്റ്റര്‍ ഗ്രേസി പോള്‍, പവിഴം ഗ്രൂപ്പ് മാനേജിംഗ് ഡയറക്ടര്‍ ജോര്‍ജ് നമ്പ്യാട്ടുകുടി, ഗോള്‍ഡന്‍ ഗ്രൂപ്പ് മാനേജിംഗ് ഡയറക്ടര്‍ ബോബിന് ചിറയത്ത്, ദീപിക സര്‍ക്കുലേഷന്‍ മാനേജര്‍ ബിനോ വര്‍ഗീസ്, പെരുമ്പാവൂര്‍ ലേഖകന്‍ ഷിജു തോപ്പിലാന്‍, ഏരിയാ മാനേജര്‍ നിബിന് അലോഷ്യസ് എന്നിവര്‍ പ്രസംഗിച്ചു.
ടൗണ്‍ഷിപ്പ് മാതൃകയിൽ ഭവന പദ്ധതി
മൂവാറ്റുപുഴ: മാറാടിയിൽ ആധുനിക സൗകര്യങ്ങളോടെ ടൗണ്‍ഷിപ്പ് മാതൃകയിൽ ഭവന പദ്ധതി വരുന്നു. എം.എൻ ഭവന പദ്ധതിയിൽ നിർമിച്ച കുന്നുംപുറം ലക്ഷംവീട് ഉന്നതിയിലാണ് ആധുനിക സൗകര്യങ്ങളോടെ ടൗണ്‍ഷിപ്പ് മാതൃകയിൽ ഭവന പദ്ധതി ഒരുങ്ങുന്നത്. പദ്ധതിയുടെ ഭാഗമായി മാറാടി പഞ്ചായത്തിലെ ആറാം വാർഡിലെ എം.എൻ ഭവന പദ്ധതിയിൽ നിർമിച്ച കാലപ്പഴക്കം ചെന്ന 11 വീടുകളും പൊളിച്ചുമാറ്റി. കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെയും തൃതല പഞ്ചായത്ത് തുക ഉപയോഗിച്ചും സുമനസുകളുടെ സഹായത്തോടെയും പഞ്ചായത്ത് പ്രസിഡന്റ് ഒ.പി. ബേബി സ്വന്തം നിലയ്ക്ക് കണ്ടെത്തിയ തുകകളും കൂടി ഉപയോഗിച്ചാണ് പദ്ധതി നടപ്പാക്കുക. 1973ൽ കുന്നുംപുറത്തെ എം.എൻ ഭവന പദ്ധതിലുടെ നിർമിച്ച ലക്ഷംവീടുകൾ ഏത് നിമിഷവും ഇടിഞ്ഞ് വീഴാറായ അവസ്ഥയിലായിരുന്നു. അറ്റകുറ്റപ്പണികൾ ചെയ്യാതെ ചോർന്നൊലിച്ച് വിണ്ടുകീറിയ ഭിത്തികളും ചിതലരിച്ച പട്ടികകളും ടാർപ്പ വലിച്ചുകെട്ടിയ മേൽക്കൂരയ്ക്ക് കീഴിലുള്ള ഇരട്ട വീടുകളിൽ ഭീതിയോടെ കഴിഞ്ഞിരുന്ന ആളുകളുടെ അവസ്ഥ പഞ്ചായത്തംഗം രതീഷ് ചെങ്ങാലിമറ്റം പഞ്ചായത്ത് പ്രസിഡന്റ് ഒ.പി. ബേബിയുടെ ശ്രദ്ധയിൽപ്പെടുത്തുകയായിരുന്നു. ഉടൻ തന്നെ ലക്ഷം വീടുകളിലെ ആളുകളെ നേരിൽകണ്ടു. ഗുരുതരരോഗം ബാധിച്ചവരും പ്രായാധിക്യം മൂലം കഷ്ടത അനുഭവിക്കുന്ന ഇവരുടെ അവസ്ഥ നേരിൽകണ്ട പ്രസിഡന്റ് ഉടൻതന്നെ അവർക്ക് വീട് പണിത് നൽകാമെന്ന് ഉറപ്പുനൽകി. വീടു പണിയുന്നതിന് ഏറ്റവും പ്രധാനപ്പെട്ട ഒരു പ്രശ്നം എം.എൻ ഭവന പദ്ധതി പ്രകാരം നിർമിച്ച ലക്ഷം വീടുകൾക്കുള്ളിലേക്ക് മൂന്നടി മാത്രം വീതിയുള്ള നടപ്പുവഴി മാത്രമാണ് ഉണ്ടായിരുന്നത്. രണ്ട് ഭാഗങ്ങളിലായി 200 മീറ്ററോളം അകലെയുള്ള വീടുകളിലേക്ക് വീട് പണിക്ക് ആവശ്യമായ സാധനങ്ങൾ തലച്ചുമടായി കൊണ്ടുപോകേണ്ട അവസ്ഥയിലായിരുന്നു. ആദ്യം തന്നെ അവിടേക്ക് വലിയ വാഹനങ്ങൾ എത്തുന്നതിന് റോഡ് നിർമിച്ച് കോണ്‍ക്രീറ്റ് ചെയ്തു. തുടർന്ന് നിലവിലെ വീടുകൾ പൊളിച്ചുമാറ്റി കുത്തനെയുള്ള പ്രദേശങ്ങളിലെ മണ്ണുകൾ നീക്കം ചെയ്ത് നിരപ്പുള്ള സ്ഥലമാക്കി മാറ്റി. എല്ലാ വീടുകളിലേക്കും വാഹനം എത്തുന്നതിന് വഴികൾ നിർമിച്ച് വീട് പണിയുന്നതിനുള്ള പ്ലാൻ തയാറാക്കി വാനം കീറി വീട് നിർമാണം പൂർത്തിയാക്കുന്നതിനുള്ള പരിശ്രമത്തിലാണ് പഞ്ചായത്ത് പ്രസിഡന്റ്. പദ്ധതിയുടെ നിർമാണോദ്ഘാടനം മുൻ എംഎൽഎ ജോസഫ് വാഴയ്ക്കൻ നിർവഹിച്ചു. നിർധന കുടുംബങ്ങൾക്ക് വീട് വച്ച് നൽകുന്നതിനായി രാഹുൽ കണ്‍സ്ട്രക്ഷൻ എംഡി രാജു ചാക്കോ ആടുകുഴി 25 ലക്ഷം നൽകാമെന്ന് പഞ്ചായത്ത് പ്രസിഡന്റിന് ഉറപ്പു നൽകി. വൈഎംസിഎ പ്രസിഡന്റ് രാജേഷ് മാത്യു, ഷാൻസ് പോൾ, ഫെലെക്സി കെ. വർഗീസ്, കുര്യാക്കോസ് ഇത്തുണിക്കൽ, ലയണ്‍സ് ക്ലബ് ഭാരവാഹികൾ തുടങ്ങിയവർ സഹായഹസ്തവുമായി ഇവർക്കൊപ്പമുണ്ട്. പഞ്ചായത്ത് വൈസ് പ്രസിഡന്റ് അജി, പഞ്ചായത്തംഗങ്ങളായ സാജു, ജിഷ ജിജോ, ബിനീഷ് ഷൈമോൻ, രമ രാമകൃഷ്ണൻ, ഷൈനി മുരളി, സരള രാമൻനായർ, ഷിജി ഷാമോൻ, ലയൻസ് ക്ലബ് ഭാരവാഹികളായ ജഗൻ ജെയിംസ്, ജയ ബാലചന്ദ്രൻ, നീന സജീവ്, എൻ.എം. വർഗീസ്, ടോമി പാലമല, സി.പി. ജോയി, വി.ജി. ഏലിയാസ്, സാജു കുന്നപ്പിള്ളി, മാത്യു ഉറുന്പിൽ, സജി പൈറ്റാട്ടിൽ, സി.വി. ജയ്സണ്‍, ബെന്നി എരപ്പിൽ, സി. പൗലോസ് മണിതോട്ടം, ജോർജ് മുടവന്തിൽ, ബിജു മണ്ണാർകുഴി, ടി.കെ. ഷിയാസ് തുടങ്ങിയവർ പങ്കെടുത്തു.
വീടിന്റെ വെഞ്ചിരിപ്പും താക്കോൽ ദാനവും
കോതമംഗലം: കത്തീഡ്രൽ ഹോംസിന്റെ ഭവന പദ്ധതിയിൽ ഒന്നാംഘട്ടത്തിൽ പൂർത്തിയായ പതിനൊന്നാമത്തെ വീടിന്റെ വെഞ്ചിരിപ്പും താക്കോൽ ദാനവും കത്തീഡ്രൽ വികാരി റവ.ഡോ. മാത്യു കൊച്ചുപുരയ്ക്കൽ നിർവഹിച്ചു. കത്തീഡ്രൽ ഹോംസ് ഒന്നാം ഘട്ടത്തിൽ 25 ഭവനങ്ങളിലാണ് പുതുതായി നിർമിക്കുവാൻ തീരുമാനിച്ചിരിക്കുന്നത്. ബാക്കി 14 വീടുകളുടെ പണികൾ പൂർത്തിയായിവരുന്നു. കത്തീഡ്രൽ സഹവികാരിമാരായ ഫാ. ജസ്റ്റിൻ ചേറ്റൂർ, ഫാ. മാത്യു എടാട്ട്, റസിഡന്റ് പ്രീസ്റ്റ് ഫാ. ജോണ്‍ മറ്റപ്പിള്ളി, ജോയ്സ് റാഫേൽ മുണ്ടയ്ക്കൽ, സി.ജെ. ബെന്നി ചിറ്റുപറന്പിൽ, ജോബി പാറങ്കിമാലി, ഡേവിസ് നെല്ലിക്കാട്ടിൽ, ബിജു കുന്നുംപുറം, ജോണ്സണ് പോത്താനിക്കാട്ട്, ജോർജ് ഓലിയപ്പുറം, ബെന്നി വെള്ളാപള്ളികുന്നേൽ എന്നിവർ പങ്കെടുത്തു.
വാഴക്കുളം പൈനാപ്പിൾ മാർക്കറ്റിൽ പ്രവേശന കവാടം ഉദ്ഘാടനം ചെയ്തു
വാഴക്കുളം: പൈനാപ്പിൾ മാർക്കറ്റിൽ ഓൾ കേരള പൈനാപ്പിൾ മർച്ചന്റ്സ് അസോസിയേഷൻ നിർമിച്ചു നൽകുന്ന പ്രവേശന കവാടത്തിന്റെ ഉദ്ഘാടനം നടത്തി. മഞ്ഞള്ളൂർ പഞ്ചായത്ത് പ്രസിഡന്റ് ആൻസി ജോസ് ഉദ്ഘാടനം ചെയ്തു. അസോസിയേഷൻ പ്രസിഡന്റ് ജോസ് പെരുന്പിള്ളിക്കുന്നേൽ, പഞ്ചായത്ത് വൈസ് പ്രസിഡന്റ് ടോമി തന്നിട്ടാമാക്കൽ, പഞ്ചായത്തംഗം പി.എസ്. സുധാകരൻ, അസോസിയേഷൻ സെക്രട്ടറി ജോസ് വർഗീസ്, വൈസ് പ്രസിഡന്റ് ജിമ്മി തോമസ്, ട്രഷറർ ജോസ് മാത്യു മോനിപ്പിള്ളിൽ, ജോയിന്റ് സെക്രട്ടറി ഷൈജി ജോസഫ്, ജെയ്സൻ ജോസ്, സാലസ് അലക്സ്, ഷൈൻ ജോണ്‍, മാത്യു ജോസഫ്, എം.പി. തോമസ്, സിജോ ജോർജ്, ഡിവിൻ ജോസ് തുടങ്ങിയവർ പങ്കെടുത്തു.
ഉന്നത വിജയം നേടിയവർക്ക് എംഎൽഎ അവാർഡ്
മൂവാറ്റുപുഴ: എസ്എസ്എൽസി, പ്ലസ്ടു, സിബിഎസ്ഇ, ഐസിഎസ്ഇ പരീക്ഷകളിൽ ഉന്നത വിജയം നേടിയ വിദ്യാർഥികൾക്ക് എംഎൽഎ അവാർഡ് നൽകി ഈ വർഷവും ആദരിക്കുമെന്ന് മാത്യു കുഴൽനാടൻ എംഎൽഎ അറിയിച്ചു. എംഎൽഎ മണ്ഡലത്തിൽ നടപ്പാക്കുന്ന വിദ്യ സ്പർശം പദ്ധതി പ്രകാരമാണ് അവാർഡുകൾ നൽകുന്നത്. നൂറ് ശതമാനം വിജയം നേടിയ വിദ്യാലയങ്ങളെയും ബിരുദ, ബിരുദാനന്തര പരീക്ഷകളിൽ റാങ്ക് നേടിയ പ്രതിഭകളെയും ചടങ്ങിൽ ആദരിക്കും. മുവാറ്റുപുഴ മണ്ഡലത്തിലെ സ്കൂളുകളിൽ പഠിച്ച വിദ്യാർഥികൾക്ക് പുറമെ മൂവാറ്റുപുഴ നിയോജക മണ്ഡലത്തിൽ സ്ഥിര താമസക്കാരും എന്നാൽ മണ്ഡലത്തിന് പുറമെയുള്ള സ്കൂളുകളിൽ പഠിച്ചു ഉന്നത വിജയം നേടിയ വിദ്യാർഥികൾക്കും എംഎൽഎ അവാർഡ് നൽകും. ബിരുദ, ബിരുദാനന്തര പരീക്ഷകളിൽ റാങ്ക് നേടിയവരും മണ്ഡലത്തിന് പുറമെയുള്ള സ്കൂളുകളിൽ പഠിച്ചു ഉന്നത വിജയം നേടിയവരും എംഎൽഎ ഓഫീസിൽ അപേക്ഷ നൽകണം. മാർക്ക് ലിസ്റ്റിന്റെ പകർപ്പ് സഹിതം മൂന്നിന് വൈകുന്നേരം അഞ്ചിന് മുന്‍പ് 04852834444 എന്ന നന്പറിൽ ബന്ധപ്പെടുകയോ എംഎൽഎ ഓഫീസിൽ നേരിട്ടോ നൽകണമെന്ന് എംഎൽഎ അറിയിച്ചു.
തൃക്കളത്തൂർ ശ്രീരാമസ്വാമി ക്ഷേത്രത്തിൽ നവീകരണ കലശവും പുനപ്രതിഷ്ഠയും നാളെ
മൂവാറ്റുപുഴ: തൃക്കളത്തൂർ ശ്രീരാമസ്വാമി ക്ഷേത്രത്തിൽ ശ്രീധർമശാസ്താ ക്ഷേത്ര നവീകരണ കലശവും പുനപ്രതിഷ്ഠയും നാളെ രാവിലെ ഒന്പതിനു നടക്കും. ചടങ്ങുകൾക്ക് ക്ഷേത്രം തന്ത്രി പുലിയന്നൂർ അനുജൻ നാരായണൻ നന്പൂതിരി മുഖ്യകാർമികത്വവും മേൽശാന്തി വാരണകോട്ട് വി.എസ്. ശങ്കരൻ പോറ്റി സഹകാർമികത്വവും വഹിക്കും. രാവിലെ പതിവ് പൂജകൾ, 8.30ന് ബിംബശുദ്ധി, കലശാഭിഷേകങ്ങൾ, വൈകുന്നേരം 6.45ന് ദീപാരാധന, ഏഴിന് തായന്പക. നാളെ രാവിലെ പതിവ് പൂജകൾക്ക്പുറമെ ഒന്‍പതിന് ശാസ്താ പ്രതിഷ്ഠ, ബ്രഹ്മകലശാഭിഷേകം, 10ന് ശ്രീരാമസ്വാമിക്ക് കളഭാഭിഷേകം, ഉച്ചയ്ക്ക് 12ന് പ്രസാദ ഊട്ട്, വൈകുന്നേരം ആറിന് പഞ്ചവാദ്യ അരങ്ങേറ്റം, 6.45ന് ദീപാരാധന.
പ്രതിഷേധ പ്രകടനം നടത്തി
മൂവാറ്റുപുഴ: നഗരവികസ പ്രവർത്തനങ്ങൾ രണ്ടാഴ്ചയായി മുടങ്ങിക്കിടക്കുന്നതിനെതിരെ വ്യാപാരി - തൊഴിലാളി കൂട്ടായ്മയുടെ നേതൃത്വത്തിൽ മൂവാറ്റുപുഴയിൽ പ്രതിഷേധ പ്രകടനം നടത്തി. റോഡിന്റെ നിർമാണം അടിയന്തരമായി പൂർത്തിയാക്കുക, ആവശ്യമായ യന്ത്രസാമഗ്രികളും മറ്റും എത്തിക്കുക, ഞായറാഴ്ചകളിലും രാത്രിയിലും അടിയന്തരമായി നിർമാണം നടത്തുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ് പി.ഒ ജംഗ്ഷൻ മുതൽ കച്ചേരിത്താഴം വരെ നഗരത്തിലെ വ്യാപരികളും തൊഴിലാളികളും പ്രതിഷേധ പ്രകടനം നടത്തിയത്. പി.ഒ ജംഗ്ഷൻ മുതൽ കച്ചേരിത്താഴം വരെയുള്ള കടകളിലെ വ്യാപാരികളും തൊഴിലാളികളുമാണ് പ്രതിഷേധത്തിൽ പങ്കെടുത്തത്.
കോതമംഗലത്ത് 15 കിലോ കഞ്ചാവുമായി നാലുപേർ പിടിയിൽ
കോതമംഗലം: കോതമംഗലത്ത് വൻ കഞ്ചാവ് വേട്ട. 15 കിലോയോളം കഞ്ചാവുമായി നാല് പേരെ പോലീസ് പിടികൂടി. കൊൽക്കത്ത സ്വദേശികളായ നൂറുൽ ഇസ്ലാം (25), സുമൻ മുല്ല (25), ഒറീസ സ്വദേശികളായ ഷിമൻഞ്ചൽപാൽ, പ്രശാന്ത് കുമാർ എന്നിവരാണ് കോതമംഗലം പോലീസിന്റെ പിടിയിലായത്. രാത്രി ഒൻപതോടെ വാഹന പരിശോധനയ്ക്കിടെ സംശയാസ്പദമായ രീതിയിൽ തങ്കളത്തിന് സമീപം ബസ് കാത്തിരിപ്പ് കേന്ദ്രത്തിൽ ഇവരെ കണ്ടതിനെതുടർന്ന് പോലീസ് ചോദ്യം ചെയ്തപ്പോഴാണ് ബാഗുകളിൽ നിറച്ച കഞ്ചാവ് കണ്ടെത്തിയത്. കോതമംഗലം പോലീസ് തുടർ നടപടികൾ സ്വീകരിച്ചുവരുന്നു.
സബ് രജിസ്ട്രാർ ഓഫീസിൽ കള്ളൻ കയറി
കോലഞ്ചേരി: പുത്തൻകുരിശ് സബ് രജിസ്ട്രാർ ഓഫീസിൽ കള്ളൻ കയറി. ഇന്നലെ ജോലിക്കെത്തിയ ഉദ്യോഗസ്ഥരാണ് സംഭവം കണ്ടത്. വാതിലും അലമാരകളും മേശയും കുത്തിത്തുറന്നെങ്കലും ഒന്നും നഷ്ടപ്പെട്ടിട്ടില്ല. ഫയലുകളിൽ ചിലത് അലങ്കോലമാക്കി ഇട്ടിട്ടുള്ളതായി ഉദ്യോഗസ്ഥർ പറയുന്നു. ഇടപാടുകളെല്ലാം ഓൺലൈൻ ആക്കിയതോടെ ഇവിടെ പണം സൂക്ഷിക്കുന്നില്ല. പുത്തൻകുരിശ് പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
വർണക്കൂടാരം പരിശീലന പരിപാടി സംഘടിപ്പിച്ചു
മൂവാറ്റുപുഴ: മൂവാറ്റുപുഴ താലൂക്ക് ലൈബ്രറി കൗണ്‍സിൽ സംഘടിപ്പിച്ച ബാലവേദി വർണക്കൂടാരം പരിശീലന പദ്ധതി ശ്രീനാരായണ ബി.എഡ് സെന്റർ മിനിഹാളിൽ സാംസ്ക്കാരിക പ്രവർത്തകൻ എൻ. വി. പീറ്റർ ഉദ്ഘാടനം ചെയ്തു. സംസ്ഥാന ലൈബ്രറി കൗണ്‍സിൽ അംഗം ജോസ് കരിന്പന അധ്യക്ഷത വഹിച്ചു. ജില്ലാ ലൈബ്രറി കൗണ്‍സിൽ ജോയിന്റ് സെക്രട്ടറി കെ.പി. രാമചന്ദ്രൻ മുഖ്യ പ്രഭാഷണം നടത്തി. താലൂക്കിലെ 73 ലൈബ്രറികളിൽ നിന്നുള്ള ബാലവേദികളുടെ ചുമതയുള്ളവരാണ് വർണക്കൂടാരം പരിശീലനത്തിൽ പങ്കെടുത്തത്.
സെന്റ് ഡയനേഷ്യസ് ഓർത്തഡോക്സ് ഫെലോഷിപ്പ് രൂപീകരിച്ചു
കോലഞ്ചേരി: കുന്നക്കുരുടി സെന്റ് ജോർജ് ഓർത്തഡോക്സ് കത്തീഡ്രലിൽ സെന്റ് ഡയനേഷ്യസ് ഓർത്തഡോക്സ് ഫെലോഷിപ്പ് രൂപീകരിച്ചു. ഭാരവാഹികളായി വികാരി ഫാ. ബോബി വർഗീസ് (പ്രസിഡന്റ്), ഫാ. ജെയ്സ് മാത്യു, ഫാ. ബിനിൽ വർഗീസ്, ഫാ. കെ.കെ. വർഗീസ്, തമ്പി മാത്യു (വൈസ് പ്രസിഡന്റുമാർ), ജിജി മാത്യു (സെക്രട്ടറി), സീനായി പോൾ (ജോയിന്റ് സെക്രട്ടറി), ജീമോൻ പി. വർഗീസ് (ട്രഷറർ) എന്നിവരെയും 15 അംഗ എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളെയും തെരഞ്ഞെടുത്തു.
സൗജന്യ ഫിസിയോ തെറാപ്പി സെന്റർ തുടങ്ങി
മൂവാറ്റുപുഴ: ആൽഫാ പാലീയേറ്റീവ് കെയർ മൂവാറ്റുപുഴ സെന്ററിനു കീഴിൽ സൗജന്യ ഫിസിയോ തെറാപ്പി സെന്റർ ആരംഭിച്ചു. സ്ട്രോക്ക്, നട്ടെല്ലിന്റെ ക്ഷതം, മസ്തിഷ്ക ക്ഷതം, പാർക്കിൻസണ്‍സ് എന്നീ രോഗങ്ങൾ മൂലം കിടപ്പിലായ രോഗികൾക്കു സൗജന്യമായി ഫിസിയോ തെറാപ്പി ഇന്ന് മുതൽ മൂവാറ്റുപുഴ ആൽഫ പാലിയേറ്റീവിനു കീഴിൽ നൽകുന്നതാണെന്ന് പ്രസിഡന്റ് അഷറഫ് മാണിക്യം, സെക്രട്ടറി വിൽസണ്‍ കുരിശിങ്കൽ എന്നിവർ അറിയിച്ചു. ഫിസിയോ തെറാപ്പി കൂടാതെ കിടപ്പു രോഗികളെ വീടുകളിൽ സന്ദർശിച്ചു സൗജന്യ ഗൃഹകേന്ദ്രീകൃത ചികിത്സയും സെന്ററിൽനിന്നു നൽകുന്നുണ്ട്. ഫോൺ: 91888916196.
അയ്യങ്കാളി പ്രതിമ അനാച്ഛാദനം ചെയ്തു
മൂവാറ്റുപുഴ: നഗരസഭയുടെ നേതൃത്വത്തിൽ പി.ഒ ജംഗ്ഷനിൽ സ്ഥാപിച്ച മഹാത്മ അയ്യങ്കാളിയുടെ പ്രതിമ പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ നാടിന് സമർപ്പിച്ചു. നഗരസഭാധ്യക്ഷൻ പി.പി. എൽദോസ് അധ്യക്ഷത വഹിച്ചു. ഡീൻ കുര്യാക്കോസ് എംപി, മഹാത്മ അയ്യങ്കാളിയുടെ ചെറുമകൻ എസ്. ഗിരിജാത്മജൻ, എംഎൽഎമാരായ മാത്യു കുഴൽനാടൻ, അനൂപ് ജേക്കബ്, എൽദോസ് കുന്നപ്പിള്ളി, മുൻ എംഎൽഎമാരായ ജോസഫ് വാഴയ്ക്കൻ, ബാബു പോൾ, ജോണി നെല്ലൂർ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.ജി. രാധാകൃഷ്ണൻ തുടങ്ങിയവർ പ്രസംഗിച്ചു. തൊടുപുഴ വെള്ളിയാമറ്റം ചാമപ്പാറയിൽ ജൂബിലന്റ് ഉണ്ണി എന്ന ശിൽപ്പിയാണ് ആറരയടി ഉയരമുള്ള പൂർണകായ പ്രതിമ തീർത്തിരിക്കുന്നത്. കന്പി, അയണ്‍ നെറ്റ്, കളിമണ്ണ്, സിമന്റ് തുടങ്ങിയവ ഉപയോഗിച്ച് ഒരു ടണ്‍ ഭാരം വരുന്ന പ്രതിമയാണ് നിർമിച്ചിരിക്കുന്നത്.
സൗജന്യ മെഗാ മെഡിക്കൽ ക്യാന്പ് സംഘടിപ്പിച്ചു
കോതമംഗലം: കീരംപാറ സെന്റ് സെബാസ്റ്റ്യൻസ് പള്ളിയുടെയും കോതമംഗലം സെന്റ് ജോസഫ്സ് ധർമഗിരി ആശുപത്രിയുടെയും സംയുക്താഭിമുഖ്യത്തിൽ കീരംപാറ സെന്റ് സെബാസ്റ്റ്യൻസ് പള്ളി ഓഡിറ്റോറിയത്തിൽ സൗജന്യ മെഗാ മെഡിക്കൽ ക്യാന്പ് സംഘടിപ്പിച്ചു. കീരംപാറ പഞ്ചായത്ത് പ്രസിഡന്റ് എം.പി. ഗോപി ഉദ്ഘാടനം ചെയ്തു. വികാരി ഫാ. മാത്യു കൊച്ചുപുരയ്ക്കൽ അധ്യക്ഷത വഹിച്ചു. ആശുപത്രി അഡ്മിനിസ്ട്രേറ്റർ സിസ്റ്റർ ജോസ്മിൻ മുഖ്യപ്രഭാഷണം നടത്തി. വ്യാപാരി വ്യവസായി ഏകോപന സമിതി പ്രസിഡന്റ് ജിജി എളൂർ, പഞ്ചായത്തംഗം വി.കെ. വർഗീസ്, ബ്ലോക്ക് പഞ്ചായത്തംഗം ജെയിംസ് കോറന്പേൽ, ആന്റണി ജോസം, ജിജി പുളിക്കൽ, ഷോജി ജോസഫ് എന്നിവർ പ്രസംഗിച്ചു. സെന്റ് ജോസഫ്സ് ധർമഗിരി ആശുപത്രിയിലെ വിവിധ വിഭാഗങ്ങളിൽ നിന്നുള്ള ഡോക്ടർമാർ ക്യാന്പിൽ പരിശോധനകൾക്ക് നേതൃത്വം നൽകി. ക്യാന്പിൽ പങ്കെടുത്തവരിൽ തുടർ ചികിത്സ നിർദേശിക്കപ്പെട്ടവർക്ക് ആനുകൂല്യങ്ങൾ ലഭ്യമാക്കുമെന്ന് ആശുപത്രി അഡ്മിനിസ്ട്രേറ്റർ സിസ്റ്റർ ജോസ്മിൻ അറിയിച്ചു.
അനധികൃതമായി കടത്താൻ ശ്രമിച്ച സിഗരറ്റും ഐ ഫോണുകളും പിടികൂടി
നെടുമ്പാശേരി: വിദേശത്തുനിന്ന് അനധികൃതമായി കടത്താൻ ശ്രമിച്ച സിഗരറ്റ്, ഐ ഫോൺ, സ്വർണം എന്നിവ കൊച്ചി രാജ്യാന്തര വിമാനത്താവളത്തിൽ പിടികൂടി. രണ്ട് യാത്രക്കാരിൽ നിന്നായി പിടിച്ചെടുത്ത സാമഗ്രികൾക്ക് 25.44 ലക്ഷം രൂപ വില വരും. ഇന്നലെ എയർഇന്ത്യ എക്സ്പ്രസ് വിമാനത്തിൽ അബുദാബിയിൽ നിന്നെത്തിയ കോഴിക്കോട് സ്വദേശികളായ ഫസൽ റഹ്മാൻ, നാസർ എന്നിവരിൽ നിന്നാണ് കസ്റ്റംസ് പരിശോധനയിൽ സിഗരറ്റും മറ്റും പിടികൂടിയത്. ഇരുവരും ബാഗേജിൽ ഒളിപ്പിച്ചാണ് സിഗരറ്റും ഐ ഫോണുകളുമൊക്കെ കടത്തികൊണ്ടുവന്നത്. ഫസർ റഹ്മാന്റെ പക്കൽ സിഗരറ്റിനോടൊപ്പം 13 ഐ ഫോണുകളും രണ്ട് സ്വർണനാണയങ്ങളുമുണ്ടായിരുന്നു. നാസറിന്റെ പക്കൽ സിഗരറ്റ് കൂടാതെ ആറ് ഐ ഫോണുകളാണുണ്ടായിരുന്നത്.
പശ്ചിമബംഗാള്‍ സ്വദേശികള്‍ കഞ്ചാവുമായി അറസ്റ്റില്‍
കൊച്ചി: വിതരണക്കാര്‍ക്കായി ഒഡീഷയില്‍ നിന്നും കഞ്ചാവ് എത്തിച്ച രണ്ട് ഇതരസംസ്ഥാനക്കാര്‍ പിടിയില്‍. വെസ്റ്റ് ബംഗാള്‍ സ്വദേശികളായ അഫ്സല് ഹുസൈന് (24), റോണി സേഖ്(19) എന്നിവരെ ഡാന്‍സാഫ് സംഘമാണ് അറസ്റ്റ് ചെയ്തത്. ഇവരുടെ പക്കല്‍നിന്നും 16.678 കിലോ കഞ്ചാവ് പിടിച്ചെടുത്തു. രണ്ട് ട്രാവല്‍ ബാഗുകളിലായി കുത്തിനിറച്ച നിലയിലായിരുന്നു കഞ്ചാവ് ഒളിപ്പിച്ചിരുന്നത്. വെസ്റ്റ് ബംഗാള്‍ നിന്നും വരികയായിരുന്ന പ്രതികള്‍ ഒഡീഷയില്‍ നിന്നും കഞ്ചാവെടുത്തു അങ്കമാലിയില്‍ എത്തിച്ചു അവിടെ നിന്നും എലൂര്‍ ഫാക്ട് ഭാഗത്തേക്ക് എത്തിക്കുന്നതിനിടെയാണ് പിടിയിലായത്. കഞ്ചാവ് കടത്തികൊണ്ടുവന്നു എലൂര്‍, കളമശേരി, ഫോര്‍ട്ട്കൊച്ചി, എറണാകുളം നോര്‍ത്ത് ഭാഗങ്ങളില്‍ വിതരണക്കാര്‍ക്ക് കൊടുക്കുകയാണ് പ്രതികള്‍ ചെയ്തിരുന്നത്. കഞ്ചാവിന്റെ ഉറവിടത്തെക്കുറിച്ചടക്കം പോലീസ് അന്വേഷണം ആരംഭിച്ചു.
കടമക്കുടിയിലെ കുടിവെള്ള വിതരണം പൂര്‍ണതോതിലാകാന്‍ വൈകും
കൊച്ചി: കടമക്കുടി പഞ്ചായത്തില്‍ വാട്ടര്‍ അഥോറിറ്റിയുടെ പൈപ്പ് പുഴയില്‍ പൊട്ടിയതിനെ തുടര്‍ന്ന് കോതാട്, മൂലമ്പിള്ളി ഭാഗങ്ങളില്‍ ഉണ്ടായ കുടിവെള്ള ക്ഷാമം പൂര്‍ണതോതില്‍ പരിഹരിക്കാന്‍ സമയമെടുക്കും. ജലവിതരണം സാധാരണ നിലയിലാകാന്‍ ഏതാനും ദിവസങ്ങള്‍ കൂടി എടുക്കുമെന്ന് അധികൃതര്‍ വ്യക്തമാക്കി. അറ്റകുറ്റപ്പണികള്‍ പുരോഗമിക്കുകയാണ്. കുടിവെള്ള ക്ഷാമത്തില്‍ കുറവ് വന്നിട്ടുള്ളതായി ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി. ദുഷ്കരമായ ജോലിയാണ് നടക്കുന്നത്. അതിനടെ കുടിവെള്ള ക്ഷാമത്തിന്റെ സ്ഥിതി നേരിട്ടറിയാന്‍ കെ.എന്‍. ഉണ്ണിക്കൃഷ്ണന് എംഎല്‍എ സ്ഥലം സന്ദര്‍ശിച്ചു. പ്രദേശത്ത് ക്യാമ്പ് ചെയ്തു പൈപ്പിന്റെ അറ്റകുറ്റപ്പണികള്‍ക്കു നേതൃത്വം നല്കുന്ന വാട്ടര്‍ അഥോറിറ്റി ജീവനക്കാരെ കണ്ട് വിവരങ്ങള്‍ തിരക്കി. വിഷയത്തില്‍ ജലവിഭവമന്ത്രിക്കു എംഎല്‍എ നേരിട്ടു നിവേദനം നല്‍കുകയും വാട്ടര്‍ അഥോറിറ്റി എംഡിയുമായി സംസാരിക്കുകയും ചെയ്തിരുന്നു. ഡെപ്യൂട്ടി എക്സിക്യൂട്ടീവ് എന്‍ജിനീയര്‍ അനില്‍ ആഗസ്റ്റിന്, അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എന്‍ജിനീയര്‍ നീതു മോഹന്‍, അസിസ്റ്റന്റ് എന്‍ജിനീയര്‍ കെ.എസ്. ഉത്തര, എം. രാജീവ്, കെ.എം. വൈഷ്ണ എന്നിവരുടെ നേതൃത്വത്തിലാണ് അറ്റകുറ്റപ്പണികള്‍ പുരോഗമിക്കുന്നത്.
ആരോഗ്യരംഗത്തെ കെടുകാര്യസ്ഥത കോണ്‍ഗ്രസ് ധര്‍ണ നാളെ
കൊച്ചി: സംസ്ഥാനത്തെ ആരോഗ്യമേഖല വെന്ററിലേറ്ററിലാണെന്ന മെഡിക്കൽ കോളജ് ഡോക്ടറുടെ വെളിപ്പെടുത്തലിന് പിന്നാലെ സര്‍ക്കാരിന്റെ ആരോഗ്യരംഗത്തോടുള്ള കെടുകാര്യസ്ഥതയ്ക്കെതിരെ ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റി മെഡിക്കല്‍ കോളജിനു മുന്നില്‍ നാളെ ധര്‍ണ നടത്തും. രാവിലെ 10.30ന് കളമശേരി മെഡിക്കല്‍ കോളജിന് മുന്നില്‍ പ്രതിപക്ഷ നേതാവ് വി.ഡി. സതീശന് ധര്‍ണ ഉദ്ഘാടനം ചെയ്യും. സംസ്ഥാന വ്യാപകമായി കോണ്‍ഗ്രസ് പ്രതിഷേധത്തിന്റെ ഭാഗാമായാണ് ധര്‍ണയെന്ന് ഡിസിസി അധ്യക്ഷന്‍ മുഹമ്മദ് ഷിയാസ് അറിയിച്ചു.
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ആമസോണ്‍ ഓഫറുകളറിയാന്‍
ലിങ്കില്‍ ക്ലിക്ക് ചെയ്യുക
ADVERTISEMENT
More from other section
1
ഡോക്ടറുടെ പ്രതിഷേധം ഫലം കണ്ടു ; ഉപകരണങ്ങൾ പറന്നെത്തി
Kerala
2
ഒറ്റപ്പെടൽമൂലം ഓരോ മണിക്കൂറിലും 100 പേർ മരിക്കുന്നുവെന്ന് ലോകാരോഗ്യ സംഘടനയുടെ റിപ്പോർട്ട്
National
3
പ്രവാചകനിന്ദ; തുർക്കിയിൽ നാല് മാഗസിൻ ജീവനക്കാർ അറസ്റ്റിൽ
International
4
സോഹോ കോർപറേഷൻ കൊട്ടാരക്കരയിൽ
Business
5
ഇന്ത്യ x ഇംഗ്ലണ്ട് രണ്ടാം ടെസ്റ്റ് ഉച്ചകഴിഞ്ഞ് 3.30 മുതല്‍
Sports
ADVERTISEMENT
LATEST NEWS
അമ്മയുടെ കൺമുന്നിൽവച്ച് സ്കൂൾ ബസിടിച്ച് അപകടം; ആറ് വയസുകാരൻ മരിച്ചു
കോന്നി ആനക്കൂട്ടിലെ കുട്ടിയാന കൊച്ചയ്യപ്പൻ ചരിഞ്ഞു
ഹാരിസ് മികച്ച ഡോക്ടർ; വാക്കുകളിൽ കുനിഷ്ട് ഉള്ളതായി തോന്നുന്നില്ലെന്ന് ബിനോയ് വിശ്വം
വിസ്മയ കേസ്; പ്രതി കിരണ്‍കുമാറിന് ജാമ്യം അനുവദിച്ച് സുപ്രീംകോടതി
ചെറിയ പ്രശ്നങ്ങളെ പർവതീകരിക്കുന്നു; ഡോ.ഹാരിസിനെ തള്ളി സിപിഎം
ADVERTISEMENT
ADVERTISEMENT