കോതമംഗലം: കവളങ്ങാട്, കുട്ടന്പുഴ പഞ്ചായത്തുകളിൽ വന്യമൃഗശല്യവുമായി ബന്ധപ്പെട്ട് 18.5 കിലോമീറ്റർ ദൂരം സോളാർ ഫെൻസിംഗ് സ്ഥാപിക്കുന്നതിനായി 73 ലക്ഷം അനുവദിച്ചതായി ആന്‍റണി ജോണ്‍ എംഎൽഎ അറിയിച്ചു.

മുള്ളരിങ്ങാട് ഫോറസ്റ്റ് റേഞ്ചിൽ ചുള്ളിക്കണ്ടം ചെക്ക് പോസ്റ്റ് മുതൽ പനംകുഴി വരെ ഒന്നര കിലോമീറ്ററും നേര്യമംഗലം ഫോറസ്റ്റ് റേഞ്ചിൽ ഇഞ്ചത്തൊട്ടി പ്രദേശത്തെ ഈന്തലുംപാറ മുതൽ മെഴുക്കുമാലി തേക്ക് പ്ലാന്‍റേഷൻ വരെ 11 കിലോമീറ്ററും ചെന്പൻകുഴി തൂക്കുപാലം മുതൽ മണിയൻപാറ വരെ ഒരു കിലോമീറ്ററുമാണ് ഫെൻസിംഗ് നടത്തുക.

തുണ്ടം ഫോറസ്റ്റ് റേഞ്ചിൽ താളുകണ്ടം ട്രൈബൽ കോളനിക്ക് ചുറ്റും അഞ്ച് കിലോമീറ്ററും പദ്ധതിയിലുൾപ്പെടുത്തി ഫെൻസിംഗ് സ്ഥാപിക്കും.

കൃഷി വകുപ്പിൽനിന്ന് ആർകെവിവൈ സ്കീമിൽ അനുവദിച്ച തുക ഡിവിഷനൽ ഫോറസ്റ്റ് ഓഫീസർമാർക്ക് കൈമാറിയിട്ടുണ്ട്. ഡിവിഷണൽ ഫോറസ്റ്റ് ഓഫീസർമാർ ടെൻഡർ വിളിച്ച് ഫെൻസിംഗ് നിർമാണം നടത്തും. ഫെൻസിംഗിന്‍റെ പ്രവർത്തനങ്ങൾ നിരീക്ഷിക്കുന്നതിനായി പഞ്ചായത്തുകളിൽ ജനകീയ സമിതികൾ രൂപീകരിക്കും.