വെറ്റിലപ്പാറയിൽ ജനവാസമേഖല കാട്ടാനകളുടെ വിഹാര കേന്ദ്രം
Saturday, June 15, 2024 4:58 AM IST
കോതമംഗലം: വെറ്റിലപ്പാറയിൽ ജനവാസമേഖലകളിൽ രാവിരുണ്ടാൽ കാട്ടാനകളുടെ സ്ഥിരം വിഹാര കേന്ദ്രമാകുന്നു. പുറത്തിറങ്ങാനാകാത്ത വിധം ജനങ്ങൾ ഭീതിയിൽ. പിണ്ടിമന പഞ്ചായത്തിലെ വെറ്റിലപ്പാറ വനമേഖലയിൽ നിന്നും കിലോമീറ്ററുകൾ അകലെയാണ്. എന്നാൽ വനത്തിലെന്ന പോലെയാണ് രാത്രിയിൽ ഇവിടെ ആനകളെത്തുന്നത്.

ഒരു ദിവസംപോലും ഇടവേളയില്ല. കുഞ്ഞുങ്ങൾ ഉൾപ്പടെ കൂട്ടമായെത്തിയാണ് ആനകളുടെ വിളയാട്ടം. ചിലപ്പോഴെക്കെ ഒറ്റയാനും എത്താറുണ്ട്. എല്ലാത്തരം കാർഷിക വിളകളും ആനക്കൂട്ടം തീറ്റയാക്കിയോ ചവിട്ടിമെതിച്ചോ ഇല്ലാതാക്കുകയാണ് ചെയ്യുന്നത്.

കൃഷിനാശം മാത്രമല്ല കയ്യാലകളും മതിലുകളും തകർക്കപ്പെടുന്നതും വലിയ നഷ്ടംവരുത്തിവയ്ക്കുന്നു. കോണ്‍ക്രീറ്റ് ചെയ്ത മതിലുകൾപോലും തകർക്കപ്പെട്ടിട്ടുണ്ട്. ഒരു തവണ തകർന്ന കയ്യാലയോ മതിലോ പുനർനിർമിച്ചാലും വൈകാതെ വീണ്ടും തകർക്കപ്പെടുമെന്നതാണ് അവസ്ഥ.

വീട്ടുമുറ്റത്തും പ്രധാന റോഡിലും ഇടവഴിയിലുമെല്ലാം ആനകളുടെ സാന്നിധ്യമുണ്ടാകാറുണ്ടെന്ന് നാട്ടുകാർ പറഞ്ഞു. അധികാരികളോട് പലവട്ടം പരാതിപറഞ്ഞിട്ടും യാതൊരു നടപടിയും സ്വീകരിക്കുന്നില്ലെന്ന് നാട്ടുകാർ പറഞ്ഞു.