ഓട്ടിസം ബാധിതരായ മക്കളെ വിദേശത്തേക്ക് കൊണ്ടുപോകാന്‍ പ്രവാസി വനിതയ്ക്ക് അനുമതി
Friday, September 13, 2024 3:21 AM IST
കൊച്ചി: ഭര്‍ത്താവുമായി അകന്ന് കഴിയുന്ന പ്രവാസി വനിതയ്ക്ക് ഓട്ടിസം ബാധിതരായ മക്കളെ വിദേശത്തേക്ക് കൊണ്ടുപോകാന്‍ ഹൈക്കോടതിയുടെ അനുമതി. തൃശൂര്‍ തളിക്കുളം സ്വദേശിനിയായ യുവതിക്കാണ് രണ്ടു മക്കളെ യുഎഇയിലേക്ക് കൊണ്ടുപോകാന്‍ ജസ്റ്റീസ് വി.ജി. അരുണ്‍ അനുമതി നല്‍കിയത്.

2011 ജൂലൈയില്‍ വിവാഹം നടന്നെങ്കിലും അബുദാബിയിലെ സ്ഥാപനത്തില്‍ ജോലിക്കാരനായ ഭര്‍ത്താവിനെതിരെ യുവതി നല്‍കിയ ഗാര്‍ഹിക പീഡന കേസ് നിലനില്‍ക്കുന്നുണ്ട്. കുട്ടികളെ തന്നോടൊപ്പം നിര്‍ത്തി യുഎഇയില്‍ പഠിപ്പിക്കണമെന്ന ആഗ്രഹമാണ് യുവതി കോടതിയെ അറിയിച്ചത്. സന്ദര്‍ശന വിസയില്‍ കുട്ടികള്‍ ഒരിക്കല്‍ വന്നെങ്കിലും 60 ദിവസം മാത്രമായിരുന്നു അനുമതി. സ്ഥിരം വിസക്ക് ശ്രമിച്ചപ്പോള്‍ ഭര്‍ത്താവില്‍ നിന്നുള്ള എന്‍ഒസിയോ ഏതെങ്കിലും കോടതിയില്‍ നിന്നുള്ള അനുമതിയോ വേണമെന്നായിരുന്നു ആവശ്യം. ഭര്‍ത്താവ് എന്‍ഒസി നല്‍കാന്‍ തയാറാകാതിരുന്നതിനെ തുടര്‍ന്നാണ് കോടതിയെ സമീപിച്ചത്.


എന്നാല്‍, ഇത്തരമൊരു ആവശ്യവുമായി കുടുംബ കോടതിയെയാണ് സമീപിക്കേണ്ടതെന്നായിരുന്നു ഭര്‍ത്താവിന്‍റെ വാദം. കുട്ടികളെ കൊണ്ടുപോയാല്‍ തന്നെ കാണാനോ സംസാരിക്കാനോ ഹര്‍ജിക്കാരി അനുവദിക്കില്ലെന്നും പിന്നീട് തനിക്കെതിരെ ജീവനാംശത്തിനടക്കം കേസ് നല്‍കാന്‍ സാധ്യതയുണ്ടെന്നുമുള്ള ആശങ്കയുമറിയിച്ചു. കുട്ടികളെ കാണുന്നതടക്കം തടയില്ലെന്നും കേസ് നല്‍കാന്‍ ഉദ്ദേശിച്ചിട്ടില്ലെന്നും വ്യക്തമാക്കി യുവതി സത്യവാങ്മൂലം നല്‍കി.

കുട്ടികളുടെ കാര്യത്തില്‍ കുടുംബ കോടതിയാണ് തീരുമാനമെടുക്കേണ്ടതെങ്കിലും പ്രായപൂര്‍ത്തിയാകാത്ത കുട്ടികളുടെ സുരക്ഷയാണ് ലക്ഷ്യമെന്നതിനാല്‍ കുട്ടികളുടെ രക്ഷകര്‍തൃത്വം സംബന്ധിച്ച തത്വ പ്രകാരം കുട്ടികളെ മാതാവിനൊപ്പം വിടുന്നതായി കോടതി വ്യക്തമാക്കി.