ചെറായിൽ നിരവധി പേരെ കടിച്ച നായയ്ക്ക് പേവിഷബാധ
Saturday, June 15, 2024 4:42 AM IST
വൈപ്പിൻ: ചെറായി ഭാഗത്ത് കഴിഞ്ഞ ദിവസം നിരവധി കാൽനടക്കാരെയും വളർത്ത് മൃഗങ്ങളെയും കടിച്ച തെരുവുനായയ്ക്ക് പേവിഷബാധയുള്ളതായി സ്ഥിരീകരിച്ചു.

വൈകുന്നേരം മൃഗാശുപത്രിയുടെ മുന്നിൽ ചത്ത നിലയിൽ കാണപ്പെട്ട നായയെ പഞ്ചായത്ത് പ്രസിഡന്‍റ് രമണി അജയന്‍റെ നേതൃത്വത്തിൽ വെറ്റനറി ഡോക്ടർമാരെത്തി പരിശോധിച്ച ശേഷമാണ് പേയുണ്ടെന്ന് സ്ഥിരീകരിച്ചത്. തുടർന്ന് മൃതദേഹം സംസ്കരിച്ചു. ഈ സാഹചര്യത്തിൽ പഞ്ചായത്തിൽ അടിയന്തിര യോഗം ചേർന്ന് തുടർനടപടികൾ സ്വീകരിക്കുമെന്ന് പ്രസിഡന്‍റ് അറിയിച്ചു.

നായ കരുത്തല ഭാഗത്ത് ഒരു പശുവിനെയാണ് ആദ്യം കടിച്ചത്. തുടർന്ന് വിവിധ സ്ഥലങ്ങളിലുള്ള ഒമ്പതോളം പേർക്ക് കടിയേറ്റു. നാല് തെരുവുനായകളെയും കടിച്ചതായി നാട്ടുകാർ പറയുന്നു. ഇതോടെ നാട്ടുകാർ പരിഭ്രാന്തരായിരിക്കയാണ്. കടിയേറ്റവർ പറവൂർ താലൂക്ക് ആശുപത്രിയിലും, കളമശേരി മെഡിക്കൽ കോളജിലും ചികിത്സ തേടിയിട്ടുണ്ട്.