കൊച്ചി: എച്ച്1 എന്‍1 പനി ബാധിച്ച് ജില്ലയില്‍ ഇതുവരെ മരിച്ചവരുടെ എണ്ണം മൂന്ന് ആയി. ഈ വര്‍ഷം ജില്ലയില്‍ 11 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. വിവിധയിടങ്ങളിലായി പനിക്ക് ചികിത്സ തേടിയ 134 പേരില്‍ സംശയാസ്പദമായ എച്ച്1 എന്‍1 രോഗവും കണ്ടെത്തിയിട്ടുണ്ട്. പനി കൂടുതലായി റിപ്പോര്‍ട്ട് ചെയ്യുന്ന സാഹചര്യത്തില്‍ രോഗത്തിനെതിരെയുള്ള മുന്‍കരുതലുകള്‍ സ്വീകരിക്കണമെന്ന് ആരോഗ്യവിഭാഗം മുന്നറിയിപ്പ് നല്‍കി.

ഗര്‍ഭിണികളിലും, കിഡ്‌നി, ഹൃദയ, വൃക്ക, പ്രമേഹ സംബന്ധമായ രോഗങ്ങള്‍ ഉള്ളവരിലും, മറ്റു ഗുരുതര രോഗങ്ങളുള്ളവരിലും എച്ച്1 എന്‍1 രോഗാണുബാധ ഗുരുതരമാകാനും, മരണം വരെ സംഭവിക്കാനും ഇടയുണ്ട്.

അതുകൊണ്ടു രോഗാരംഭത്തില്‍ തന്നെ അടുത്തുള്ള സര്‍ക്കാര്‍ ആശുപത്രിയില്‍ നിന്നും വിദഗ്ദ്ധ ചികിത്സ തേടേണ്ടതാണ്. സാധാരണ മാറുന്ന സമയം കൊണ്ട് പനി മാറിയില്ലെങ്കിലോ, പനി കൂടുതലാകുകയാണെങ്കിലോ ഉടന്‍ തന്നെ ചികിത്സ തേടേണ്ടതാണെന്നും ജില്ലാ ആരോഗ്യവിഭാഗം അറിയിച്ചു.

അതിനിടെ ഡെങ്കിപ്പനി അടക്കമുള്ളവ ജില്ലയില്‍ കുറവില്ലാതെ തുടരുകയാണ്. വെള്ളിയാഴ്ച 1,033 പേര്‍ പനിക്ക് ചികിത്സ തേടി. ഇതില്‍ 32 പേര്‍ക്ക് ഡെങ്കിപ്പനിയും, ഏഴ് പേര്‍ക്ക് എലിപ്പനിയും സ്ഥിരീകരിച്ചു. 13 പേരെ വിവിധയിടങ്ങളിലായി കിടത്തി ചികിത്സയ്ക്ക് വിധേയരാക്കി.