വീട് കുത്തിത്തുറന്ന് കവർച്ച; പ്രതി പിടിയിൽ
Monday, June 17, 2024 4:35 AM IST
മൂവാറ്റുപുഴ: പൂട്ടികിടന്ന വീട് കുത്തിതുറന്ന് ഒരു ലക്ഷം രൂപയോളം കവർന്ന സംഭവത്തിൽ ദിവസങ്ങൾക്കുള്ളിൽ തന്നെ പ്രതിയെ പോലീസ് പിടികൂടി. ഈരാറ്റുപേട്ട നടക്കൽ പാതാഴപ്പടി മുണ്ടക്കപ്പറന്പിൽ മുഹമ്മദ് ഫൈസൽ(45) നെയാണ് മൂവാറ്റുപുഴ പോലീസ് പിടികൂടിയത്. വള്ളക്കാലിൽ ജംഗ്ഷന് സമീപമുള്ള വീടാണ് പകൽ കുത്തിതുറന്ന് പ്രതി മോഷണം നടത്തിയത്.

മോഷണ വിവരം അറിഞ്ഞ ഉടൻ തന്നെ റൂറൽ ജില്ലാ പോലീസ് മേധാവി ഡോ. വൈഭവ് സക്സേനയുടെ മേൽനോട്ടത്തിൽ പ്രത്യേക അന്വേഷണ സംഘത്തെ രൂപീകരിച്ചിരുന്നു. തുടർന്ന് നടന്ന ശാസ്ത്രീയ അന്വേഷണത്തിൽ മോഷ്ടാവിനെ ഈരാറ്റുപേട്ടയിൽനിന്ന് പിടികൂടുകയായിരുന്നു.

പ്രതിയുടെ പേരിൽ ഈരാറ്റുപേട്ട, ഏറ്റുമാനൂർ, കോട്ടയം വെസ്റ്റ്, രാമപുരം, ഗാന്ധിനഗർ, കാഞ്ഞിരപ്പള്ളി, തിടനാട്, പാലാരിവട്ടം, കോഴിക്കോട് വെള്ളയിൽ, എറണാകുളം മരട് എന്നീ പോലീസ് സ്റ്റേഷനുകളിൽ നിരവധി കേസുകളുണ്ട്.

മൂവാറ്റുപുഴ സിഐ ബി.കെ. അരുണിന്‍റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘത്തിൽ എസ്ഐ വിഷ്ണു രാജു, അസിസ്റ്റന്‍റ് സബ് ഇൻസ്പെക്ടർമാരായ പി.സി. ജയകുമാർ, പി.എസ്. ജോജി, സീനിയർ സിപിഒമാരായ ബിബിൽ മോഹൻ, എച്ച്. ഹാരിസ്, രഞ്ജിത് രാജൻ, ഷാൻ മുഹമ്മദ് എന്നിവരുമുണ്ടായിരുന്നു.