കരുമാലൂർ പഞ്ചായത്തിൽ പ്രസിഡന്‍റ് സ്ഥാനത്തിനായി സിപിഎമ്മിൽ അടി
Saturday, September 14, 2024 3:51 AM IST
കരുമാലൂർ: കരുമാലൂർ പഞ്ചായത്തിലെ പ്രസിഡന്‍റ് പദവിയെ ചൊല്ലിയുള്ള തർക്കം പൊട്ടിത്തെറിയിലേക്ക്. ഈ മാസം 19ന് ചേരുന്ന പഞ്ചായത്ത് കമ്മിറ്റിയുടെ അറിയിപ്പ് നോട്ടീസ് 20-ാം വാർഡ് അംഗം സബിത നാസറിന്‍റെ വീട്ടിൽ ഉദ്യോഗസ്ഥർ പതിച്ചതാണ് പുതിയ വിവാദത്തിനു വഴിതുറന്നത്. പഞ്ചായത്ത് പ്രസിഡന്‍റ് ശ്രീലതയുടെ നിർദേശ പ്രകാരമാണ് ഉദ്യോഗസ്ഥർ പഞ്ചായത്ത് അംഗത്തിന്‍റെ വീടിന്‍റെ ഭിത്തിയിൽ നോട്ടിസ് പതിപ്പിച്ചതെന്നാണ് സൂചന.

സിപിഎം പാർട്ടി അംഗമാണ് സബിത നാസർ. സ്വന്തം പാർട്ടിയിലെ അംഗത്തിനെതിരേ ഉദ്യോഗസ്ഥരെ ഉപയോഗിച്ച് നടത്തിയ നീക്കത്തിൽ പാർട്ടിക്കകത്തും പഞ്ചായത്ത് പ്രസിഡന്‍റിനെതിരേ പ്രതിഷേധം ശക്തമായി. പഞ്ചായത്തിലെ നിലവിലെ അധികാര തർക്കത്തിന് പരിഹാരം കാണാത്ത നേതൃത്വത്തിനെതിരേ വരാനിരിക്കുന്ന ബ്രാഞ്ച് സമ്മേളനങ്ങൾ ഒഴിവാക്കി പ്രതിഷേധിക്കാനാണ് പാർട്ടി അംഗങ്ങൾ ആലോചിക്കുന്നത്.

നിലവിലുള്ള ഭരണസമിതി അധികാരമേൽക്കുമ്പോൾ അവസാനം ഒരു വർഷം പ്രസിഡന്‍റ് പദവി സബിത നാസറിനു നൽകാൻ പാർട്ടിയിൽ ധാരണയുണ്ടായിരുന്നു. ഈ ധാരണ നടപ്പാക്കണമെന്ന് രണ്ട് മാസം മുൻപ് ചേർന്ന കളമശേരി ഏരിയ കമ്മിറ്റി യോഗത്തിലും തീരുമാനമെടുത്തിരുന്നു. തുടർന്ന് തീരുമാനം കരുമാലൂർ ലോക്കൽ കമ്മിറ്റിയും അംഗീകരിച്ചു. എന്നാൽ ശ്രീലത പ്രസിഡന്‍റ് സ്ഥാനം വിട്ടു നൽകാത്തതാണ് പ്രശ്നങ്ങൾക്ക് കാരണം.


ഇതോടെ പഞ്ചായത്ത് അംഗവും പാർട്ടി അംഗവുമായ സബിത നാസർ കഴിഞ്ഞ ദിവസം പാർട്ടി നേതൃത്വത്തെ അതൃപ്തി അറിയിച്ചു. തുടർന്ന് പഞ്ചായത്ത് അംഗം, മാഞ്ഞാലി സഹകരണ ബാങ്ക് ഭരണസമിതി അംഗം, കുടുംബശ്രീ സിഡിഎസ് അംഗം തുടങ്ങി തെരഞ്ഞെടുക്കപ്പെട്ട മുഴുവൻ സ്ഥാനങ്ങളിൽനിന്ന് രാജിവയ്ക്കാൻ സന്നദ്ധത അറിയിച്ചുകൊണ്ടുള്ള കത്തും പാർട്ടിക്കു നൽകിയിരുന്നു. ഇത് സംബന്ധിച്ച് പാർട്ടിയിൽ ചർച്ച നടന്നു വരികെയാണ് കഴിഞ്ഞ ദിവസം ഇവരുടെ വീട്ടിലെത്തി ഉദ്യോഗസ്ഥർ നോട്ടീസ് പതിച്ചത്. ജപ്തി നടപടിയെന്നു തോന്നിക്കും വിധമായിരുന്നു നോട്ടീസ് പതിക്കൽ നടന്നതെന്നും ആക്ഷേപം ഉയർന്നിട്ടുണ്ട്.

പ്രതിപക്ഷ അംഗങ്ങൾ നോട്ടീസ് കൈപറ്റാതെ വന്നാൽ മാത്രം സ്വീകരിക്കുന്ന ഇത്തരം നടപടി സ്വന്തം പാർട്ടി അംഗത്തിന്‍റെ വീട്ടിൽ സ്വീകരിച്ചത് പാർട്ടിവിരുദ്ധ പ്രവർത്തനവുമാണെന്നാണ് പാർട്ടിയിൽ തന്നെ ആക്ഷേപം ഉയർന്നിരിക്കുന്നത്.

ധാരണപ്രകാരം നിലവിലെ പ്രസിഡന്‍റ് കഴിഞ്ഞ മാസം സ്ഥാനം ഒഴിയേണ്ടതായിരുന്നു. എന്നാൽ നവംബർ 30നേ പ്രസിഡന്‍റ് സ്ഥാനം രാജിവെയ്ക്കുകയുള്ളുവെന്നാണു ഇവരുടെ നിലവിലെ വാദം. എന്നാൽ വാർഡ് വിഭജന പ്രക്രിയകൾ ആരംഭിക്കുന്നതോടെ അധികാര കൈമാറ്റം നടക്കാതെ പോകുമെന്നാണ് മറുപക്ഷം ആരോപിക്കുന്നത്.