പൈപ്പ് പൊട്ടി ജലം പാഴാകുന്നു; പ്രതിഷേധം വ്യാപകം
Saturday, June 15, 2024 4:42 AM IST
മൂവാറ്റുപുഴ : പുഴക്കരക്കാവ് ക്ഷേത്രത്തിന് സമീപം ജല അഥോറിറ്റിയുടെ ജലവിതരണ പൈപ്പ് പൊട്ടി ആയിരക്കണക്കിന് ലിറ്റർ ജലം പാഴാകാൻ തുടങ്ങിയിട്ട് മാസങ്ങൾ കഴിഞ്ഞെങ്കിലും നടപടി സ്വീകരിക്കാത്ത അധികൃതർക്കെതിരെ പ്രതിഷേധം വ്യാപകം.

പുഴയോര നടപ്പാതയിലേയ്ക്ക് ഇറങ്ങുന്ന കടവിനു സമീപം ജല അഥോറിറ്റി സ്ഥാപിച്ചിട്ടുള്ള സ്ലൂയിസ് വാൽവിന് ചോർച്ച സംഭവിച്ചതിനെ തുടർന്നാണ് റോഡിലൂടെ ജലം പുഴയിലേക്കൊഴുകി തുടങ്ങിയത്. നിരവധി കുടുംബങ്ങൾ ആശ്രയിക്കുന്ന ജലമാണ് നിത്യവും ഇവിടെ പാഴാകുന്നത്.

ജല അഥോറിറ്റി അധികൃതർക്ക് നിരവധി തവണ പരാതി നൽകിയിട്ടും യാതെരു നടപടിയും സ്വീകരിക്കുന്നില്ലെന്നാണ് പ്രദേശവാസികളുടെ ആരോപണം. പൈപ്പ് പൊട്ടി പാഴാകുന്ന ജലം സമീപത്തെ കടവിലൂടെ നടപ്പാതയിലേക്കും പുഴയിലേക്കും ഒഴുകുന്ന സാഹചര്യമാണ് നിലവിലുള്ളത്. ഇതുമൂലം കടവിലെത്തുന്നവർ ദുരിതത്തിലാകുകയാണ്.

സമാനമായ രീതിയിൽ നഗരത്തിൽ പലയിടത്തും ജലം പാഴാകുന്ന സഹചര്യമാണ് നിലവിലുള്ളത്. പൈപ്പുകൾ തകർന്ന് വെള്ളം പാഴകുന്നതുമൂലം മൂവാറ്റുപുഴ നഗരസഭയിലെ ഉയർന്ന പ്രദേശങ്ങളിലുള്ളവരാണ് ബുദ്ധിമുട്ടിലാകുന്നത്. ജല അഥോറിറ്റി അധികൃതർ എത്രയും വേഗം നടപടി സ്വീകരിക്കണമെന്നാണ് പ്രദേശവാസികളുടെ ആവശ്യം.